Connect with us

Video Stories

റയലിന് ബ്രസീലിയന്‍ ഭീഷണി

Published

on

 

2017 നല്ല വര്‍ഷമാണ് റയല്‍ മാഡ്രിഡിന്. നാല് ലോകോത്തര കിരീടങ്ങളാണ് സിദാന്റെ സംഘം മാഡ്രിഡിലെ റയല്‍ ഷോക്കേസില്‍ എത്തിച്ചിരിക്കുന്നത്. സുവര്‍ണ വര്‍ഷം വിടവാങ്ങാനിരിക്കെ അഞ്ചാമതൊരു കിരീടവും കൂടി റയലിന് സ്വന്തമാക്കാനാവുമോ…? ഇന്നാണ് ഫിഫ ലോക ക്ലബ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടം.
റയലിനെതിരെ കളിക്കുന്നത് ബ്രസീലിലെ ചാമ്പ്യന്‍ ടീമായ ഗ്രീമിയോ. കോപ ലിബര്‍ട്ടഡോറസ് ജേതാക്കളായ യുവ ബ്രസീലിയന്‍ സംഘം ചില്ലറക്കാരല്ല. റയലിന്റെ സമീപകാല ഫോം പരിഗണിക്കുമ്പോള്‍ മല്‍സരം ഏകപക്ഷീയമാവാനും സാധ്യത കുറവാണ്. ലൂസേഴ്‌സ് ഫൈനലും ഇന്ന് നടക്കും. വൈകീട്ട് ആറിന് അബുദാബിയിലെ ചാമ്പ്യന്‍ ക്ലബായ അല്‍ ജസീറ മെക്‌സിക്കോയില്‍ നിന്നുള്ള കോണ്‍കാഫ് ചാമ്പ്യന്‍ാരായ പച്ചൂക്കയുമായി കളിക്കും. സ്പാനിഷ് ലാലീഗ കിരീടം, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം,യുവേഫ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്-ഈ നാല് കിരീടങ്ങള്‍ 2017 ഏപ്രിലിനും ഓഗസ്റ്റിനുമിടയിലാണ് റയല്‍ സ്വന്തമാക്കിയത്.
പക്ഷേ 2017 ല്‍ തന്നെ പുതിയ സീസണ്‍ ആരംഭിച്ചപ്പോള്‍ ഇതേ റയല്‍ ചാമ്പ്യന്‍ സംഘം തപ്പിതടയുകയാണ്. സ്പാനിഷ് ലാലീഗയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്-ബാഴ്‌സലോണക്കും വലന്‍സിയക്കും പിറകില്‍. ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയെങ്കിലും ഇംഗ്ലീഷ് ടീമായ ടോട്ടനത്തോട് വെംബ്ലിയില്‍ 1-3ന് തോറ്റത് നാണക്കേടായി. പ്രി ക്വാര്‍ട്ടര്‍ പോരാട്ടം ഫെബ്രുവരിയില്‍ നടക്കുമ്പോള്‍ മുന്നില്‍ വരുന്നതാവട്ടെ നെയ്മറും എഡിസന്‍ കവാനിയുമെല്ലാം ഉള്‍പ്പെടുന്ന പി.എസ്.ജിയുമായി. തപ്പിതടയുന്ന സംഘം ക്ലബ് ലോകകപ്പില്‍ അനായാസ വിജയം പ്രതീക്ഷിച്ചാണ് എത്തിയതെങ്കില്‍ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ആതിഥേയ ടീമായ അല്‍ ജസീറക്ക് മുന്നില്‍ അവസാന നിമിഷം വരെ മുട്ടുവിറച്ചു. ഒന്നാം പകുതിയില്‍ ജസീറ ഒരു ഗോളിന് മുന്നിട്ട് നിന്ന മല്‍സരത്തില്‍ റൊണാള്‍ഡോ പലവട്ടം നിറയൊഴിക്കാന്‍ ശ്രമിച്ചിട്ടും ജസീറ ഗോള്‍ക്കീപ്പര്‍ അലി കാഷിഫിയും പ്രതിരോധവും ചേര്‍ന്ന് സൂപ്പര്‍ സംഘത്തെ പിടിച്ചു കെട്ടുകയായിരുന്നു.
അവസാനം രണ്ടാം പകുതിയില്‍ കാഷിഫി പരുക്കുമായി പുറത്തായതിന് ശേഷമാണ് ജസീറയുടെ ഗോള്‍ വല ചലിപ്പിക്കാന്‍ റയലിന് കഴിഞ്ഞത്. ഇന്നത്തെ പ്രതിയോഗികള്‍ ബ്രസീല്‍ സംഘമാണ്. ശക്തര്‍ മാത്രം കളിക്കുന്ന ബ്രസീലിന്‍ ലീഗില്‍ കരുത്ത് കാട്ടിയവര്‍. ലാറ്റിനമേരിക്കയിലെ ചാമ്പ്യന്‍ ക്ലബുകള്‍ മാത്രം പങ്കെടുക്കുന്ന കോപ ലിബര്‍ട്ടഡോറസ് കപ്പിലെ ജേതാക്കള്‍. ഗ്രീമിയോ ഇവിടെ വന്നതിന് ശേഷം മൂന്ന് മല്‍സരങ്ങള്‍ കളിച്ചു. മൂന്നിലും ജയിച്ചു, ലിയോ മോറെയെ പോലെ അനുഭവസമ്പന്നരായ താരങ്ങളാണ് ടീമിന്റെ കരുത്ത്. സ്വതസിദ്ധമായ ബ്രസീലിയന്‍ ശൈലിയില്‍ കുറിയ പാസുകളുമായി മനോഹരമായി കളിക്കുന്നവര്‍.
