Connect with us

More

‘കൊല്ലുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ജീവന്‍ കൊടുത്തും ഞാനവനെ രക്ഷിക്കുമായിരുന്നു’

Published

on

തിരൂരങ്ങാടി: മകന്റെ ഘാതകനെ ജയിലിലടച്ചിട്ടും തപിക്കുന്ന മനസ്സുമായി കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് കൃഷ്ണന്‍ നായര്‍. ‘ മകനെ കൊല്ലുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ജീവന്‍ കൊടുത്തും ഞാനവനെ രക്ഷിക്കുമായിരുന്നു. മകന് ഭീഷണിയുള്ളത് ആരുമെന്നെ അറിയിച്ചിരുന്നില്ല. മദ്യപിക്കുന്ന ദുശ്ശീലമുള്ളതു കൊണ്ടായിരിക്കാം ആരും പറയാതിരുന്നത്. പൊന്നുമോന്റെ മൃതദേഹം നടുറോഡില്‍ കിടക്കുന്നത് കണ്ട് നെഞ്ചുപൊട്ടി. ആയുസിന്റെ പകുതിയിലേറെയും മദ്യപിച്ച് നടന്ന ഞാന്‍ മകന്റെ മരണശേഷം മദ്യപിച്ചിട്ടില്ല; ഉറങ്ങിയിട്ടുമില്ല.’-നായര്‍ വിതുമ്പി കൊണ്ടു പറഞ്ഞു.
ഫൈസലിന്റെ മരണത്തിന് ശേഷം കൃഷ്ണന്‍ നായര്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ഫൈസലിന്റെ അമ്മാവന്റെ മകന്‍ സജീഷും സഹോദരീ ഭര്‍ത്താവ് വിനോദും ഫൈസലിനെ വകവരുത്തുന്നതിന് കൂട്ടുനിന്നത് അദ്ദേഹത്തെ ഭയപ്പെടുത്തുന്നുണ്ട്. ഫൈസല്‍ വെട്ടേറ്റ് മരിച്ച് റോഡില്‍ കിടക്കുന്നത് കൊണ്ടുപോയി കാണിച്ചത് സജീഷായിരുന്നു. സഹോദരീ ഭര്‍ത്താവായ വിനോദ് ഇത്രയും ക്രൂരത അവനോട് ചെയ്യുമെന്ന് കരുതിയില്ല നായര്‍ പറയുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊന്നിരുന്നെങ്കില്‍ നടുറോഡില്‍ കിടന്നു ഇഞ്ചിഞ്ചായി മരിക്കേണ്ട ഗതി തന്റെ മകനുണ്ടാവില്ലെന്ന് കൃഷ്ണന്‍ നായര്‍ പറയുന്നു. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആര്‍ക്കും ഉപദ്രവം ചെയ്യാത്ത ഫൈസല്‍ കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെയാണ് മതം മാറിയത്. ആര്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാവാന്‍ പാടില്ലെന്നും ഫൈസലിന്റെ പിതാവ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

kerala

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

Published

on

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

india

കെജ്‌രിവാളിന്റെ ഇ.ഡി കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടി

ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്

Published

on

ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‍രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്‌രിവാള്‍ അറിയിക്കുകയായിരുന്നു.

എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു.

Continue Reading

Trending