Connect with us

Video Stories

റയലിന് ബ്രസീലിയന്‍ ഭീഷണി

Published

on

 

2017 നല്ല വര്‍ഷമാണ് റയല്‍ മാഡ്രിഡിന്. നാല് ലോകോത്തര കിരീടങ്ങളാണ് സിദാന്റെ സംഘം മാഡ്രിഡിലെ റയല്‍ ഷോക്കേസില്‍ എത്തിച്ചിരിക്കുന്നത്. സുവര്‍ണ വര്‍ഷം വിടവാങ്ങാനിരിക്കെ അഞ്ചാമതൊരു കിരീടവും കൂടി റയലിന് സ്വന്തമാക്കാനാവുമോ…? ഇന്നാണ് ഫിഫ ലോക ക്ലബ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടം.
റയലിനെതിരെ കളിക്കുന്നത് ബ്രസീലിലെ ചാമ്പ്യന്‍ ടീമായ ഗ്രീമിയോ. കോപ ലിബര്‍ട്ടഡോറസ് ജേതാക്കളായ യുവ ബ്രസീലിയന്‍ സംഘം ചില്ലറക്കാരല്ല. റയലിന്റെ സമീപകാല ഫോം പരിഗണിക്കുമ്പോള്‍ മല്‍സരം ഏകപക്ഷീയമാവാനും സാധ്യത കുറവാണ്. ലൂസേഴ്‌സ് ഫൈനലും ഇന്ന് നടക്കും. വൈകീട്ട് ആറിന് അബുദാബിയിലെ ചാമ്പ്യന്‍ ക്ലബായ അല്‍ ജസീറ മെക്‌സിക്കോയില്‍ നിന്നുള്ള കോണ്‍കാഫ് ചാമ്പ്യന്‍ാരായ പച്ചൂക്കയുമായി കളിക്കും. സ്പാനിഷ് ലാലീഗ കിരീടം, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം,യുവേഫ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്-ഈ നാല് കിരീടങ്ങള്‍ 2017 ഏപ്രിലിനും ഓഗസ്റ്റിനുമിടയിലാണ് റയല്‍ സ്വന്തമാക്കിയത്.
പക്ഷേ 2017 ല്‍ തന്നെ പുതിയ സീസണ്‍ ആരംഭിച്ചപ്പോള്‍ ഇതേ റയല്‍ ചാമ്പ്യന്‍ സംഘം തപ്പിതടയുകയാണ്. സ്പാനിഷ് ലാലീഗയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്-ബാഴ്‌സലോണക്കും വലന്‍സിയക്കും പിറകില്‍. ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയെങ്കിലും ഇംഗ്ലീഷ് ടീമായ ടോട്ടനത്തോട് വെംബ്ലിയില്‍ 1-3ന് തോറ്റത് നാണക്കേടായി. പ്രി ക്വാര്‍ട്ടര്‍ പോരാട്ടം ഫെബ്രുവരിയില്‍ നടക്കുമ്പോള്‍ മുന്നില്‍ വരുന്നതാവട്ടെ നെയ്മറും എഡിസന്‍ കവാനിയുമെല്ലാം ഉള്‍പ്പെടുന്ന പി.എസ്.ജിയുമായി. തപ്പിതടയുന്ന സംഘം ക്ലബ് ലോകകപ്പില്‍ അനായാസ വിജയം പ്രതീക്ഷിച്ചാണ് എത്തിയതെങ്കില്‍ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ആതിഥേയ ടീമായ അല്‍ ജസീറക്ക് മുന്നില്‍ അവസാന നിമിഷം വരെ മുട്ടുവിറച്ചു. ഒന്നാം പകുതിയില്‍ ജസീറ ഒരു ഗോളിന് മുന്നിട്ട് നിന്ന മല്‍സരത്തില്‍ റൊണാള്‍ഡോ പലവട്ടം നിറയൊഴിക്കാന്‍ ശ്രമിച്ചിട്ടും ജസീറ ഗോള്‍ക്കീപ്പര്‍ അലി കാഷിഫിയും പ്രതിരോധവും ചേര്‍ന്ന് സൂപ്പര്‍ സംഘത്തെ പിടിച്ചു കെട്ടുകയായിരുന്നു.
അവസാനം രണ്ടാം പകുതിയില്‍ കാഷിഫി പരുക്കുമായി പുറത്തായതിന് ശേഷമാണ് ജസീറയുടെ ഗോള്‍ വല ചലിപ്പിക്കാന്‍ റയലിന് കഴിഞ്ഞത്. ഇന്നത്തെ പ്രതിയോഗികള്‍ ബ്രസീല്‍ സംഘമാണ്. ശക്തര്‍ മാത്രം കളിക്കുന്ന ബ്രസീലിന്‍ ലീഗില്‍ കരുത്ത് കാട്ടിയവര്‍. ലാറ്റിനമേരിക്കയിലെ ചാമ്പ്യന്‍ ക്ലബുകള്‍ മാത്രം പങ്കെടുക്കുന്ന കോപ ലിബര്‍ട്ടഡോറസ് കപ്പിലെ ജേതാക്കള്‍. ഗ്രീമിയോ ഇവിടെ വന്നതിന് ശേഷം മൂന്ന് മല്‍സരങ്ങള്‍ കളിച്ചു. മൂന്നിലും ജയിച്ചു, ലിയോ മോറെയെ പോലെ അനുഭവസമ്പന്നരായ താരങ്ങളാണ് ടീമിന്റെ കരുത്ത്. സ്വതസിദ്ധമായ ബ്രസീലിയന്‍ ശൈലിയില്‍ കുറിയ പാസുകളുമായി മനോഹരമായി കളിക്കുന്നവര്‍.
