Connect with us

More

പെണ്‍കുട്ടിയെ ‘തേപ്പുകാരിയാക്കി’ സാമൂഹിക മാധ്യമങ്ങള്‍; ഗുരുവായൂരില്‍ വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിനു പിന്നില്‍ ഇങ്ങനെയാണ്

Published

on

തൃശൂര്‍: ഗുരുവായൂരില്‍ വിവാഹത്തിന് ശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടിയുടെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയെ തേപ്പുകാരിയായി ചിത്രീകരിക്കുന്ന അനേകം പോസ്റ്റുകളാണ് ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനെക്കുറിച്ച് പറയുകയാണ് പെണ്‍കുട്ടിയുമായി അടുപ്പമുള്ളവര്‍.

വിവാഹത്തിന് മുമ്പ് തന്നെ പെണ്‍കുട്ടി വീട്ടുകാരെ പ്രണയബന്ധം അറിയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന ചെറുക്കനേയും ഇത് അറിയിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ക്കുകയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ബന്ധത്തെക്കുറിച്ച് വരനോടും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ വരനും കാര്യങ്ങള്‍ മനസ്സിലാക്കിയില്ല. നീ പഴയകാര്യം മറന്നേക്കെന്നായിരുന്നു വരന്റെ ഭാഗമെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ കുഴയുന്നത്. താലികെട്ടിനുശേഷം മണ്ഡപത്തിലെത്തിയ കാമുകനൊത്ത് പെണ്‍കുട്ടി പോകുകയായിരുന്നു. വരന്റെ ചെവിയില്‍ കാര്യം പറഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു വരന്‍ പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ടത്. പിന്നീട് ചിത്രങ്ങളുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഗുരുവായൂരില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു വിവാഹം. കാമുകനൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോയതോടെ ബന്ധുക്കള്‍ തമ്മില്‍ അടിപിടിയായെന്നായിരുന്നു വാര്‍ത്ത. പെണ്‍കുട്ടിയുടെ ചിത്രവുമുള്‍പ്പെടെ സാമൂഹികമാധ്യമങ്ങളും പരിഹാസവും അധിക്ഷേപവുമായി രംഗത്തെത്തി. പിറകെ വധുവില്ലാതെ റിസപ്ഷന്‍ ആഘോഷിക്കുന്ന വരനും ആഘോഷങ്ങളായി. ‘തേപ്പുകാരി’ പെണ്‍കുട്ടി തലയില്‍ നിന്ന് പോയതിന്റെ ആഘോഷങ്ങളാണെന്നായിരുന്നു തലക്കെട്ട് വാചകങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ അതിരുവിട്ടപ്പോഴാണ് സംഭവത്തില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തുന്നത്. നഷ്ടപരിഹാരമായി എട്ടുലക്ഷം രൂപ വരന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending