Connect with us

More

യുഎന്‍ ഹ്യുമാനിറ്റേറിയന്‍ അംബാസഡറായി ഡോ. അല്‍മുറൈഖി

Published

on

ദോഹ: യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ ഹ്യുമാനിറ്റേറിയന്‍ അംബാസഡറായി ഖത്തറിന്റെ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖിയെ നിയമിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് നിയമനഉത്തരവ് പുറത്തിറക്കിയത്.
മനുഷ്യാവകാശരംഗത്തും കാരുണ്യപ്രവര്‍ത്തനങ്ങളിലും രാജ്യാന്തരതലത്തില്‍ ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഡോ. അല്‍ മുറൈഖിയുടെ നിയമനം. വിവിധ രാജ്യങ്ങള്‍ക്ക് കാരുണ്യ സഹായ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ വലിയ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുന്നുണ്ട്. ഈ മേഖലയില്‍ രാജ്യത്തിന് ലഭിച്ച രാജ്യാന്തര അംഗീകാരം കൂടിയായാണ് ഈ നിയമനത്തെ കണക്കാക്കുന്നത്.
കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതം അനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായം എത്തിക്കുന്നതിലും നിരവധി രാജ്യാന്തര സംഘടനകളോടൊപ്പം ഖത്തര്‍ സജീവമായി പങ്കാളികളാകുന്നുണ്ട്. ഹ്യുമാനിറ്റേറിയന്‍ കാര്യങ്ങള്‍ക്കുള്ള യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ഒബ്രിയാനുമായി ഡോ. അല്‍ മുറൈഖി വളരെ ചേര്‍ന്നുപ്രവര്‍ത്തിക്കും.
പുതിയ തസ്തികയിലേക്ക് എത്തുന്നതിനു മുമ്പ് നിരവധി ഉയര്‍ന്ന തസ്തികകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട് ഡോ. അല്‍മുറൈഖി. വിദേശകാര്യമന്ത്രാലയത്തിലെ രാജ്യാന്തര വികസന വകുപ്പ് ഡയറക്ടര്‍, ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍, ഖത്തരി അതോറിറ്റി ഓഫ് ചാരിറ്റബിള്‍ വര്‍ക്ക് ഡയറക്ടര്‍ ജനറല്‍, റഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസ്(ആര്‍എസിഎ) ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഡോ. അല്‍ മുറൈഖി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Auto

ലാന്‍ഡ് ക്രൂയിസര്‍ സീരീസിലേക്ക് പുതിയ എസ്‌യുവി: 2028ഓടെ വിപണിയില്‍

2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച ലാന്‍ഡ് ക്രൂയിസര്‍ SE കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പായിരിക്കും ഈ പുതിയ മോഡല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Published

on

ടൊയോട്ടയുടെ ഐതിഹാസിക ലാന്‍ഡ് ക്രൂയിസര്‍ നിരയില്‍ ഒരു പുതിയ എസ്‌യുവി കൂടി ഇടംപിടിക്കാനൊരുങ്ങുന്നു. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച ലാന്‍ഡ് ക്രൂയിസര്‍ SE കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പായിരിക്കും ഈ പുതിയ മോഡല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2028 ഓടെ ആഗോള വിപണിയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് ടൊയോട്ട തയ്യാറാക്കുന്നത്. പരമ്പരാഗത ലാന്‍ഡ് ക്രൂയിസര്‍ മോഡലുകളില്‍ കാണുന്ന പരുക്കന്‍ ബോഡിഓണ്‍ഫ്രെയിം ഘടനയ്ക്ക് പകരം, കൂടുതല്‍ ആധുനികമായ മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവി നിര്‍മ്മിക്കുക. ഇതുവഴി സുഖസൗകര്യങ്ങള്‍ക്കും നഗര യാത്രകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഒരു ലക്‌സറിഓറിയന്റഡ് എസ്‌യുവി ആയി ഇത് മാറും.

ടൊയോട്ടയുടെ വരാനിരിക്കുന്ന ‘അറിനെ’ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഈ വാഹനം ഒരു സോഫ്റ്റ്‌വെയര്‍-ഡിഫൈന്‍ഡ് വെഹിക്കിളായിരിക്കും. ഓവര്‍ ദി എയര്‍ അപ്‌ഡേറ്റുകള്‍ വഴി വാഹനത്തിലെ സാങ്കേതികവിദ്യകളും ഫീച്ചറുകളും കാലക്രമേണ മെച്ചപ്പെടുത്താനാകും. പൂര്‍ണ്ണമായും ഇലക്ട്രിക് പതിപ്പും ഹൈബ്രിഡ് പതിപ്പും ഉള്‍പ്പെടെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ, ടൊയോട്ടയുടെ അടുത്ത തലമുറ ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും ഈ മോഡലില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഏകദേശം 4.1 മീറ്റര്‍ നീളമുള്ള ഈ വാഹനം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലായിരിക്കും ഇടംപിടിക്കുക. കണ്‍സെപ്റ്റ് പതിപ്പില്‍ മൂന്ന് നിര സീറ്റുകളാണ് ഒരുക്കിയിരുന്നത്. വിപണിയില്‍, നിലവിലുള്ള ലാന്‍ഡ് ക്രൂയിസര്‍ 300ന് താഴെയായിരിക്കും ഈ പുതിയ മോഡലിന്റെ സ്ഥാനം.

ആധുനികമായ ഡിസൈന്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയായിരിക്കും. ലാന്‍ഡ് ക്രൂയിസറിന്റെ കരുത്തും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട്, നഗര ജീവിതത്തിനും ദൈനംദിന യാത്രകള്‍ക്കും അനുയോജ്യമായ ഒരു ആഡംബര എസ്‌യുവി തേടുന്ന ഉപഭോക്താക്കളെയാണ് ടൊയോട്ട ഈ പുതിയ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടയില്‍, ലാന്‍ഡ് ക്രൂയിസര്‍ ശ്രേണിയിലെ ഏറ്റവും ചെറുതായ മോഡലായ ലാന്‍ഡ് ക്രൂയിസര്‍ FJ 2026 ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു.

Continue Reading

india

‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു

Published

on

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പരിഷ്‍കരിക്കുന്നതിലാണ് പ്രധാനമ​ന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ​സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.

മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നി​ർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.

മോദി സമ്പദ് വ്യവസ്ഥ പരിഷ്‍കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്. ഈ മാസാദ്യം ​പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്‍കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.

Continue Reading

GULF

മക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം

Published

on

മക്ക: മസ്ജിദുൽ ഹറാമിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തീർത്ഥാടകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. റിയാൻ ബിൻ സഈദ് അബു ഫൈദ അൽ മഗിദി അൽ അസീരി എന്ന ഉദ്യോഗസ്ഥനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി തീർത്ഥാടകനെ രക്ഷിച്ചത്. ഡിസംബർ 25-നായിരുന്നു സംഭവം.

മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ അതിവേഗം ഓടിയെത്തുകയും സ്വന്തം ശരീരത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് തീർത്ഥാടകൻ വീണത് എന്നതിനാൽ മാരകമായ അപകടം ഒഴിവായി. വീഴ്ചയുടെ ആഘാതത്തിൽ ഇരുവർക്കും പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ എല്ലുകൾക്ക് പൊട്ടലും മറ്റ് പരിക്കുകളുമുണ്ടെങ്കിലും നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ളവർ ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ചു.

സംഭവമറിഞ്ഞ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പരിക്കേറ്റ ഉദ്യോഗസ്ഥനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ കാണിക്കുന്ന ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുൽ ഹറാമിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആരാധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹറം കാര്യ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

Trending