സിദാന്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ പ്രകടിപ്പിച്ച വികാരം മല്‍സരം കടുപ്പമേറിയതാവുമെന്നാണ്. ജസീറയില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിട്ട ടീമിന് അബുദാബിയിലെ മൈതാന പരിചയക്കുറവ് ഒരു ഘടകമാണെങ്കിലും കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ടീം ഇവിടെ തന്നെയുണ്ട്്. കാലാവസ്ഥയുമായി പൊരുത്തപ്പെട്ടിരിക്കുന്നു. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും അവസരമുണ്ടാവുമെന്നാണ സിദാന്‍ പറഞ്ഞത്. ജസീറക്കെതിരെ അവസാന പത്ത് മിനുട്ട് മാത്രം കളിക്കുകയും മികച്ച ഗോളും ഒപ്പം അക്രോബാറ്റിക് ഡൈവിംഗ് ഷോട്ടും നടത്തിയ ഗാരത് ബെയില്‍ ഇന്ന് ആദ്യ ഇലവനില്‍ കളിക്കുമോ എന്ന ചോദ്യത്തിന് അനുകൂലമായാണ് സിദാന്‍ പ്രതികരിച്ചത്. എങ്കില്‍ കരീം ബെന്‍സേമ റിസര്‍വ് ബെഞ്ചിലാവും. പക്ഷേ ജസീറക്കെതിര മികച്ച വേഗതയില്‍ കളിച്ചിരുന്നു ഫ്രഞ്ചുകാരനായ കരീം. ഗോളവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രം. ഫിഫ ക്ലബ് ലോകകപ്പ് നിലനിര്‍ത്തുന്നതില്‍ ഇത് വരെ ഒരു യൂറോപ്യന്‍ സംഘവും വിജയിച്ചിട്ടില്ല. 2000 ത്തില്‍ ക്ലബ് ലോകകപ്പ് ഫോര്‍മാറ്റ് മാറ്റിയ ശേഷം നിലവിലെ ജേതാക്കള്‍ക്ക് കപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
1989-90 വര്‍ഷത്തില്‍ ഏ.സി മിലാനും, 1992-93 ല്‍ സാവോപോളോയും കിരീടം നേടിയിരുന്നു. അന്ന് ഇന്റര്‍നാഷണല്‍ കപ്പായിരുന്നു. ഫിഫ ക്ലബ് ലോകകപ്പായതിന് ശേഷമുള്ള റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് സിദാന്റെ ലക്ഷ്യം. പോയ വര്‍ഷത്തില്‍ ജപ്പാനിലെ യോക്കാഹാമയിലായിരുന്നു ക്ലബ് ലോകകപ്പ്. അന്ന് കലാശപ്പോരാട്ടത്തില്‍ റയലിനെ എതിരിട്ടത് കാഷിമ ആന്‍ഡലേഴ്‌സ് എന്ന ആതിഥേയ ടീമാണ്. അവര്‍ക്ക്് മുന്നിലും വിറച്ച് അവസാനം കൃസ്റ്റ്യാനോയുടെ ഹാട്രിക്കും അധികസമയവും വേണ്ടി വന്നു റയലിന് കിരീടം സ്വന്തമാക്കാന്‍.
അത്തരത്തിലുള്ള വെല്ലുവിളി സിദാന്‍ പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിരക്കാരന്‍ ലുവാന്‍ ഗില്ലെര്‍മോ, ഡഗ്ലസ് സാന്‍ഡോസ്, ആര്‍തര്‍ എന്നിവര്‍ ബ്രസീലിയന്‍ സംഘത്തിലെ തുരുപ്പ് ചീട്ടുകളാണ്. മുന്‍നിരയില്‍ കളിക്കുന്ന ഫെര്‍ണാഡിഞ്ഞോ അബുദാബില്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്. മാര്‍സിലോ ഗ്രോഹെ എന്ന കാവല്‍ക്കാരനും ഫോമില്‍ തന്നെ. മാര്‍സിലോ ഒലിവേര, ലിയോ മോറെ, സീസറോ സാന്‍ഡോസ്, ബ്രൂണോ കോര്‍ട്‌സെ തുടങ്ങിയ പേരുകളും ബ്രസീലിന്‍ ഫുട്‌ബോളിന് സുപരിചിതമാണ്.
ജസീറയുമായുള്ള മല്‍സരത്തില്‍ റയല്‍ ഗോള്‍ക്കീപ്പര്‍ കീലര്‍ നവാസിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. പക്ഷേ പ്രത്യാക്രമണങ്ങള്‍ ജസീറ നടത്തിയപ്പോഴെല്ലാം അദ്ദേഹം പതറുകയും ചെയ്തു. രണ്ട് വട്ടം വലയില്‍ പന്തുമെത്തി. ഒരു തവണ വീഡിയോ റഫറല്‍ സമ്പ്രദായമാണ് ടീമിന് തുണയായത്. ഇതേ ശൈലി തന്നെയായിരിക്കും ഇന്ന് ഗ്രീമിയോ സ്വീകരിക്കുക. റയലിനെ പ്രതിരോധിച്ച് പ്രത്യാക്രമണത്തിലൂടെ ഗോള്‍ നേടുക.
ആക്രമണവും പ്രത്യാക്രമണവും-സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം കാത്തിരിക്കുന്നത് ആ പോരാട്ടത്തിന് തന്നെയാണ്. അല്‍ ജസീറക്കാര്‍ മൂന്നാം സ്ഥാനം നേടുമോ എന്നറിയാന്‍ ലൂസേഴ്‌സ് ഫൈനല്‍ ആവേശവുമായി അബുദാബിക്കാരും ഇന്ന് സ്റ്റേഡിയത്തിലുണ്ടാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending