Connect with us

News

ഹാര്‍ദിക് മിഷന്‍; അയര്‍ലന്‍ഡ് പരമ്പര ഇന്ന് മുതല്‍

പരിശീലകന്‍ വി.വി.എസ് ലക്ഷ്മണ്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയും വിരാത് കോലിയും കെ.എല്‍ രാഹുലും റിഷാഭ് പന്തുമൊന്നുമില്ലാത്ത ടീം.

Published

on

ഡുബ്ലീന്‍: പരിശീലകന്‍ വി.വി.എസ് ലക്ഷ്മണ്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയും വിരാത് കോലിയും കെ.എല്‍ രാഹുലും റിഷാഭ് പന്തുമൊന്നുമില്ലാത്ത ടീം. ഇന്ന് ഇവിടെ ഇന്ത്യ അയര്‍ലന്‍ഡിനെതിരായ രണ്ട് മല്‍സര ടി-20 പരമ്പരക്കിറങ്ങുമ്പോള്‍ സെലക്ടര്‍മാരുടെ കണ്ണുകള്‍ മുഴുവന്‍ യുവതാരങ്ങളിലേക്കാണ്.

ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ഒക്ടോബറിലെ ടി-20 ലോകകപ്പില്‍ ആരെയെല്ലാം ടീമിലുള്‍പ്പെടുത്തണമെന്ന ചിന്തയില്‍ യുവ സംഘത്തിന് അവസരം നല്‍കിയതിനാല്‍ ഓരോ താരത്തിന്റെയും പ്രകടനം സസൂക്ഷ്മം നിരീക്ഷിക്കപ്പെടും….ആരായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പര്‍..? ആരായിരിക്കും മൂന്നാം നമ്പറില്‍…? ഉമ്രാന്‍ മാലിക്കിനും രാഹുല്‍ ത്രിപാഠിക്കും അവസരമുണ്ടാവുമോ…? ചോദ്യങ്ങള്‍ ധാരാളമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ സമീപകാലത്ത് നടന്ന പഞ്ചമല്‍സര ടി-20 പരമ്പരയില്‍ ഒരേ ഇലവനെയാണ് രാഹുല്‍ ദ്രാവിഡ് കളിപ്പിച്ചതെങ്കില്‍ വി.വി.എസ് ലക്ഷ്മണ്‍ ആ ലൈന്‍ പിന്തുടരില്ല. റിഷാഭ് പന്തും ശ്രേയാംസ് അയ്യരും ടീമില്‍ ഇല്ലാത്തതിനാല്‍ തന്നെ രണ്ട് വലിയ ചോദ്യങ്ങള്‍ക്ക് ലക്ഷ്മണ്‍ ഉത്തരം ഇന്ന് നല്‍കും. നാല് പേരാണ് മൂന്നാം നമ്പറില്‍ കളിക്കാന്‍ യോഗ്യര്‍. മലയാളിയായ സഞ്്ജു സാംസണ്‍, ദീപക് ഹുദ, വെങ്കടേഷ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍. ഇവരില്‍ കൂടുതല്‍ സാധ്യത സുര്യകുമാര്‍ യാദവിനാണ്. മുംബൈക്കാരന്‍ ഈ റോളില്‍ മുമ്പ് തിളങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ പരുക്ക് കാരണം അദ്ദേഹത്തിന് അവസരമുണ്ടായിരുന്നില്ല. സൂര്യകുമാറിന് മൂന്നാം നമ്പറില്‍ അവസരം നല്‍കിയാല്‍ തന്നെ നാലാം നമ്പറില്‍ സഞ്ജു വരാനാണ് സാധ്യത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കിടിലന്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

സഞ്ജുവിനൊപ്പം തന്നെ സാധ്യതയുണ്ട് രാഹുല്‍ ത്രിപാഠിക്കും. സ്പിന്നിനെ മനോഹരമായി ആക്രമിക്കുന്ന ബാറ്റര്‍ എന്ന നിലയില്‍ ഹുദയും ടീമിലിടം തേടുന്നു. ഇടം കൈയ്യനായ വെങ്കടേഷ് അയ്യര്‍ ഓപ്പണറായി കളിക്കുന്ന താരമാണ്. ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരുണ്ട്. ഇഷാന്‍ കിഷനും സഞ്ജുവും ദിനേശ് കാര്‍ത്തിക്കും. ഇവരില്‍ ആരായിരിക്കും വിക്കറ്റിന് പിറകില്‍ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇടം കൈയ്യന്‍ അര്‍ഷദിപ് സിംഗ്, അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക് എന്നിവരില്‍ ഒരാള്‍ക്ക് ഇന്ന് അവസരം ഉറപ്പാണ്. രാത്രി ഒമ്പത് മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending