Connect with us

More

പ്രീമിയര്‍ലീഗില്‍ ചെല്‍സിമേധം

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിമേഥം……ലീഗ് കിരീടം ആറാം തവണയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ചില്ലരമാലയിലേക്ക്. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ആന്റോണിയോ കോണ്ടെയുടെ കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. കളിയവസാനിക്കാന്‍ ഒമ്പതു മിനിറ്റു മാത്രം ബാക്കി നില്‍ക്കെ, പകരക്കാരനായി ഇറങ്ങിയ മിച്ചി ബാറ്റ്ഷുവിന്റേതായിരുന്നു വിജയ ഗോള്‍. വിജയത്തോടെ, ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ഹോട്‌സ്പറുമായി 10 പോയിന്റ് വ്യത്യാസമാണ് ചെല്‍സിക്കുള്ളത്. അഥവാ, ടോട്ടന്‍ഹാമിന് ബാക്കിയുുള്ള രണ്ടു കളികള്‍ ജയിച്ചാലും ചെല്‍സിയെ മറികടക്കാനാകില്ല. പതിവു നീലയ്ക്കു പകരം കറുത്ത കുപ്പായത്തില്‍ കളിക്കളത്തിലിറങ്ങിയ ചെല്‍സിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു വെസ്റ്റ്‌ബ്രോംവിച്ചിന്റെ തുടക്കം. 30-ാം സെക്കന്‍ഡില്‍ ഡാരന്‍ ഫഌച്ചറിന്റെ ലോഫ്റ്റ്് പാസില്‍ നിന്ന് സലോമന്‍ റാന്‍ഡം പോസ്റ്റിലേക്ക് തല കൊണ്ട് ചെത്തിയിട്ട പന്ത് ചെല്‍സി ഗോളി തിബൗട്ട് കോര്‍ടിയോസ് കോര്‍ണറിനു വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. ആദ്യത്തിലെ പരിഭ്രമത്തിന് ശേഷം ചെല്‍സി പതിയെ കളിപിടിച്ചെടുത്തു.

എട്ടാം മിനിറ്റിലായിരുന്നു ചെല്‍സിയുടെ അവസരം. പെനാല്‍റ്റി ബോക്‌സിന് ആറു വാര അകലെ നിന്ന് ഗാരി കാഹില്‍ തൊടുത്ത വലങ്കാലനടി പക്ഷേ, പോസ്റ്റിനെ ഉരുമ്മി കടന്നു പോയി. അതിനു മുമ്പ് വലതുവിങില്‍ നിന്ന് ഹസാര്‍ഡ് എടുത്ത ഫ്രീകിക്കും ലക്ഷ്യം കണ്ടില്ല. ഹസാര്‍ഡ്, പെട്രോ, ഡീഗോ കോസ്റ്റ, സെസാര്‍, വിക്ടര്‍ മോസസ് എന്നിവര്‍ താളം കണ്ടെത്തിയതോടെ ബ്രോംവിച്ച് പ്രതിരോധമതില്‍ വിയര്‍ത്തു. 20-ാം മിനിറ്റില്‍ ബ്രോംവിച്ചിന്റെ ജെയിംസ് മക്്‌ലീനും 36-ാം മിനിറ്റില്‍ ഫീല്‍ഡും മഞ്ഞക്കാര്‍ഡ് കണ്ടു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം വിക്ടര്‍ മോസസിന്റെ ഗോള്‍ ശ്രമത്തിലൂടെയാണ് ചെല്‍സി കളത്തില്‍ വരവറിയിച്ചത്. സെസ്‌ക് ഫാബ്രിഗസ് നല്‍കിയ പാസ് പിടിച്ചെടുത്ത് ബോക്‌സിന്റെ വലതുമൂലയില്‍ നിന്ന് തൊടുത്ത ഷോട്ട് പക്ഷേ, ബ്രോംവിച്ച് ഗോളി ബെന്‍ഫോസ്റ്റര്‍ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 51-ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച സാം ഫീല്‍ഡിന് പകരം ക്ലോഡിയോ യാകോബിനെ ബ്രോംവിച്ച് കളത്തിലിറക്കി. കളിയുടെ ഈ ഘട്ടത്തില്‍ തുടര്‍ച്ചയായ കോര്‍ണറുകള്‍ ലഭിച്ചിട്ടും കോണ്ടെയുടെ കുട്ടികള്‍ക്ക് ഗോളിലേക്ക് വഴി കണ്ടെത്താനായില്ല. ചെല്‍സി ആക്രമണത്തെ തടുത്തു നിര്‍ത്താന്‍ പലപ്പോഴും പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത ബ്രോംവിച്ച് 71-ാം മിനിറ്റില്‍ കളിയിലെ മൂന്നാം മഞ്ഞക്കാര്‍ഡ് കണ്ടു. ഇത്തവണ മാര്‍ക് വില്‍സണിന്റേതായിരുന്നു ഊഴം.
75-ാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡിന് പകരം, വില്ലനും 76-ാം മിനിറ്റില്‍ പെട്രോയ്ക്ക് പകരം ബാറ്റ്ഷുവും കളിക്കളത്തിലെത്തി. പത്താം നമ്പറുകാരനായ പെട്രോയ്ക്ക് പകരമാണ് 24 കളികള്‍ മാത്രം കുപ്പായമണിഞ്ഞിട്ടുള്ള ബാറ്റ്ഷു മൈതാനത്തെത്തിയത്. 82-ാം മിനിറ്റിലായിരുന്നു ചെല്‍സി കാത്തിരുന്ന ഗോള്‍. പന്തുമായി പോസ്റ്റിന്റെ വലതു മൂലയിലെത്തിയ സെസാര്‍ ബോക്‌സില്‍ നിന്ന് എതിര്‍ഡിഫന്‍ഡറെ വെട്ടിച്ച് കൈമാറിയ പന്ത്് ഇടതുകാല്‍ കൊണ്ട് വലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു. ചെല്‍സിയുടെ ആക്രമണത്തിനിടെ, പ്രത്യാക്രമണത്തില്‍ ഗോള്‍ ലക്ഷ്യം വെക്കുക എന്നതായിരുന്നു വെസ്റ്റ്‌ബ്രോംവിച്ചിന്റെ തന്ത്രം. പലപ്പോഴും നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ടോണി പുലിസിന്റെ കുട്ടികള്‍ക്ക് ഗോള്‍ കണ്ടെത്താനാകാതെ പോയത്. 32 ശതമാനം മാത്രമായിരുന്നു വെസ്റ്റ്‌ബ്രോമിച്ച് കളിയില്‍ പന്ത് കൈവശം വെക്കാനായത് എങ്കിലും അവര്‍ അഞ്ച് കോര്‍ണര്‍ കിക്കുകള്‍ നേടി. 68 ശതമാനം പന്ത് കൈവശം വെച്ച ചെല്‍സിക്ക് എട്ടു കോര്‍ണറുകള്‍ മാത്രമാണ് നേടാനായത്. പെപ് ഗ്വാര്‍ഡിയോള, ജോസ് മൊറീഞ്ഞോ എന്നീ സൂപ്പര്‍ കോച്ചുമാരുടെ യുഗത്തിന് ശേഷം ആന്റോണിയോ കോന്റെ എന്ന പുതിയ തന്ത്രജ്ഞന്റെ ഉദയത്തിന്റെ സാക്ഷ്യമാണ് ചെല്‍സിയുടെ കിരീടനേട്ടം. യുവന്റസിനായി മൂന്ന് സീരി എ കിരീടങ്ങള്‍ നേടിക്കൊടുത്ത ശേഷമാണ് കോന്റെ ചെല്‍സിയിലെത്തിയത്.
കിരീട നേട്ടത്തില്‍ ഇനി ചെല്‍സിക്കു മുമ്പിലുള്ളത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രമാണ്. 13 തവണയാണ് യുണൈറ്റഡ് കിരീടം നേടിയിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സാമ്പത്തിക പ്രശ്നം മാനേജ് ചെയ്യാൻ സർക്കാരിന് കഴിയുന്നില്ല; തികഞ്ഞ പരാജയം: പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് വിചാരണ സദസിലേക്ക് പരാതികളുടെ പ്രവാഹമാണ്

Published

on

മലപ്പുറം: നവകേരള സദസിനെത്തുന്നവർക്ക് മർദ്ദനമേൽക്കുന്നത് സർക്കാരിന് തന്നെയാണ് അപമാനമെന്ന് മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഭരണ നേട്ടം ജനങ്ങളിലെത്തിക്കാനാണ് സദസ് എന്നാണ് പറയുന്നത്. യുഡിഎഫ് വിചാരണ സദസിലേക്ക് പരാതികളുടെ പ്രവാഹമാണ്.

സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ ഫണ്ട് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സർക്കാരാണെന്നും അതിലൊന്നും സർക്കാരിന് ശ്രദ്ധയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സാമ്പത്തിക പ്രശ്നം മാനേജ് ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.

Continue Reading

kerala

കേരളത്തില്‍ കോവിഡ് തരംഗം വീണ്ടുമുണ്ടായേക്കാം; മുന്നറിയിപ്പുമായി ഐ.എം.എ

അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്‍

Published

on

ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). കൊച്ചിയില്‍ നടന്ന പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ പങ്കെടുത്തു.

അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്‍. നവംബര്‍ മാസം രാജഗിരി ആശുപത്രിയില്‍ നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്‍ പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്‍ ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല്‍ പറഞ്ഞു. തുടക്കത്തില്‍ ക്രമേണ മാത്രം കൂടുകയും പിന്നീട് അതിവേഗം വ്യാപിക്കുകയും ചെയ്യുകയാണ് കോവിഡ് തരംഗങ്ങളുടെ രീതി. നിരന്തര ജനിതക വ്യതിയാനം മൂലം ആവര്‍ത്തിച്ചു വരാന്‍ ഇതിനു കഴിവുണ്ട്. ഇപ്പോള്‍ BA.2.86 ഉപശാഖയായ JN.1 ആണ് വിദേശ രാജ്യങ്ങളില്‍ അതിവേഗം വര്‍ദ്ധിക്കുന്നത്. ഇന്ത്യയില്‍ അടുത്തകാലത്ത് നിന്നുള്ള ജീനോമിക് സീക്വെന്‌സിങ് ലഭ്യമല്ല.

മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള്‍ ഗുരുതരമായേക്കാം. ചെറുപ്പക്കാരില്‍ പതിവു ചുമ, തൊണ്ടയില്‍ അസ്വസ്ഥത, ഇതോടൊപ്പം എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവരെയുള്ള കേസുകള്‍ കുറവായതിനാലാകാം മരണങ്ങള്‍ ഇക്കുറി കേരളത്തില്‍ നടന്നതായി അറിവില്ല. കോവിഡ് ടെസ്റ്റുകള്‍ ഇന്ത്യയില്‍ ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല്‍ മുമ്പുുള്ളതു പോലെയുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

ഫ്‌ളൂ അഥവാ ഇന്‍ഫ്‌ളുന്‍സ കേരളത്തില്‍ ധാരാളമുണ്ട്. കുട്ടികളിലും ഇത് വ്യാപകമാണ്. ചിലരില്‍ കഠിനമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. അപൂര്‍വമായി മരണങ്ങളും സംഭവിക്കാം. ചൈനയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഫ്‌ളൂ ആണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കുന്നത് കാഠിന്യം കുറയ്ക്കാന്‍ ഉപകാരപ്പെടും. കോവിഡിനെ അപേക്ഷിച്ച് ഇതിന് ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സ ലഭ്യമാണ്.പുകയൂര്‍ ലൈവ്

ഡെങ്കിപ്പനി കേരളത്തില്‍ ശക്തമായി തുടരുന്നു, ശ്രീലങ്കയില്‍ റെക്കോര്‍ഡ് ഡെങ്കിപ്പനിയാണ് ഈ സീസണില്‍ ഉണ്ടായത്. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധം. ആശുപത്രികളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കെട്ടിടനിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ സ്റ്റാഫിന് ഡെങ്കിപ്പനി കൂടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലാവരും ആഴ്ചയില്‍ ഒരിക്കലെങ്കിലും കൊതുകു നിവാരണ പ്രവര്‍ത്തികളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം എന്ന് ഡി.എം.ഒ ഡോ.സക്കീന വ്യക്തമാക്കുന്നു.

