Connect with us

gulf

ഫാല്‍ക്കണ്‍ കൊത്തി അര്‍ജന്റീനയുടെ കൊടി

പരമ്പരാഗത അറബ് സംസ്‌ക്കാരത്തില്‍ സാഹസികതക്ക് വലിയ സ്ഥാനമുണ്ട്. മരുഭൂമിയിലുടെ നടത്തുന്ന കാര്‍ സവാരികള്‍, കുതിര സവാരികള്‍, ഒട്ടകപ്പുറമേറിയുള്ള മണലാരണ്യ സഞ്ചാരം, മല്‍സ്യബന്ധനം തുടങ്ങിയവ ബദൗന്‍ കാലഘട്ടം മുതലുണ്ട്.

Published

on

കമാല്‍ വരദൂര്‍

ഫാല്‍ക്കണ്‍ എന്നാല്‍ നമ്മുടെ പരുന്ത്. വീട്ടിന് മുകളിലൂടെ വട്ടമിട്ട് പറക്കുന്ന പരുന്തുകളെ നമ്മള്‍ ബഹുമാനിക്കാറില്ലല്ലോ… കോഴികുഞ്ഞുങ്ങളെയും കൊച്ചു വളര്‍ത്തുമൃഗങ്ങളെയുമെല്ലാം റാഞ്ചാനെത്തുന്ന ശത്രുവാണല്ലോ നമുക്ക് പരുന്തുകള്‍…. എന്നാല്‍ നിങ്ങളൊന്ന് ദോഹയിലേക്ക് വരു. ഇവിടെ ഫുട്‌ബോള് കഴിഞ്ഞാല്‍ അറബികളുടെ പ്രധാന വിനോദങ്ങളിലൊന്ന് പരുന്തിനെ വളര്‍ത്തലും പറത്തലുമാണ്. പക്ഷി വിഭാഗത്തിലെ രാജാവാണ് ഇവിടെ ഫാല്‍ക്കണ്‍. വില കേട്ട് ഞെട്ടാതിരിക്കുക മൂന്ന് കോടി വരെയുണ്ട് ഇവന്. ഇന്നലെ ഫോട്ടോഗ്രാഫര്‍ റുബിനാസ് കോറ്റേടത്തിനൊപ്പം സുക്ക് വാകഫിലെത്തിയപ്പോള്‍ ഒരു ഭാഗത്ത് വന്‍ ജനക്കൂട്ടം. അവിടെ ഫാല്‍ക്കന്‍ പ്രദര്‍ശനമാണ്. കൂറ്റന്‍ സുന്ദര ഫാല്‍ക്കണുകള്‍. അവയെ നിങ്ങളുടെ കൈകളില്‍ തരും. ഫോട്ടോയെടുക്കാം, വീഡിയോയെടുക്കാം അഞ്ച് മിനുട്ടാണ് ഒരാള്‍ക്ക് സമയം. പത്ത് റിയാല്‍ കൊടുക്കണം. സുന്ദരനായ അറബി ആദ്യം ടിക്കറ്റ് തരുന്നു. നമ്മള്‍ ക്യു പാലിക്കുന്നു. ഊഴമെത്തുമ്പോള്‍ കൈയ്യില്‍ പ്രത്യേക ഗ്ലൗസ് അണിയും. എന്നിട്ട് ഫാല്‍ക്കണെ നമുക്ക് തരും. എന്തൊരു ഭംഗിയാണ് പരുന്തിനെന്ന് അരികില്‍ കിട്ടുമ്പോഴാണ് മനസിലാവുക.

പരമ്പരാഗത അറബ് സംസ്‌ക്കാരത്തില്‍ സാഹസികതക്ക് വലിയ സ്ഥാനമുണ്ട്. മരുഭൂമിയിലുടെ നടത്തുന്ന കാര്‍ സവാരികള്‍, കുതിര സവാരികള്‍, ഒട്ടകപ്പുറമേറിയുള്ള മണലാരണ്യ സഞ്ചാരം, മല്‍സ്യബന്ധനം തുടങ്ങിയവ ബദൗന്‍ കാലഘട്ടം മുതലുണ്ട്. മരുഭൂമിയില്‍ ദിശയറിയാന്‍ മിടുക്കനാണ് ഫാല്‍ക്കണ്‍. കൊച്ചു മൃഗങ്ങളെ വേട്ടയാടി പിടിക്കാനും അറബികള്‍ ഫാല്‍ക്കണെ അയക്കും. വീട്ടിലൊരു ഫാല്‍ക്കണ്‍അത് അറേബ്യന്‍ ആഢ്യത്വത്തിന്റെ അടയാളമാണ്. കോടികള്‍ വില നല്‍കി ഫാല്‍ക്കണെ വാങ്ങി അവയെ വീട്ടില്‍ വളര്‍ത്തുന്ന, വലിയ ചടങ്ങുകളില്‍ അവയെ കൈകളിലേന്തി പോവുന്ന അറബികളുണ്ട്. സുക് വാകഫില്‍ പരുന്തുകള്‍ക്കായി ആശുപത്രിയുമുണ്ട്. അവിടെ ഒന്ന് കയറിയപ്പോള്‍ കണ്ടത് നൂറ് കണക്കിന് അറബികള്‍ സ്വന്തം ഫാല്‍ക്കണുകളുമായി അവിടെ ക്യു പാലിക്കുന്നു. ചെറിയ അസുഖങ്ങള്‍ക്ക് മരുന്ന് തേടിയെത്തിയവരാണ് എല്ലാവരും. മൂന്ന് ഡോക്ടര്‍മാരാണ് ഇവിടെ. 140 ഫാല്‍ക്കണുകളെ ഒരു ദിവസം പരിശോധിക്കും. ഡോക്ടര്‍മാര്‍ ഫാല്‍ക്കണുകളെ പരിശോധിക്കുന്നത് കാണാന്‍ തന്നെ രസമാണ്. അവ കൃത്യമായി ഡോക്ടറുടെ ടേബിളില്‍ ഇരിക്കും. ചില ഫാല്‍ക്കണുകളെ നല്ല വസ്ത്രം ധരിപ്പിച്ചിട്ടുണ്ട്. അവയുടെ തൂവലുകളെല്ലാം വെട്ടിയൊതുക്കി കളര്‍ ചെയ്തിട്ടുണ്ട്. പ്രത്യേക തരം തൊപ്പിയും ധരിപ്പിച്ചിരിക്കുന്നു. കൊച്ചു ബുര്‍ക ധരിച്ച ഫാല്‍ക്കണെയും കണ്ടു. ചികില്‍സക്കെത്തുന്ന ഫാല്‍ക്കണുകള്‍ക്കെല്ലാം കേസ് ഡയറിയുണ്ട്. അത് ഫയലാക്കി സുക്ഷിക്കുന്നു. പ്രായമായ ഫാല്‍ക്കണുകള്‍ക്ക് അവയുടെ ചിറക് ശസ്ത്രക്രിയയിലുടെ മാറ്റി വെക്കുന്നു. മസാജ് പോലും ആശുപത്രിയില്‍ നല്‍കപ്പെടുന്നു.

ഇനി നമ്മള്‍ സുകിലെ അറിയപ്പെടുന്ന ഫാല്‍ക്കണ്‍ ബിസിനസുകാരന്‍ ഖാലിദ് അല്‍ ഖാജയിലേക്കാണ് പോവുന്നത്. സിറിയക്കാരനാണ് കക്ഷി. പക്ഷേ വര്‍ഷങ്ങളായി ഖത്തറില്‍. മരുഭൂമിയില്‍ തന്നെയാണ് 45 കാരന്റെ ജീവിതം. സുകിലെ അദ്ദേഹത്തിന്റെ കടയില്‍ 400 ഫാല്‍ക്കണുകളുണ്ട്. ഇവക്ക് മൊത്തം കോടികള്‍ വരും. പുതിയ കാലത്ത് ഫുട്‌ബോളുണ്ടെങ്കില്‍ ആദ്യ കാലത്തെ പ്രധാന വിനോദം ഖത്തരികള്‍ മറക്കില്ലെന്നാണ് തന്റെ വളര്‍ന്നു വരുന്ന ബിസിനസ് ചൂണ്ടിക്കാട്ടി കാജ പറയുന്നത്. അറബ് മേഖലയുടെ മൊത്തം അടയാളമാണ് ഫാല്‍ക്കണുകള്‍. ഫാല്‍ക്കണുകള്‍ക്കായി സൗന്ദര്യ മല്‍സരങ്ങള്‍ നടത്താറുണ്ട്. സഊദി അറേബ്യ ഉള്‍പ്പടെ പല അറബ് രാജ്യങ്ങളില്‍ നിന്നും അറബികള്‍ സ്വന്തം ഫാല്‍ക്കണുകളുമായി വരും. വിജയിക്ക് നല്‍കുന്നത് നാല് കോടി. ഫാല്‍ക്കണുകള്‍ക്ക് പേരിടുന്നതും രസകരം. ഫുട്‌ബോള്‍ പ്രിയരായ ഉടമകള്‍ മെസിയുടെയും നെയ്മറുടെയും പേരുകള്‍ നല്‍കുന്നു. കഥകള്‍ തീര്‍ന്നില്ല ലോകകപ്പ് വേളയില്‍ ഫാല്‍ക്കണുകള്‍ ഭാഗ്യചിഹ്നമാണ്. കളിക്ക് മുമ്പ് മല്‍സരിക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ ഫാല്‍ക്കണുകള്‍ക്ക് മുന്നില്‍ വെക്കും. അവയോട് വിജയിക്കുന്ന ടീമിന്റെ കൊടി എടുക്കാന്‍ പറയും. ഉദ്ഘാടന മല്‍സരത്തില്‍ ഖത്തറും ഇക്വഡോറുമായിരുന്നല്ലോ കളിച്ചത്. സൂകിലെ ഫാല്‍ക്കണ്‍ ആദ്യം ഖത്തറിന്റെ കൊടി കൊത്തിയപ്പോള്‍ അറബികള്‍ ഹാപ്പി. പക്ഷേ വളരെ വേഗം ആ കൊടി താഴെയിട്ട് ഫാല്‍ക്കണ്‍ ഇക്വഡോറിന്റെ കൊടി ഉയര്‍ത്തി. അതോടെ അറബികള്‍ നിരാശര്‍. കളിയില്‍ ഖത്തര്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ ഫാല്‍ക്കണുകള്‍ പ്രവചന വീരന്മാരായി. ഇന്ന് ഫൈനലാണല്ലോ സൂകിലെ ഫാല്‍ക്കണ്‍ ഇന്നലെ അര്‍ജന്റീനയുടെ കൊടിയാണ് എടുത്തത്….. ഫ്രാന്‍സുകാര്‍ ജാഗ്രതൈ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

gulf

തെരഞ്ഞെടുപ്പു ക്യാമ്പയിനു തുടക്കം കുറിച്ചു

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

Published

on

ദമാം: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

ദമാം അൽറയാൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ നിരവധി പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. ജനാധിപത്യ ധ്വംസനം നടത്തിക്കൊണ്ടു ഫാസിസ്റ്റു ഭരണം കൊണ്ടുവരാൻ നടത്തുന്ന ശ്രമം കേരളത്തിലെയും ഇന്ത്യയിലെയും വോട്ടർമാർ ജാഗ്രതയോടെ നിർവഹിക്കണമെന്നും പ്രവാസലോകത്തു നിന്ന്കൊണ്ടു അതിനായി ഒരു ഫോൺ കാളിൽ കൂടി തെരഞ്ഞെടുപ്പു സന്ദേശങ്ങൾ നൽകണമെന്നും കെ.എം.സി.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപെട്ടു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപ സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാലത്തിങ്ങൽ, ഇ. കെ. സലിം (ഒ.ഐ.സി.സി), കെ. എം. ബഷീർ (കെ ഐ ജി), സാജിത് ആറാട്ടുപുഴ, മാലിക് മക്ബൂൽ,
മുഹമ്മദ് റഫീഖ് (മഹാരാഷ്ട്ര), ശബ്‌ന നജീബ്, ലിബി ജെയിംസ് (ഒഐസിസി )
കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ഷൌക്കത്ത് അലി ഹാജി തുടങ്ങിയവർ സംസാരിച്ചു.

പി. ടി. അലവി, നൗഷാദ് ഇരിക്കൂർ, സവാദ് ഫൈസി, സി. എച്ച്. മൗലവി, അൻവർ റയാൻ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്‌റഫ്‌ ഗസാൽ, നൗഷാദ് കെ.സ് പുരം, സമദ് വേങ്ങര, സലിം പാണമ്പ്ര, ബഷീർ വെട്ടുപാറ തുടങ്ങിയവർ സംബന്ധിച്ചു. കിഴക്കൻ പ്രവിശ്യ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഹ്‌മാൻ കാരയാട്, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, മുഷ്താഖ് പേങ്ങാട്, കാദർ മാസ്റ്റർ, മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, ശംസുദ്ദിൻ പള്ളിയാളി, ടി. ടി. കരീം, നൗഷാദ് തിരുവനന്തപുരം, ഹുസ്സൈൻ വേങ്ങര,ജൗഹർ കുനിയിൽ, ഫൈസൽ കൊടുമ, ഷെരീഫ് പാലക്കാട്‌, ഖാദർ അണങ്കൂർ, അറഫാത്ത് കാസറഗോഡ്, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് മേലങ്ങാടി, റസാഖ് ഓമാനൂർ, അലി പാച്ചേരി, ഹാജറ സലീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല സ്വാഗതവും മുജീബ് കൊളത്തൂർ നന്ദിയും പറഞ്ഞു.

Continue Reading

Trending