Connect with us

india

യു.പിയില്‍ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 4 മരണം, അഞ്ചിലധികം പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

Published

on

ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

‘ഭാർവാരിയിലെ ഒരു പടക്ക നിർമ്മാണശാലയിൽ തീപിടിത്തമുണ്ടായി. നാലുപേർ മരണപ്പെടുകയും അഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറി ജനവാസ മേഖലയിൽ നിന്ന് വളരെ അകലെയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്’ എസ്പി ബ്രിജേഷ് ശ്രീവാസ്തവ മാധ്യമങ്ങളെ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹംപിയിൽ വിദ്യാർഥികൾ സ‍ഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, നാല് മരണം

ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു

Published

on

ബെം​ഗളൂരു: കർണാടകയിലെ ഹംപിയിൽ വാഹനാപകടത്തിൽ  മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് മരണം. ഹംപിയിലേക്ക് പുറപ്പെട്ട വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

സിന്ധനൂരിലെ അരഗിനാമര ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് റിപ്പോർട്ട് അറിയിച്ചു. നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സിന്ധനൂർ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി.

Continue Reading

india

ഒരു വര്‍ഷ ബി.എഡ് പ്രോഗ്രാം തിരിച്ചെത്തുന്നു

പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം ബിരുദ പഠനം ഉള്‍പ്പെടെയുള്ളവ മാറിയ പശ്ചാത്തലത്തിലാണ തീരുമാനം

Published

on

ന്യൂഡല്‍ഹി: ഒരു വര്‍ഷ ബി.എഡ് പ്രോഗ്രാം തിരിച്ചുവരുന്നു. പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം ബിരുദ പഠനം ഉള്‍പ്പെടെയുള്ളവ മാറിയ പശ്ചാത്തലത്തിലാണ തീരുമാനം. പുതിയ നാല് വര്‍ഷ ബിരുദവും രണ്ട് വര്‍ഷത്തെ പിജിയും പൂര്‍ത്തിയാക്കുന്നര്‍ക്ക് ഒരു വര്‍ഷ ബിഎഡിനു ചേരാവുന്ന തരത്തിലാകും ഘടന തയാറാക്കുക. മൂന്ന് വര്‍ഷ ബിരുദക്കാര്‍ക്കു നിലവിലുള്ള രീതിയില്‍ രണ്ട് വര്‍ഷത്തെ ബിഎഡ് തുടരും.

ഇതിനായി, നാല് വര്‍ഷ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്‌സിന്റെ പാഠ്യപദ്ധതി ക്രമീകരിക്കാന്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യുക്കേഷന്‍ എട്ടംഗ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷ ബി.എഡ് പ്രോഗ്രാം രൂതി 2014ല്‍ അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ അധ്യാപക പരിശീലനത്തിലെ നിലവാരക്കുറവ് വ്യക്തമാക്കി ജസ്റ്റിസ് ജെ.എസ്.വര്‍മ, പ്രഫ. പൂനം ബത്ര എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. നിലവില്‍ ബി.എഡ് രണ്ട് വര്‍ഷമാണ്.

Continue Reading

india

ആര്‍.ജി കര്‍ ബലാത്സംഗക്കേസ്; പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീലില്‍ കല്‍ക്കട്ട ഹൈകോടതി തിങ്കളാഴ്ച്ച വാദം കേള്‍ക്കും

അതേസമയം വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐയും അറിയിച്ചു

Published

on

കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീലില്‍ കല്‍ക്കട്ട ഹൈകോടതി തിങ്കളാഴ്ച്ച വാദം കേള്‍ക്കും. ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണകോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് വാദം.

അതേസമയം വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐയും അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നിലനില്‍ക്കില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്. കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന സി.ബി.ഐ വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്.17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്റെ പ്രതികരണം.

Continue Reading

Trending