കഠിനമായ പനിയും മറ്റും വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കണം എന്നും അവര്‍ പറഞ്ഞു, കാരണം പനിയുടെ കാരണം കണ്ടെത്തി അതനുസരിച്ചാണ് ചികിത്സിക്കേണ്ടത്. പനിയുണ്ടാക്കുന്ന മിക്ക അണുബാധകളുടെയും തുടക്കത്തിലെ ലക്ഷണങ്ങള്‍ ഏകദേശം സമാനമാണ്. ഉദാഹരണത്തിന് എലിപ്പനിയും മറ്റും ആദ്യദിവസങ്ങളില്‍ ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ മരണം വരെ ഉണ്ടാകാനിടയുണ്ട്.

ക്ഷയരോഗം കൂടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവരില്‍ എക്‌സ് റേ പരിശോധന കണിശമായി ചെയ്യണം എന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് വന്നതിനു ശേഷം പലര്‍ക്കും ഏറെക്കാലം ചുമ ഉള്ളതിനാല്‍ കോവിഡ് മൂലമാണ് എന്ന് ചിന്തിക്കാനിടയുണ്ട്. മരുന്നുകള്‍ ഫലിക്കാത്തയിനം ബാക്ടീരിയ നിലവിലുണ്ട് എന്നുള്ളതാണ് ടിബിയെ കടുപ്പമുള്ളതാക്കുന്നത്. അതിനാല്‍ എത്രയും നേരത്തെ രോഗം കണ്ടെത്തുകയും വ്യാപനം തടയാന്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം. എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

നിര്‍ദേശങ്ങള്‍

▪️പനി, ചുമ എന്നിവയുള്ളവര്‍ രോഗം മാറിയ ശേഷം മാത്രം മാത്രം ക്ലാസിലോ ഓഫീസിലോ ഒത്തുകൂടലിനോ പോകുക.
▪️തിരക്കുള്ള, അടഞ്ഞ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് പലവിധ അണുബാധകള്‍ തടയും.
▪️പുറത്തുപോയി വന്നു കഴിഞ്ഞാലും ഭക്ഷണത്തിന് മുമ്പുും, ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങുമ്പോഴും കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ചു കഴുകണം. ഫ്‌ളൂ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ അണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് ഇത് മൂലം തടയാന്‍ സാധിക്കും.
▪️ശുദ്ധജലം ഏറെ പ്രധാനം. വെള്ളത്തിന്റെ നിലവാരത്തില്‍ സംശയം തോന്നിയാല്‍ തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കുടിക്കുന്ന ജലത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
▪️പാര്‍സല്‍ ഡെലിവറി എടുത്താല്‍ ഒട്ടും വൈകാതെ ഭക്ഷണം കഴിച്ചു തീര്‍ക്കണം.
▪️തുടക്കത്തില്‍ അല്‍പം അണുബാധയുള്ള ഭക്ഷണമാണെങ്കില്‍ വൈകിപ്പിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതില്‍ അനവധി അണുക്കള്‍ ഉണ്ടായിവരു. വിഷബാധയ്ക്കുള്ള സാധ്യത ഇക്കാര്യം കൊണ്ടുതന്നെ വര്‍ധിക്കാനിടയുണ്ട്.
▪️ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടുക. ചികിത്സ വൈകിയാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

Continue Reading

kerala

‘മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം’; കടുവയെ നരഭോജിയായി പ്രഖ്യപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്ന് ഡിഎഫ്ഒ

വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്

Published

on

കല്പറ്റ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.

സ്ഥിതി വിവരങ്ങൾ ചീഫ് വൈൽഡന് റിപ്പോർട്ട് ചെയ്യുമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി. കടുവ ആക്രമണം നടന്ന വാകേരി വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കാട് വെട്ടിത്തെളിക്കാൻ സ്വകാര്യവ്യക്തികളായ ഭൂവുടമകൾക്ക് നിർദേശം നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു.

പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ പ്രജീഷിന് നേരെ ആക്രമണം ഉണ്ടായത്. സഹോദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading

Trending