Connect with us

More

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ചൊവ്വാഴ്ച്ച

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്കൊചൊവ്വാഴ്ച്ച ടിയിറങ്ങും. മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രേംകുമാര്‍ ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പിയും പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടേയും സാന്നിധ്യമാണ് ബി.ജെ.പി ക്യാമ്പിന് വലിയ ഊര്‍ജ്ജം നല്‍കിയത്. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍. 1977 മുതല്‍ കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാറുകള്‍ മാറി മാറി വരുന്ന പാരമ്പര്യമാണ് ഹിമാചല്‍ പ്രദേശിന്റേത്. 1985ലെ ഇടക്കാല തെരഞ്ഞെടുപ്പ് മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്.
1982ലും 1985ലും കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. പതിവുപോലെ ഭരണവിരുദ്ധ വികാരം ജനവിധിയെ സ്വാധീനിച്ചാല്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. ഈ സാധ്യത മുന്നില്‍ കണ്ട് മോദി ഹിമാചല്‍ പ്രചാരണങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. തൊട്ടു പിന്നാലെ വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഗുജറാത്തില്‍ തിരിച്ചടി നേരിട്ടാലും ഹിമാചല്‍ തെരഞ്ഞെടുപ്പ് വിജയം ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ആഭ്യന്തര പ്രശ്‌നങ്ങളാണ് രണ്ട് പാര്‍ട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളി. ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണ് ബി.ജെ.പി. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് പ്രേം കുമാര്‍ ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ പോലും ബി.ജെ.പിക്ക് കഴിഞ്ഞത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുടവുമാറ്റാനുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയുടെ ശ്രമമാണ് ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഭിന്നിപ്പിന് കളമൊരുക്കിയത്. താല്‍ക്കാലിക പ്രശ്‌ന പരിഹാര ഫോര്‍മുലയുടെ ഭാഗമായാണ് ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ആഭ്യന്തര വഴക്ക് ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നത് കാത്തിരുന്നു കാണണം. ഈ മാസം ഒമ്പതിനാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷം ഡിസംബര്‍ 18നു മാത്രമേ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരൂ.

കണക്കുകള്‍ ഇങ്ങനെ

വോട്ടെടുപ്പ് നവംബര്‍ 9
വോട്ടെണ്ണല്‍ ഡിസംബര്‍ 18

ജില്ലകള്‍ 12

ആകെ വോട്ടര്‍മാര്‍
49,88,367
പുരുഷന്മാര്‍ 50.74%
സ്ത്രീകള്‍ 49.26%

ആകെ സീറ്റ് 68
കേവല ഭൂരിപക്ഷം 35

ജനറല്‍ സീറ്റ് 48
എസ്.സി സംവരണം 17
എസ്.ടി വിഭാഗത്തിന് 3

2012 തെരഞ്ഞെടുപ്പ് ഫലം
കോണ്‍ഗ്രസ് 36
ബി.ജെ.പി 26
ഹിമാചല്‍ ലോഹിത് പാര്‍ട്ടി 1
സ്വതന്ത്രര്‍ 5

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ
നിയമസഭാ അടിസ്ഥാനത്തിലുള്ള ലീഡ് നില
ബി.ജെ.പി 59
കോണ്‍ഗ്രസ് 9

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

Trending