സിദാന്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ പ്രകടിപ്പിച്ച വികാരം മല്‍സരം കടുപ്പമേറിയതാവുമെന്നാണ്. ജസീറയില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിട്ട ടീമിന് അബുദാബിയിലെ മൈതാന പരിചയക്കുറവ് ഒരു ഘടകമാണെങ്കിലും കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ടീം ഇവിടെ തന്നെയുണ്ട്്. കാലാവസ്ഥയുമായി പൊരുത്തപ്പെട്ടിരിക്കുന്നു. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും അവസരമുണ്ടാവുമെന്നാണ സിദാന്‍ പറഞ്ഞത്. ജസീറക്കെതിരെ അവസാന പത്ത് മിനുട്ട് മാത്രം കളിക്കുകയും മികച്ച ഗോളും ഒപ്പം അക്രോബാറ്റിക് ഡൈവിംഗ് ഷോട്ടും നടത്തിയ ഗാരത് ബെയില്‍ ഇന്ന് ആദ്യ ഇലവനില്‍ കളിക്കുമോ എന്ന ചോദ്യത്തിന് അനുകൂലമായാണ് സിദാന്‍ പ്രതികരിച്ചത്. എങ്കില്‍ കരീം ബെന്‍സേമ റിസര്‍വ് ബെഞ്ചിലാവും. പക്ഷേ ജസീറക്കെതിര മികച്ച വേഗതയില്‍ കളിച്ചിരുന്നു ഫ്രഞ്ചുകാരനായ കരീം. ഗോളവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രം. ഫിഫ ക്ലബ് ലോകകപ്പ് നിലനിര്‍ത്തുന്നതില്‍ ഇത് വരെ ഒരു യൂറോപ്യന്‍ സംഘവും വിജയിച്ചിട്ടില്ല. 2000 ത്തില്‍ ക്ലബ് ലോകകപ്പ് ഫോര്‍മാറ്റ് മാറ്റിയ ശേഷം നിലവിലെ ജേതാക്കള്‍ക്ക് കപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
1989-90 വര്‍ഷത്തില്‍ ഏ.സി മിലാനും, 1992-93 ല്‍ സാവോപോളോയും കിരീടം നേടിയിരുന്നു. അന്ന് ഇന്റര്‍നാഷണല്‍ കപ്പായിരുന്നു. ഫിഫ ക്ലബ് ലോകകപ്പായതിന് ശേഷമുള്ള റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് സിദാന്റെ ലക്ഷ്യം. പോയ വര്‍ഷത്തില്‍ ജപ്പാനിലെ യോക്കാഹാമയിലായിരുന്നു ക്ലബ് ലോകകപ്പ്. അന്ന് കലാശപ്പോരാട്ടത്തില്‍ റയലിനെ എതിരിട്ടത് കാഷിമ ആന്‍ഡലേഴ്‌സ് എന്ന ആതിഥേയ ടീമാണ്. അവര്‍ക്ക്് മുന്നിലും വിറച്ച് അവസാനം കൃസ്റ്റ്യാനോയുടെ ഹാട്രിക്കും അധികസമയവും വേണ്ടി വന്നു റയലിന് കിരീടം സ്വന്തമാക്കാന്‍.
അത്തരത്തിലുള്ള വെല്ലുവിളി സിദാന്‍ പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിരക്കാരന്‍ ലുവാന്‍ ഗില്ലെര്‍മോ, ഡഗ്ലസ് സാന്‍ഡോസ്, ആര്‍തര്‍ എന്നിവര്‍ ബ്രസീലിയന്‍ സംഘത്തിലെ തുരുപ്പ് ചീട്ടുകളാണ്. മുന്‍നിരയില്‍ കളിക്കുന്ന ഫെര്‍ണാഡിഞ്ഞോ അബുദാബില്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്. മാര്‍സിലോ ഗ്രോഹെ എന്ന കാവല്‍ക്കാരനും ഫോമില്‍ തന്നെ. മാര്‍സിലോ ഒലിവേര, ലിയോ മോറെ, സീസറോ സാന്‍ഡോസ്, ബ്രൂണോ കോര്‍ട്‌സെ തുടങ്ങിയ പേരുകളും ബ്രസീലിന്‍ ഫുട്‌ബോളിന് സുപരിചിതമാണ്.
ജസീറയുമായുള്ള മല്‍സരത്തില്‍ റയല്‍ ഗോള്‍ക്കീപ്പര്‍ കീലര്‍ നവാസിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. പക്ഷേ പ്രത്യാക്രമണങ്ങള്‍ ജസീറ നടത്തിയപ്പോഴെല്ലാം അദ്ദേഹം പതറുകയും ചെയ്തു. രണ്ട് വട്ടം വലയില്‍ പന്തുമെത്തി. ഒരു തവണ വീഡിയോ റഫറല്‍ സമ്പ്രദായമാണ് ടീമിന് തുണയായത്. ഇതേ ശൈലി തന്നെയായിരിക്കും ഇന്ന് ഗ്രീമിയോ സ്വീകരിക്കുക. റയലിനെ പ്രതിരോധിച്ച് പ്രത്യാക്രമണത്തിലൂടെ ഗോള്‍ നേടുക.
ആക്രമണവും പ്രത്യാക്രമണവും-സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം കാത്തിരിക്കുന്നത് ആ പോരാട്ടത്തിന് തന്നെയാണ്. അല്‍ ജസീറക്കാര്‍ മൂന്നാം സ്ഥാനം നേടുമോ എന്നറിയാന്‍ ലൂസേഴ്‌സ് ഫൈനല്‍ ആവേശവുമായി അബുദാബിക്കാരും ഇന്ന് സ്റ്റേഡിയത്തിലുണ്ടാവും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending