Connect with us

Health

വാര്‍ദ്ധക്യത്തിനായി ഒരുങ്ങാം-ഡോ. ജഷീറ മുഹമ്മദ്

വാര്‍ദ്ധക്യം എന്ന വാക്ക് പോലും പേടിയോടെ കാണുന്ന കാലമാണ്. ശാരീരികമായ അവശതയും സാമൂഹികമായ അവഗണനയും ഒന്നുപോലെ അനുഭവിക്കേണ്ടി വരുന്നു എന്നതാണ് വാര്‍ദ്ധക്യകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളായി പരിഗണിക്കപ്പെടുന്നത്. കൃത്യമായ പ്ലാനിംഗുകളോട് കൂടി വാര്‍ദ്ധക്യകാലത്തെ അഭിമുഖീകരിച്ചാല്‍ ഈ അവസ്ഥാ വിശേഷങ്ങളെ ഒരു പരിധിവരെ അതിജീവിക്കുവാന്‍ സാധിക്കും.

Published

on

ഡോ. ജഷീറ മുഹമ്മദ്
കണ്‍സല്‍ട്ടന്റ്
ഇന്റേര്‍ണല്‍ മെഡിസിന്‍
(ടീം ലീഡര്‍, ആസ്റ്റര്‍ ഹോം കെയര്‍
& ആസ്റ്റര്‍ സീനിയേഴ്സ് )

വാര്‍ദ്ധക്യം എന്ന വാക്ക് പോലും പേടിയോടെ കാണുന്ന കാലമാണ്. ശാരീരികമായ അവശതയും സാമൂഹികമായ അവഗണനയും ഒന്നുപോലെ അനുഭവിക്കേണ്ടി വരുന്നു എന്നതാണ് വാര്‍ദ്ധക്യകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളായി പരിഗണിക്കപ്പെടുന്നത്. കൃത്യമായ പ്ലാനിംഗുകളോട് കൂടി വാര്‍ദ്ധക്യകാലത്തെ അഭിമുഖീകരിച്ചാല്‍ ഈ അവസ്ഥാ വിശേഷങ്ങളെ ഒരു പരിധിവരെ അതിജീവിക്കുവാന്‍ സാധിക്കും.

ചലനാത്മകമായ ജീവിതം നിലനിര്‍ത്തുവാന്‍ സാധിക്കുന്നതിനാണ് വാര്‍ദ്ധക്യ കാലത്ത് പ്രധാന പരിഗണന നല്‍കേണ്ടത്. ഇതിലൂടെ ജീവിതത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുവാനും ആത്മനിന്ദയില്ലാതെ ജീവിക്കുവാനും സാധിക്കും. ഇത്തരം അവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന മുതിര്‍ന്നവര്‍ക്കായുള്ള പരിശോധന സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണം. വൈദ്യശാസ്ത്രപരമായ അവലോകനം (മെഡിക്കല്‍), ചലനാത്മകം (ഫങ്ങ്ഷണല്‍), മാനസികം (സൈക്കോളജിക്കല്‍), സാമൂഹിക ഘടകങ്ങള്‍ (സോഷ്യല്‍ ഡൊമൈന്‍സ്) എന്നീ ഘടകങ്ങളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുവാന്‍ സഹായകരമായ അവലോകനങ്ങളാണ് പ്രധാനമായും നടത്തേണ്ടത്.

മുതിര്‍ന്ന വ്യക്തിയുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍, നേരത്തെയുള്ളതും ഇപ്പോഴുള്ളതുമായ മെഡിക്കല്‍ ഹിസ്റ്ററി മുതലായവ കൃത്യമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കണം. ഒരേ സമയം ഒന്നിലധികം രോഗങ്ങള്‍ പിടിമുറുക്കാന്‍ സ്വാഭാവികമായ സാധ്യതയുള്ള കാലമാണ്. മറവി, കേള്‍വി ശക്തി തകരാറുകള്‍, കാഴ്ച സംബന്ധമായ തകരാറുകള്‍, സന്ധികളുടെ പ്രവര്‍ത്തന ക്ഷണത കുറയല്‍, ജീവിതശൈലീ രോഗങ്ങളുടെ എളുപ്പത്തിലുള്ള കടന്ന് കയറ്റം തുടങ്ങിയവയെയെല്ലാം കൃത്യമായി പരിശോധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. ഭക്ഷണപരമായ കാര്യങ്ങളിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്. വാര്‍ദ്ധക്യ ചികിത്സയില്‍ പ്രാവീണ്യം നേടിയവരുടെ നേതൃത്വത്തില്‍ ഇത്തരം രോഗാവസ്ഥകളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആവശ്യമായ പരിശോധനകള്‍ കൃത്യമായി നടത്തണം.

എങ്ങിനെ വാര്‍ദ്ധക്യത്തെ നേരിടാം

കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ മുന്‍പിലേക്ക് പൊയാല്‍ വാര്‍ദ്ധ്യക്യത്തെ ആരോഗ്യപൂര്‍ണ്ണമാക്കി സംരക്ഷിക്കാന്‍ സാധിക്കും.

1) അസ്ഥിയെ സംരക്ഷിക്കാം

മാംസപേശികളുടെ ശേഷണവും എല്ലുകളുടെ ദൃഢത കുറവും ഏറ്റവും വലിയ വെല്ലുവിളിയാണ്. ഒന്ന് വീണുപോയാല്‍ പിന്നെ തിരിച്ച് വരല്‍ എളുപ്പമാകില്ല. അതിനാല്‍ ഇനി പറയുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. എല്ലിന് ഗുണകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ശീലമാക്കുക. പ്രായത്തിനനുസൃതമായ വ്യായാമം ശീലമാക്കുക തൈറോയ്ഡ്, പ്രമേഹം മുതലായ രോഗമുള്ളവര്‍ രോഗനിയന്ത്രണം കര്‍ശനമായി പാലിക്കുക. പുകവലി, മദ്യം ഉപേക്ഷിക്കുക

2) ശ്വാസകോശത്തെ ശക്തിപ്പെടുത്താം.

ശ്വസന സംബന്ധമായ തകരാറുകള്‍ പ്രായമാകുമ്പോള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനായി ശ്വാസകോശത്തെ സ്വാധീനിക്കുന്ന വ്യായാമങ്ങള്‍ ശീലമാക്കുക. യോഗ, പ്രാണായാമം, ശ്വസനവ്യായാമങ്ങള്‍ എന്നിവ കൃത്യമായി പിന്‍തുടരുക. കോവിഡ് കാലമായതിനാല്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കുക. അലര്‍ജിയും മറ്റുമുള്ളവര്‍ അതിനിടയാക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. ജീവിക്കുന്ന ചുറ്റുപാടുകള്‍, പ്രത്യേകിച്ച് ഉറങ്ങുന്ന മുറിയും മറ്റും പൊടി ശല്യമില്ലാതെ സൂക്ഷിക്കുക.

3) രക്തക്കുഴലുകളുടെ ഘടകാപരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക.

കൃത്യമായി പരിശോധനകള്‍ നടത്തി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നില്ലെന്നു അവയുടെ ഇലാസ്തികത കുറയുന്നില്ലെന്നും ഉറപ്പ് വരുത്തണം. ഹൃദയത്തിന്റെ പ്രവര്‍ത്തനം കൃത്യമാണെന്ന്് ഉറപ്പ് വരുത്തണം. പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിച്ച് നിര്‍ത്തണം.

4)വൃക്കയും കരളും പ്രത്യേകം ശ്രദ്ധിക്കണം

വൃക്കയുടേയും കരളിന്റെയും പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം.വൃക്കകളുടെ ജോലി ചെയ്യാനുള്ള ശേഷി കുറയുന്നത് സ്വാഭാവികമാണ്. ഇത് പ്രത്യേകം ശ്രദ്ധിക്കുക. പാരമ്പര്യമായി വൃക്ക-കരള്‍ രോഗങ്ങളുള്ളവര്‍ കടുതല്‍ ശ്രദ്ധിക്കണം. പുകവലി, മദ്യപാനം ഒഴിവാക്കണം

5) തലച്ചോറിനെ പ്രത്യേകം പരിഗണിക്കണം. വാര്‍ദ്ധക്യത്തിന്റെ ഭാഗമായി തലച്ചോറിന് പ്രവര്‍ത്തന പരമായ മന്ദിപ്പനുഭവപ്പെടുന്നത് സ്വാഭാവികമാണ്.

ഓര്‍മ്മക്കുറവുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറുടെ ഉപദേശം പെട്ടെന്ന് തേടണം. വിറയലും മറ്റും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ചികിത്സ നേടണം സ്‌ട്രോക്ക് പ്രായമായവരില്‍ കൂടുതലാണ്. അതിലേക്ക് നയിക്കാനിടയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കണം. നിര്‍ദ്ദിഷ്ട വ്യായാമങ്ങള്‍ കൃത്യമായി പിന്‍തുടരുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. കൊളസ്‌ട്രോളും, പ്രമേഹവും നിയന്ത്രിക്കുക. മെഡിക്കല്‍ ചെക്കപ്പ് ശീലമാക്കുക. രോഗങ്ങള്‍ ഏത് രീതിയിലും ഏത് ഭാഗത്തെയും എപ്പോള്‍ വേണമെങ്കിലും കീഴടക്കാന്‍ സാധ്യതയുള്ള കാലമാണ് വാര്‍ദ്ധക്യം. അതുകൊണ്ട് തന്നെ കൃത്യമായ മെഡിക്കല്‍ ചെക്കപ്പ് ജീവിതത്തിന്റെ ഭാഗമാക്കണം. യഥാര്‍ത്ഥത്തില്‍ 40 വയസ്സ് മുതല്‍ തന്നെ മെഡിക്കല്‍ ചെക്കപ്പ് ആരോഗ്യപൂര്‍ണ്ണമായ ജീവിത്തിന്റെ ഭാഗമാക്കണം. വ്യക്തികളുടെ നിലവിലുള്ള രോഗാവസ്ഥകള്‍ക്കും, അവരുടെ പ്രായത്തിനുമെല്ലാം അനുസരിച്ചുള്ള മെഡിക്കല്‍ ചെക്കപ്പുക്കള്‍ ലഭ്യമാണ്. ഇവയില്‍ അനുയോജ്യമായത് ഡോക്ടറുടെ നിര്‍ദ്ദേശാനുസരം നിര്‍വ്വഹിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്‍ തുടരുകയും ചെയ്യണം.

മുതിര്‍ന്നവര്‍ക്ക് ആവശ്യമായി വരുന്ന ചില പ്രതിരോധ കുത്തിവെപ്പുകളുണ്ട്. ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരായ കുത്തിവെപ്പ്, ന്യൂമോണിയക്കെതിരായ കുത്തിവെപ്പ്, ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍, ഹെര്‍പിസ് സോസ്റ്റര്‍ വാക്‌സിന്‍, കോവിഡ് വ്കാസിന്‍ മുതലായവയാണ് പ്രായമാവരില്‍ പ്രധാനാമായും സ്വീകരിക്കേണ്ടതായ പ്രതിരോധ കുത്തിവെപ്പുകള്‍. ഇവ ഡോക്ടറുടെ നിര്‍ദ്ദേശനാനുസരണമാണ് സ്വീകരിക്കേണ്ടത്. വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട രക്തപരിശോധനകളില്‍ ഇനി പറയുന്നവ പ്രധാനപ്പെട്ടവയാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, കൊളസ്‌ട്രോള്‍, കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ്, കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍. ഇതിന് പുറമെ മൂത്രാശയത്തിലെ കല്ലുകള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം, കരളിലെ കൊഴുപ്പിന്റെ അളവ് മുതലായവ അറിയാന്‍ വയറിന്റെ യു എസ് ജി സ്‌കാന്‍ ചെയ്യുന്നതും നല്ലതാണ്. 60 വയസ്സിന് ശേഷം കേള്‍വി പരിശോധന, കണ്ണുകളുടെ പരിശോധന, എല്ലിന്റെ സാന്ദ്രത അറിയാനുള്ള ഡെക്‌സാ പരിശോധന എന്നിവയും ചെയ്യണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്‍) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Trending