Connect with us

More

ഹമദ് വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം പ്രവാസികള്‍ക്കും സൗജന്യം

Published

on

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം പ്രവാസികള്‍ക്ക് സൗജന്യമാക്കുന്നു. നിലവില്‍ ഇ-ഗേറ്റ് സേവനം ഖത്തരികള്‍ക്ക് സൗജന്യമായി ലഭ്യമാണ്. ഉടന്‍തന്നെ പ്രവാസികള്‍ ഉള്‍പ്പടെ എല്ലാ യാത്രികര്‍ക്കും ഇ- ഗേറ്റ് സേവനം സൗജന്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്‌റുഇ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ, ഖത്തര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡുള്ള പ്രവാസികള്‍ക്ക് സൗജന്യമായി ഈ-ഗേറ്റ് സംവിധാനം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു. നിരവധിപേരാണ് ഇത്തരത്തില്‍ ഇ-ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.
ഇ-ഗേറ്റ് സേവനം വിപുലീകരിക്കുന്നതിലൂടെ യാത്രികര്‍ക്ക് സമയനഷ്ടം കുറയ്ക്കാനും എമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും സാധിക്കും. പ്രവാസികള്‍ക്ക് ഇ ഗേറ്റ് സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചേ ഇ-ഗേറ്റിലൂടെ പുറത്തിറങ്ങാനാകു. നിലവില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ട്. എന്നാല്‍ ഇ-ഗേറ്റിലൂടെ വേഗത്തില്‍ പുറത്തിറങ്ങാനാകും. ഇ -ഗേറ്റ് സേവനത്തിലൂടെ ചെക്ക് ഇന്‍ ചെക്ക് ഔട്ട് നടപടികള്‍ 16 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനം തുടങ്ങിയത്. 60,000ത്തോളം പേര്‍ ഇതുവരെ ഈ സേവനം പ്രയോജനപ്പെടുത്തി. ഇ-ഗേറ്റിലെത്തുന്ന യാത്രക്കാരന്‍ തന്റെ ഇ-ഗേറ്റ് കാര്‍ഡ് അവിടെയൊരുക്കിയ സംവിധാനത്തില്‍ പഞ്ച് ചെയ്യണം. ഇലക്ട്രോണിക് സ്‌കാനറില്‍ ചൂണ്ടുവിരല്‍ പ്രസ്സ് ചെയ്യണം. ഉടന്‍ ഇഗേറ്റിനുള്ളില്‍ പ്രവേശിക്കാനാകും. ഇഗേറ്റിനുള്ളിലെ ക്യാമറയില്‍ മുഖം പതിപ്പിക്കുന്നതോടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. പരമാവധി ഒരു മിനിറ്റ് സമയം മാത്രം ഇതിന് മതിയാകും. ഇഗേറ്റ് കാര്‍ഡിനായി രേഖാമൂലമുള്ള അപേക്ഷകള്‍ നല്‍കേണ്ടതില്ല. 16ന് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇഗേറ്റ് സേവനം. ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകള്‍ മുഖനെ ഇ-ഗേറ്റ് സേവനത്തിന്റെ ഭാഗമാകാം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇഗേറ്റ് ഉപയോഗിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്. നിലവില്‍ കാര്‍ഡിന്റെ കാലാവധിക്കനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് നൂറ് റിയാലും രണ്ട് വര്‍ഷത്തേക്ക് 150 റിയാലും മൂന്ന് വര്‍ഷത്തേക്ക് 200 റിയാലുമാണ് ഫീസ് ഈടാക്കുന്നത്. നിലവില്‍ 48 പാസ്‌പോര്‍ട്ട് കൗണ്ടറുകളും പത്ത് ഇഗേറ്റുകളുമുണ്ട്. വിമാനങ്ങള്‍ മിക്കതും ഒരേ സമയം ലാന്‍ഡ് ചെയ്യുന്നതുകൊണ്ടാണ് പലപ്പോഴും കൗണ്ടറുകളില്‍ നീണ്ട ക്യൂ അനുഭവപ്പെടുന്നത്.

306327-68af05f4-cb7e-11e3-9aee-4ab1c4ff1b91

അറൈവല്‍ കൗണ്ടറുകളില്‍ പരമാവധി 20 മിനിട്ടാണ് ഇമിഗ്രേഷന്‍ നടപടികള്‍ക്കായി വേണ്ടത്. വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് കൗണ്ടറുകളിലെ കാലതാമസം കുറക്കുന്നതിനുള്ള നടപടികളെടുക്കുന്നുണ്ട്. രാജ്യത്തേക്കുള്ള പ്രവേശനവും പുറത്തുപോകലും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ചുവടുപിടിച്ചാണ് പുതിയ നടപടികള്‍ സ്വീകരിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവരുടേയും വിരലടയാള പരിശോധന വിമാനത്താവളത്തില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനവും ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഏതൊരു വ്യക്തിയുടെയും പശ്ചാത്തലം നിമിഷങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ക്ക് അറിയാന്‍ കഴിയും. ഹമദ് വിമാനത്താവളത്തില്‍ തുടര്‍ യാത്രക്കായി അഞ്ച് മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കുന്നവര്‍ക്ക് സൗജന്യമായി ട്രാന്‍സിറ്റ് വിസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രക്കാര്‍ക്ക് മാത്രമാണ് നിലവില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ ലഭിക്കുന്നത്. വിവിധ വിസകളിലൂടെ രാജ്യത്തിനകത്തുപ്രവേശിക്കുന്ന വ്യക്തി നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യത്തിന്റെ പുറത്തേക്കു പോകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Published

on

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Continue Reading

kerala

ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.

ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.

നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.

Continue Reading

kerala

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി.
ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപരം പുരോഗമിക്കുന്നത്.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,971 രൂപയും പവന് 79,768 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,479 രൂപയും പവന് 59,832 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 125 രൂപയും കിലോഗ്രാമിന് 1,25,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 91,400 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.
Continue Reading

Trending