Connect with us

News

കുഞ്ഞുങ്ങളെ പിടികൂടാന്‍ അലയുന്ന യക്ഷി; ഹവായ് ദ്വീപുകളിലെ ‘ഗ്രീന്‍ ലേഡി’

ദ്വീപിലെ പഴമക്കാര്‍ ഇന്നും വിശ്വസിക്കുന്നത് ഗ്രീന്‍ ലേഡി ഒരു മിത്തല്ല സത്യമാണെന്നാണ്

Published

on

പരിസ്ഥിതി വൈവിധ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ദ്വീപുകളില്‍ ഒന്നാണ് ഹവായി ദ്വീപുകള്‍. ദ്വീപുമായി ബന്ധപ്പെട്ടുള്ള നാടോടിക്കഥകളിലും ആ വൈവിധ്യമുണ്ട്. അത്തരമൊരു പ്രേതകഥയാണ് ‘ഗ്രീന്‍ ലേഡി’ അഥവാ ഹരിതവനിതയുടേത്. ദ്വീപിലെ പഴമക്കാര്‍ ഇന്നും വിശ്വസിക്കുന്നത് ഗ്രീന്‍ ലേഡി ഒരു മിത്തല്ല സത്യമാണെന്നാണ്.

അത്രയേറെ പഴക്കമില്ല ഗ്രീന്‍ ലേഡിയുടെ കഥയ്ക്ക്. ഹവായ് ദ്വീപുകളില്‍ വാഹനങ്ങളോടിത്തുടങ്ങിയ കാലം മുതല്‍ ഈ കഥയുണ്ട്. പ്രശസ്തമാണ് അവിടുത്തെ വാഹിയൊവ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. ഒട്ടേറെ പരിസ്ഥിതി സ്‌നേഹികളാണ് വര്‍ഷം തോറും അവിടേക്കു വരാറുള്ളത്. എന്നാല്‍ സന്ധ്യയാകുന്നതോടെ പലരും അവിടെനിന്നു മാറും. പ്രത്യേകിച്ച് ഗാര്‍ഡനിലെ ഒരു നീര്‍ച്ചാലിനു കുറുകെയുള്ള പാലത്തില്‍നിന്ന്. കുട്ടികള്‍ ആ പാലത്തിന്റെ പരിസരത്തേക്കു പോകാന്‍ പോലും ഭയക്കും. അതിനു കാരണം ഗ്രീന്‍ ലേഡിയാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരമ്മയും കുട്ടികളു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്നതു പതിവായിരുന്നു. അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു അവിടുത്തെ നീര്‍ച്ചാല്‍. അതിനു മുകളിലെ പാലം ഉപയോഗിക്കാതെ അമ്മയും മക്കളും നീര്‍ച്ചാല്‍ നടന്നാണു മറികടന്നിരുന്നത്. പാലത്തിലൂടെ വരുന്ന വാഹനങ്ങള്‍ മക്കളെ ഇടിച്ചാലോ എന്നു പേടിച്ചായിരുന്നു ആ അമ്മ അതു ചെയ്തത്. ഒരു ദിവസം സന്ധ്യയ്ക്ക് കുട്ടികളിലൊരാളെ കാട്ടില്‍ കാണാതായി. അമ്മ പലയിടത്തും നോക്കി, എവിടെയുമില്ല. നീര്‍ച്ചാലില്‍ കാണാതായതാണെന്നു കരുതി അമ്മ പലരോടും സഹായം തേടി. ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ശേഷിച്ച കുട്ടികളുമായി അമ്മ കാട്ടിലേക്കു നടന്നു മറഞ്ഞു. അതിനു ശേഷം അവരെ ആരും കണ്ടിട്ടില്ല.

എന്നാല്‍ യഥാര്‍ഥ പ്രശ്‌നങ്ങളുടെ തുടക്കം അവിടെനിന്നായിരുന്നു. വാഹിയൊവയിലെ നീര്‍ച്ചാലിലേക്കെത്തുന്ന സന്ദര്‍ശകര്‍ പലപ്പോഴും പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയെ കാണാന്‍ തുടങ്ങി. സന്ധ്യാസമയത്തായിരുന്നു ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സത്യത്തില്‍ ഇവരുടെ നിറം പച്ചയായിരുന്നില്ല. ദേഹം മുഴുവന്‍ പലതരം പായലും വള്ളിച്ചെടികളും പടര്‍ന്നു പിടിച്ച അവസ്ഥയിലായിരുന്നു. കാട്ടിനുള്ളിലെ വൃക്ഷലതാദികള്‍ക്കിടയില്‍ ഇവരെ പലപ്പോഴും തിരിച്ചറിയാന്‍ പോലും സാധിക്കില്ല. ഗാര്‍ഡനിലെത്തിയ പലരും ഗ്രീന്‍ ലേഡിയെ കണ്ടതായി അവകാശപ്പെട്ടു. അവരുടെ വിശേഷണങ്ങളില്‍നിന്ന് അധികൃതര്‍ക്കും ഏകദേശ രൂപം പിടികിട്ടി.

തലയില്‍ കടല്‍പ്പായലും നീണ്ടിരുണ്ട മുടി നിറയെ വള്ളിച്ചെടികളുമായിട്ടായിരുന്നു അവരുടെ യാത്ര. ശരീരത്തിന്റെ പല ഭാഗത്തും മീന്‍ ചെതുമ്പലുകള്‍ പോലെയായിരുന്നു. നിര തെറ്റിയ പല്ലുകളും പേടിപ്പെടുത്തുന്ന നീണ്ട കൈവിരലുകളുമുണ്ടായിരുന്നു ആ യക്ഷിക്ക്. ഇവരെ ഭയന്ന് സന്ധ്യ കഴിഞ്ഞാല്‍ ആരും വാഹിയൊവയിലെ നീര്‍ച്ചാലിലേക്കു പോകാതായി. ഗ്രീന്‍ ലേഡി അടുത്തെത്തുന്നത് തിരിച്ചറിയാനും വഴിയുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധമായിരുന്നു അവരുടെ ശരീരത്തില്‍നിന്നു വന്നിരുന്നത്. ദേഹത്തെ പായലും ചെടികളുമെല്ലാം ചീഞ്ഞളിഞ്ഞായിരുന്നു ആ ഗന്ധം. അത്തരം ദുര്‍ഗന്ധം രാത്രിയില്‍ തൊട്ടടുത്തുണ്ടെങ്കിലും ഹവായി ദ്വീപു നിവാസികളില്‍ പലരും ഞെട്ടിവിറയ്ക്കും. എന്നാല്‍ വാഹിയൊവയിലെ നീര്‍ച്ചാല്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു ഗ്രീന്‍ ലേഡിയെ കണ്ടിരുന്നത്.

കാണാതായ കുഞ്ഞിനെ തേടിയാണ് അവര്‍ നടക്കുന്നതെന്നും കുട്ടികളാണു ലക്ഷ്യമെന്നും കഥകളുണ്ടായി. ബൊട്ടാണിക്കല്‍ ഗാര്‍ഡനു തൊട്ടടുത്തുളള ഒരു എലമെന്റി സ്‌കൂളിന്റെ പരിസരത്തും ഇവരെ കണ്ടതായി കഥകളുണ്ട്. 1980കളുടെ മധ്യത്തിലാണ് അവസാനമായി ഗ്രീന്‍ ലേഡിയെ കണ്ടതായി പറയുന്നത്. എന്നാല്‍ ഇന്നും കുട്ടികളെ നീര്‍ച്ചാലുകളുടെ സമീപത്തേക്കു പോകുന്നതില്‍നിന്നു വിലക്കുന്നതിന് മാതാപിതാക്കള്‍ പ്രയോഗിക്കുന്ന തന്ത്രം ‘ഗ്രീന്‍ ലേഡി’ പിടിച്ചുകൊണ്ടു പോകുമെന്നാണ്. കുട്ടികളെ വെള്ളത്തില്‍ വീഴാതെ രക്ഷപ്പെടുത്താന്‍ അമ്മമാരുണ്ടാക്കിയ കഥയാണിതെന്നും പറയപ്പെടുന്നു. എന്താണെങ്കിലും തലമുറ കൈമാറിയെത്തിയ ഈ കഥ ഇന്ന് ഹവായി ദ്വീപുകളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന മിത്തുകളില്‍ ഒന്നാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം

Published

on

ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.

ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.

രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Continue Reading

kerala

UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്

Published

on

മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.

Continue Reading

kerala

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Published

on

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

Continue Reading

Trending