Culture
ഹവാല രാജാവ് മോയിന്‍ ഖുറേഷി രാജ്യം വിട്ടത് അധികൃതരുടെ ഒത്താശയോടെ

കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന്‍ അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം വിട്ടതിനെപ്പറ്റി കേന്ദ്ര സര്‍ക്കാറിനു മിണ്ടാട്ടമില്ല. 900 കോടി രൂപ ടാക്‌സ് വെട്ടിച്ചതിന് ആദായ നികുതിവകുപ്പ് പുതിയ കള്ളപ്പണ നിയമപ്രകാരം കേസെടുത്ത മോയിന്‍ ഖുറേഷിയാണ് ഒക്ടോബര്‍ 15 ന് ഡല്‍ഹി വിമാനത്താവളം വഴി ദുബൈയിലേക്ക് കടന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മോയിനെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ഇയാളുടെ രക്ഷപ്പെടല്‍.
കള്ളപ്പണത്തിന്റെ പേരില്‍ രാജ്യത്തെ നിരപരാധികളായ ജനങ്ങള്‍ പൊരിവെയിലത്തു നില്‍ക്കുമ്പോള്‍ ദുബൈയിലെ ഡൗണ്‍ടൗണില്‍ ആഢംബര സുഖവാസത്തിലാണ് മോയിന്‍. മുന്‍ സി.ബി.ഐ ഡയറക്ടര്‍മാരായ എ.പി സിങ്, രഞ്ജിത് സിന്‍ഹ എന്നിവരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്ത പുറത്തുവിട്ട മില്ലേനിയം പോസ്റ്റ് പറയുന്നു.
ഹവാല രാജാവിന് ഉന്നതങ്ങളില്‍ നിന്ന് സഹായം
500, 1000 കറന്‍സികള്‍ പിന്‍വലിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിന് 23 ദിവസം മുമ്പാണ് മോയിന്‍ ഖുറേഷി ദുബൈയിലേക്ക് പറന്നത്. ലുക്കൗട്ട് നോട്ടീസില്‍ പേര് കണ്ടതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുംമുമ്പ് ‘ഉന്നതങ്ങളില്‍ നിന്ന്’ വിളി വന്നതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഖുറേഷിയെ വിട്ടയക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സൂചന.
മോയിന്‍ ഖുറേഷി രക്ഷപ്പെട്ട സംഭവത്തില്‍ മുന്‍ ഡയറക്ടര്‍മാരായ എ.പി സിങിനും രഞ്ജിത് സിന്‍ഹക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍, പ്രാഥമിക അന്വേഷണത്തിനപ്പുറം ഒന്നും നടന്നിട്ടില്ലെന്നാണ് സൂചന.
ഖുറേഷി മറ്റൊരു മല്യ, വിദേശത്ത് ആഢംബര ജീവിതം
ഇന്ത്യന്‍ ജനതയെയും അധികൃതരെയും നോക്കുകുത്തിയാക്കി വിദേശത്തേക്ക് പറന്ന വിജയ് മല്ല്യയുടേതിന് സമാനമാണ് ഖുറേഷിയുടെയും വിദേശ സുഖവാസം. ലോകപ്രശസ്ത ഡിസൈനര്‍ ജോണ്‍ ഗലിയാനോ ഡിസൈന്‍ ചെയ്ത 70 ലക്ഷത്തിന്റെ വെഡ്ഡിങ് ഗൗണ്‍ അണിഞ്ഞ് ഖുറേഷിയുടെ മകള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഡല്‍ഹിയിലെ പോഷ് ഏരിയയില്‍ ഇയാള്‍ക്ക് സ്വന്തമായി ബംഗ്ലാവുണ്ട്. ഫ്രഞ്ച് ഇന്റീരിയര്‍ ഡെക്കറേറ്റര്‍ ജീന്‍ ലൂയിസ് ദിന്യൂ ആണ് ഈ ബംഗ്ലാവ് ഒരുക്കിയത്. മുന്‍ സി.ബി.ഐ ഡയറക്രടര്‍ എ.പി. സിങിന്റെ മകള്‍ രാഗിണി ബ്രാര്‍, ജീന്‍ ലൂയിസ് ദിന്യൂവിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്നു.

മോയിന്‍ ഖുറേഷിയുടെ മകള്‍ പെര്‍ണിയ ഖുറേഷി ബോളിവുഡ് നടി സോനം കപൂറിനൊപ്പം
ദുബൈയില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള മോയിന്‍ ഖുറേഷിയുടെ ഭാര്യ നസ്‌റീന്‍ പാക് പൗരയാണ്. രണ്ട് പെണ്‍മക്കള്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ട്. എമിറേറ്റ്‌സ് ബാങ്ക്, ദുബൈ ആന്റ് അബുദാബി കമേഴ്‌സ്യല്‍ ബാങ്ക് എന്നിവിടങ്ങളില്‍ മോയിന്‍ ഖുറേഷിക്ക് അക്കൗണ്ടുകളുണ്ട്. ഹോങ്കോങിലും അമേരിക്കയിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖുറേഷിക്ക് സ്വത്തുവകകള്‍ ഉണ്ട്.
ദുബൈയില്‍ നിന്നാണ് മോയിന്‍ ഖുറേഷി ഹവാല നെറ്റ്‌വര്‍ക്കിന്റെ ചരടുവലിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഹോങ്കോങിലും ഇയാള്‍ക്ക് ബിസിനസുണ്ട്. മകള്‍ പെര്‍നിയ ഖുറേഷിയുടെ വിവാഹച്ചടങ്ങില്‍ പാടാന്‍ പാക് ഗായകന്‍ റാഹത് ഫത്തേ അലി ഖാന് 25 ലക്ഷം രൂപയാണ് ഖുറേഷി പ്രതിഫലം നല്‍കിയത്.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
hospital2 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala2 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി