Connect with us

More

ഹാദിയക്ക് നീതി ഉറപ്പാക്കണം: കെപിഎ മജീദ്

Published

on

കോഴിക്കോട്: പ്രായം തികഞ്ഞ അഭ്യസ്ഥവിദ്യയായ യുവതി ഇഷ്ടപ്പെട്ട പുരുഷനുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്ന നിയമ വിദഗ്ദരുടെ അഭിപ്രായം ഗൗരവമര്‍ഹിക്കുന്നതാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വന്തം ഇഷ്ടപ്രകാരം മതം മാറി എന്നതുകൊണ്ട് വിവാഹവും ഇഷ്ട പുരുഷനൊപ്പം ജീവിക്കാനുള്ള പൗരാവകാശവും നിഷേധിച്ചത് കേട്ടുകേള്‍വിയില്ലാത്തതാണ്. എല്ലാ നിയമവും കീഴ്‌വഴക്കവും ലംഘിച്ച് 23 കാരിയായ ഹാദിയയെ വീട്ടു തടങ്കലിലാക്കുമ്പോള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണ് സംശയത്തിന്റെ മുള്‍മുനയിലാവുന്നത്.
യുവതിയെ കാണാനില്ലെന്ന ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാഹം നടന്നതെന്ന് പരാമര്‍ശിച്ച കോടതി രക്ഷിതാവില്ലാതെ വിവാഹം സാധുവല്ലെന്ന് രാജ്യത്തെ നിയമ വ്യവസ്ഥതക്ക് പുത്തന്‍ വ്യാഖ്യാനം ചമക്കുകയായിരുന്നു. മക്കളും ഭര്‍ത്താവുമൊന്നിച്ച് ജീവിക്കുന്ന സ്ത്രീയെ ഇഷ്ട കാമുകനൊപ്പം ജീവിക്കാന്‍ വിടുന്ന കോടതികള്‍ക്കാണോ ഹാദിയ സംഭവത്തില്‍ ഹൈക്കോടതിയിലെ പുതിയ വിധി പുറപ്പെടുവിച്ചവര്‍ക്കാണോ തെറ്റിയതെന്ന് വ്യക്തതവരുത്തേണ്ടതുണ്ട്.
മേല്‍ക്കോടതിയില്‍ അപ്പീലിന് പോവാനുള്ള അവസരത്തിന് പോലും കാത്തു നില്‍ക്കാതെ, ഹാദിയയെ ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിക്കണമെന്ന അപൂര്‍വ്വ വിധി നടപ്പാക്കാന്‍ പൊലീസ് കാണിച്ച തിടുക്കവും സുശ്കാന്തിയും സംശയാസ്പദമാണ്. പ്രായപൂര്‍ത്തിയായ പൗരക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനുള്ള അവകാശം നിഷേധിക്കുമ്പോള്‍ നിയമ വാഴ്ചയുടെ വ്യാഖ്യാനം പൊളിച്ചെഴുതേണ്ടി വരുമെന്ന ആശങ്കയാണുയരുന്നത്. മതത്തിന്റെയും ജാതിയുടേയും സ്ത്രീപുരുഷ വ്യത്യാസത്തിന്റെയും പേരില്‍ നിയമവും നീതിയും കൈകാര്യം ചെയ്യുന്നത് ആശങ്കാജനകമാണ്.
ഹാദിയക്ക് നീതി ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവില്‍ വ്യക്തതതേടി മേല്‍ക്കോടതിയെ സമീപിക്കുകയാണ് പോംവഴി. ഒരു യുവതിയുടെ മനുഷ്യാവകാശ പ്രശ്‌നത്തെ സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണനയിലെടുക്കണം. ഹാദിയക്ക് സ്വാഭാവിക നീതി ഉറപ്പാക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending