Connect with us

gulf

ഫാല്‍ക്കണ്‍ കൊത്തി അര്‍ജന്റീനയുടെ കൊടി

പരമ്പരാഗത അറബ് സംസ്‌ക്കാരത്തില്‍ സാഹസികതക്ക് വലിയ സ്ഥാനമുണ്ട്. മരുഭൂമിയിലുടെ നടത്തുന്ന കാര്‍ സവാരികള്‍, കുതിര സവാരികള്‍, ഒട്ടകപ്പുറമേറിയുള്ള മണലാരണ്യ സഞ്ചാരം, മല്‍സ്യബന്ധനം തുടങ്ങിയവ ബദൗന്‍ കാലഘട്ടം മുതലുണ്ട്.

Published

on

കമാല്‍ വരദൂര്‍

ഫാല്‍ക്കണ്‍ എന്നാല്‍ നമ്മുടെ പരുന്ത്. വീട്ടിന് മുകളിലൂടെ വട്ടമിട്ട് പറക്കുന്ന പരുന്തുകളെ നമ്മള്‍ ബഹുമാനിക്കാറില്ലല്ലോ… കോഴികുഞ്ഞുങ്ങളെയും കൊച്ചു വളര്‍ത്തുമൃഗങ്ങളെയുമെല്ലാം റാഞ്ചാനെത്തുന്ന ശത്രുവാണല്ലോ നമുക്ക് പരുന്തുകള്‍…. എന്നാല്‍ നിങ്ങളൊന്ന് ദോഹയിലേക്ക് വരു. ഇവിടെ ഫുട്‌ബോള് കഴിഞ്ഞാല്‍ അറബികളുടെ പ്രധാന വിനോദങ്ങളിലൊന്ന് പരുന്തിനെ വളര്‍ത്തലും പറത്തലുമാണ്. പക്ഷി വിഭാഗത്തിലെ രാജാവാണ് ഇവിടെ ഫാല്‍ക്കണ്‍. വില കേട്ട് ഞെട്ടാതിരിക്കുക മൂന്ന് കോടി വരെയുണ്ട് ഇവന്. ഇന്നലെ ഫോട്ടോഗ്രാഫര്‍ റുബിനാസ് കോറ്റേടത്തിനൊപ്പം സുക്ക് വാകഫിലെത്തിയപ്പോള്‍ ഒരു ഭാഗത്ത് വന്‍ ജനക്കൂട്ടം. അവിടെ ഫാല്‍ക്കന്‍ പ്രദര്‍ശനമാണ്. കൂറ്റന്‍ സുന്ദര ഫാല്‍ക്കണുകള്‍. അവയെ നിങ്ങളുടെ കൈകളില്‍ തരും. ഫോട്ടോയെടുക്കാം, വീഡിയോയെടുക്കാം അഞ്ച് മിനുട്ടാണ് ഒരാള്‍ക്ക് സമയം. പത്ത് റിയാല്‍ കൊടുക്കണം. സുന്ദരനായ അറബി ആദ്യം ടിക്കറ്റ് തരുന്നു. നമ്മള്‍ ക്യു പാലിക്കുന്നു. ഊഴമെത്തുമ്പോള്‍ കൈയ്യില്‍ പ്രത്യേക ഗ്ലൗസ് അണിയും. എന്നിട്ട് ഫാല്‍ക്കണെ നമുക്ക് തരും. എന്തൊരു ഭംഗിയാണ് പരുന്തിനെന്ന് അരികില്‍ കിട്ടുമ്പോഴാണ് മനസിലാവുക.

പരമ്പരാഗത അറബ് സംസ്‌ക്കാരത്തില്‍ സാഹസികതക്ക് വലിയ സ്ഥാനമുണ്ട്. മരുഭൂമിയിലുടെ നടത്തുന്ന കാര്‍ സവാരികള്‍, കുതിര സവാരികള്‍, ഒട്ടകപ്പുറമേറിയുള്ള മണലാരണ്യ സഞ്ചാരം, മല്‍സ്യബന്ധനം തുടങ്ങിയവ ബദൗന്‍ കാലഘട്ടം മുതലുണ്ട്. മരുഭൂമിയില്‍ ദിശയറിയാന്‍ മിടുക്കനാണ് ഫാല്‍ക്കണ്‍. കൊച്ചു മൃഗങ്ങളെ വേട്ടയാടി പിടിക്കാനും അറബികള്‍ ഫാല്‍ക്കണെ അയക്കും. വീട്ടിലൊരു ഫാല്‍ക്കണ്‍അത് അറേബ്യന്‍ ആഢ്യത്വത്തിന്റെ അടയാളമാണ്. കോടികള്‍ വില നല്‍കി ഫാല്‍ക്കണെ വാങ്ങി അവയെ വീട്ടില്‍ വളര്‍ത്തുന്ന, വലിയ ചടങ്ങുകളില്‍ അവയെ കൈകളിലേന്തി പോവുന്ന അറബികളുണ്ട്. സുക് വാകഫില്‍ പരുന്തുകള്‍ക്കായി ആശുപത്രിയുമുണ്ട്. അവിടെ ഒന്ന് കയറിയപ്പോള്‍ കണ്ടത് നൂറ് കണക്കിന് അറബികള്‍ സ്വന്തം ഫാല്‍ക്കണുകളുമായി അവിടെ ക്യു പാലിക്കുന്നു. ചെറിയ അസുഖങ്ങള്‍ക്ക് മരുന്ന് തേടിയെത്തിയവരാണ് എല്ലാവരും. മൂന്ന് ഡോക്ടര്‍മാരാണ് ഇവിടെ. 140 ഫാല്‍ക്കണുകളെ ഒരു ദിവസം പരിശോധിക്കും. ഡോക്ടര്‍മാര്‍ ഫാല്‍ക്കണുകളെ പരിശോധിക്കുന്നത് കാണാന്‍ തന്നെ രസമാണ്. അവ കൃത്യമായി ഡോക്ടറുടെ ടേബിളില്‍ ഇരിക്കും. ചില ഫാല്‍ക്കണുകളെ നല്ല വസ്ത്രം ധരിപ്പിച്ചിട്ടുണ്ട്. അവയുടെ തൂവലുകളെല്ലാം വെട്ടിയൊതുക്കി കളര്‍ ചെയ്തിട്ടുണ്ട്. പ്രത്യേക തരം തൊപ്പിയും ധരിപ്പിച്ചിരിക്കുന്നു. കൊച്ചു ബുര്‍ക ധരിച്ച ഫാല്‍ക്കണെയും കണ്ടു. ചികില്‍സക്കെത്തുന്ന ഫാല്‍ക്കണുകള്‍ക്കെല്ലാം കേസ് ഡയറിയുണ്ട്. അത് ഫയലാക്കി സുക്ഷിക്കുന്നു. പ്രായമായ ഫാല്‍ക്കണുകള്‍ക്ക് അവയുടെ ചിറക് ശസ്ത്രക്രിയയിലുടെ മാറ്റി വെക്കുന്നു. മസാജ് പോലും ആശുപത്രിയില്‍ നല്‍കപ്പെടുന്നു.

ഇനി നമ്മള്‍ സുകിലെ അറിയപ്പെടുന്ന ഫാല്‍ക്കണ്‍ ബിസിനസുകാരന്‍ ഖാലിദ് അല്‍ ഖാജയിലേക്കാണ് പോവുന്നത്. സിറിയക്കാരനാണ് കക്ഷി. പക്ഷേ വര്‍ഷങ്ങളായി ഖത്തറില്‍. മരുഭൂമിയില്‍ തന്നെയാണ് 45 കാരന്റെ ജീവിതം. സുകിലെ അദ്ദേഹത്തിന്റെ കടയില്‍ 400 ഫാല്‍ക്കണുകളുണ്ട്. ഇവക്ക് മൊത്തം കോടികള്‍ വരും. പുതിയ കാലത്ത് ഫുട്‌ബോളുണ്ടെങ്കില്‍ ആദ്യ കാലത്തെ പ്രധാന വിനോദം ഖത്തരികള്‍ മറക്കില്ലെന്നാണ് തന്റെ വളര്‍ന്നു വരുന്ന ബിസിനസ് ചൂണ്ടിക്കാട്ടി കാജ പറയുന്നത്. അറബ് മേഖലയുടെ മൊത്തം അടയാളമാണ് ഫാല്‍ക്കണുകള്‍. ഫാല്‍ക്കണുകള്‍ക്കായി സൗന്ദര്യ മല്‍സരങ്ങള്‍ നടത്താറുണ്ട്. സഊദി അറേബ്യ ഉള്‍പ്പടെ പല അറബ് രാജ്യങ്ങളില്‍ നിന്നും അറബികള്‍ സ്വന്തം ഫാല്‍ക്കണുകളുമായി വരും. വിജയിക്ക് നല്‍കുന്നത് നാല് കോടി. ഫാല്‍ക്കണുകള്‍ക്ക് പേരിടുന്നതും രസകരം. ഫുട്‌ബോള്‍ പ്രിയരായ ഉടമകള്‍ മെസിയുടെയും നെയ്മറുടെയും പേരുകള്‍ നല്‍കുന്നു. കഥകള്‍ തീര്‍ന്നില്ല ലോകകപ്പ് വേളയില്‍ ഫാല്‍ക്കണുകള്‍ ഭാഗ്യചിഹ്നമാണ്. കളിക്ക് മുമ്പ് മല്‍സരിക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ ഫാല്‍ക്കണുകള്‍ക്ക് മുന്നില്‍ വെക്കും. അവയോട് വിജയിക്കുന്ന ടീമിന്റെ കൊടി എടുക്കാന്‍ പറയും. ഉദ്ഘാടന മല്‍സരത്തില്‍ ഖത്തറും ഇക്വഡോറുമായിരുന്നല്ലോ കളിച്ചത്. സൂകിലെ ഫാല്‍ക്കണ്‍ ആദ്യം ഖത്തറിന്റെ കൊടി കൊത്തിയപ്പോള്‍ അറബികള്‍ ഹാപ്പി. പക്ഷേ വളരെ വേഗം ആ കൊടി താഴെയിട്ട് ഫാല്‍ക്കണ്‍ ഇക്വഡോറിന്റെ കൊടി ഉയര്‍ത്തി. അതോടെ അറബികള്‍ നിരാശര്‍. കളിയില്‍ ഖത്തര്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ ഫാല്‍ക്കണുകള്‍ പ്രവചന വീരന്മാരായി. ഇന്ന് ഫൈനലാണല്ലോ സൂകിലെ ഫാല്‍ക്കണ്‍ ഇന്നലെ അര്‍ജന്റീനയുടെ കൊടിയാണ് എടുത്തത്….. ഫ്രാന്‍സുകാര്‍ ജാഗ്രതൈ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending