Connect with us

More

ഹമദ് വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം പ്രവാസികള്‍ക്കും സൗജന്യം

Published

on

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം പ്രവാസികള്‍ക്ക് സൗജന്യമാക്കുന്നു. നിലവില്‍ ഇ-ഗേറ്റ് സേവനം ഖത്തരികള്‍ക്ക് സൗജന്യമായി ലഭ്യമാണ്. ഉടന്‍തന്നെ പ്രവാസികള്‍ ഉള്‍പ്പടെ എല്ലാ യാത്രികര്‍ക്കും ഇ- ഗേറ്റ് സേവനം സൗജന്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്‌റുഇ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ, ഖത്തര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡുള്ള പ്രവാസികള്‍ക്ക് സൗജന്യമായി ഈ-ഗേറ്റ് സംവിധാനം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു. നിരവധിപേരാണ് ഇത്തരത്തില്‍ ഇ-ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.
ഇ-ഗേറ്റ് സേവനം വിപുലീകരിക്കുന്നതിലൂടെ യാത്രികര്‍ക്ക് സമയനഷ്ടം കുറയ്ക്കാനും എമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും സാധിക്കും. പ്രവാസികള്‍ക്ക് ഇ ഗേറ്റ് സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചേ ഇ-ഗേറ്റിലൂടെ പുറത്തിറങ്ങാനാകു. നിലവില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ട്. എന്നാല്‍ ഇ-ഗേറ്റിലൂടെ വേഗത്തില്‍ പുറത്തിറങ്ങാനാകും. ഇ -ഗേറ്റ് സേവനത്തിലൂടെ ചെക്ക് ഇന്‍ ചെക്ക് ഔട്ട് നടപടികള്‍ 16 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനം തുടങ്ങിയത്. 60,000ത്തോളം പേര്‍ ഇതുവരെ ഈ സേവനം പ്രയോജനപ്പെടുത്തി. ഇ-ഗേറ്റിലെത്തുന്ന യാത്രക്കാരന്‍ തന്റെ ഇ-ഗേറ്റ് കാര്‍ഡ് അവിടെയൊരുക്കിയ സംവിധാനത്തില്‍ പഞ്ച് ചെയ്യണം. ഇലക്ട്രോണിക് സ്‌കാനറില്‍ ചൂണ്ടുവിരല്‍ പ്രസ്സ് ചെയ്യണം. ഉടന്‍ ഇഗേറ്റിനുള്ളില്‍ പ്രവേശിക്കാനാകും. ഇഗേറ്റിനുള്ളിലെ ക്യാമറയില്‍ മുഖം പതിപ്പിക്കുന്നതോടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. പരമാവധി ഒരു മിനിറ്റ് സമയം മാത്രം ഇതിന് മതിയാകും. ഇഗേറ്റ് കാര്‍ഡിനായി രേഖാമൂലമുള്ള അപേക്ഷകള്‍ നല്‍കേണ്ടതില്ല. 16ന് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇഗേറ്റ് സേവനം. ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകള്‍ മുഖനെ ഇ-ഗേറ്റ് സേവനത്തിന്റെ ഭാഗമാകാം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇഗേറ്റ് ഉപയോഗിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്. നിലവില്‍ കാര്‍ഡിന്റെ കാലാവധിക്കനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് നൂറ് റിയാലും രണ്ട് വര്‍ഷത്തേക്ക് 150 റിയാലും മൂന്ന് വര്‍ഷത്തേക്ക് 200 റിയാലുമാണ് ഫീസ് ഈടാക്കുന്നത്. നിലവില്‍ 48 പാസ്‌പോര്‍ട്ട് കൗണ്ടറുകളും പത്ത് ഇഗേറ്റുകളുമുണ്ട്. വിമാനങ്ങള്‍ മിക്കതും ഒരേ സമയം ലാന്‍ഡ് ചെയ്യുന്നതുകൊണ്ടാണ് പലപ്പോഴും കൗണ്ടറുകളില്‍ നീണ്ട ക്യൂ അനുഭവപ്പെടുന്നത്.

306327-68af05f4-cb7e-11e3-9aee-4ab1c4ff1b91

അറൈവല്‍ കൗണ്ടറുകളില്‍ പരമാവധി 20 മിനിട്ടാണ് ഇമിഗ്രേഷന്‍ നടപടികള്‍ക്കായി വേണ്ടത്. വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് കൗണ്ടറുകളിലെ കാലതാമസം കുറക്കുന്നതിനുള്ള നടപടികളെടുക്കുന്നുണ്ട്. രാജ്യത്തേക്കുള്ള പ്രവേശനവും പുറത്തുപോകലും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ചുവടുപിടിച്ചാണ് പുതിയ നടപടികള്‍ സ്വീകരിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവരുടേയും വിരലടയാള പരിശോധന വിമാനത്താവളത്തില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനവും ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഏതൊരു വ്യക്തിയുടെയും പശ്ചാത്തലം നിമിഷങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ക്ക് അറിയാന്‍ കഴിയും. ഹമദ് വിമാനത്താവളത്തില്‍ തുടര്‍ യാത്രക്കായി അഞ്ച് മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കുന്നവര്‍ക്ക് സൗജന്യമായി ട്രാന്‍സിറ്റ് വിസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രക്കാര്‍ക്ക് മാത്രമാണ് നിലവില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ ലഭിക്കുന്നത്. വിവിധ വിസകളിലൂടെ രാജ്യത്തിനകത്തുപ്രവേശിക്കുന്ന വ്യക്തി നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യത്തിന്റെ പുറത്തേക്കു പോകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending