Connect with us

Culture

ഗൗരി ലങ്കേഷ് ഘാതകരുടെ ഡയറിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Published

on

 

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ അമോല്‍ കാലെയില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് അന്വേഷണ സംഘം.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പുറമെ ഇനി കൊലപ്പെടുത്താന്‍ തീരുമാനിച്ച 36 പേരെ കുറിച്ചുള്ള വിവരങ്ങള്‍ കാലെയില്‍ നിന്നും ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. ഇയാളില്‍ നിന്നും കണ്ടെടുത്ത ഡയറിയിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
ഹിന്ദുവിരുദ്ധരെന്ന് ഗൂഡാലോചനക്കാര്‍ കണ്ടെത്തിയിട്ടുള്ള 36 പേരെ കൂടി കൊല ചെയ്യാനാണ് പദ്ധതിയിട്ടതെന്നും ഇവരില്‍ 10 പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ് എന്നാല്‍ ഭൂരിപക്ഷം പേരും മഹാരാഷ്ട്രക്കാരാണ്. കൊല ചെയ്യേണ്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമെയുള്ള പല കാര്യങ്ങളും പ്രത്യേക കോഡായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൃത്യം നിര്‍വഹിക്കാനായി മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായി 50 ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും തീരുമാനിച്ചിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു.
ഇതിനായി വിവിധ തരത്തിലുള്ള തോക്കുകള്‍ ഉപയോഗിക്കാനും, പെട്രോള്‍ ബോംബുള്‍പ്പെടെയുള്ളവ നിര്‍മിക്കാനും ഇവരില്‍ ചിലര്‍ക്ക് ബെല്‍ഗാം, ഹുബ്ബള്ളി, പൂനെ എന്നിവിടങ്ങളില്‍ പരിശീലനം നല്‍കിയതായും ഡയറി വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അമോ ല്‍ കാലെയെന്നും ഡയറി റിപ്പോര്‍കളില്‍ നിന്നും വ്യക്തമായതായി അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.
ഗൗരി ലങ്കേഷിനെതിരെ നിറയൊഴിച്ച പരിശുറാം വാഗ്മറെയെ കൃത്യത്തിന് തെരഞ്ഞെടുക്കാന്‍ കാരണം 2012ല്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിനായി വിജയപുരയിലെ വില്ലേജ് ഓഫീസിന് മുകളില്‍ പാക് പതാക നാട്ടാന്‍ കാണിച്ച ധൈര്യമാണെന്നും ഇതിലുണ്ട്. ഗൗരി ലങ്കേഷിനെ വധിക്കും മുമ്പ് ഭക്ഷണത്തിനും വണ്ടിക്കൂലിക്കുമായി 3,000 രൂപ വാഗ്മറെക്ക് അഡ്വാന്‍സായി നല്‍കിയെന്നും പിന്നീട് കൊലപാതകം ഭംഗിയായി നിര്‍വഹിച്ച് ഒരു മാസം കഴിഞ്ഞ് 10,000 രൂപയും നല്‍കിയതായി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. നാടക കൃത്തും സംവിധായകനുമായ ഗീരീഷ് കര്‍ണാട് ഉള്‍പ്പെടെയുള്ളവരെ ഹിന്ദുത്വ ഭീകരര്‍ ലക്ഷ്യമിട്ടതായുള്ള ഡയറി വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
2017 സെപ്തംബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് ബംഗളൂരുവിലെ ആര്‍.കെ നഗറിലെ സ്വവസതിക്കു മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ബൈക്കില്‍ വന്ന രണ്ടു പേരാണ് അക്രമികളെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കേസില്‍ ഇതുവരെ ആറു പേരെ എസ്.ഐ.ടി സംഘം അറസ്റ്റു ചെയ്തിട്ടുണ്ട്. ഗൂഡാലോചനയില്‍ പങ്കെടുത്ത മൂന്നു പേര്‍ക്കായി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഹിന്ദു വിരുദ്ധ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെച്ചതിനാണ് ഗൗരി ലങ്കേഷിനെ തീവ്ര ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയത്. മൂന്നു വര്‍ഷം മുമ്പ് യുക്തിവാദിയും എഴുത്തുകാരനുമായ പ്രൊഫസര്‍ കല്‍ബുര്‍ഗിയേയും ഇടത് ചിന്തകനായ ഗോവിന്ദ് പന്‍സാരെയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ ആയുധമാണ് ഗൗരി ലങ്കേഷിനെ വധിക്കാനും ഉപയോഗിച്ചതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending