Connect with us

india

ഹിൻഡൻബർഗ് പൂട്ടുന്നു എന്നതിന്റെ അർത്ഥം മോദാനിക്ക് ‘ക്ലീൻ ചിറ്റ്’ എന്നല്ല: ജയറാം രമേശ്‌

നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

Published

on

ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നത് ഒരു തരത്തിലും ‘മോദാനിക്കുള്ള ക്ലീൻ ചിറ്റ്’ അല്ലെന്ന് കോൺഗ്രസ്. യു.എസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പൂട്ടുകയാണെന്ന് സ്ഥാപകൻ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും പ്രവർത്തനം തുറന്നുകാട്ടുന്ന റിപ്പോർട്ടുകളുടെ ഫലമായി ബി.ജെ.പി സർക്കാറിന്റെ ​ശത്രുത ഹിൻഡൻബർഗ് പിടിച്ചുപറ്റിയിരുന്നു. നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ട്, അദാനി ഗ്രൂപ്പിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീംകോടതിയെ നിർബന്ധിതരാക്കിയെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

ഹിൻഡൻബർഗ് റിപ്പോർട്ട് മോദാനി മെഗാ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ്. കാര്യങ്ങൾ കൂടുതൽ ആഴത്തിലുള്ളതാണ്. ദേശീയ താൽപര്യം നഷ്ടപ്പെടുത്തി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളെ സമ്പന്നരാക്കാൻ ഇന്ത്യൻ വിദേശനയത്തിന്റെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വ്യവസായികളെ നിർണായക ആസ്തികൾ വിഭജിക്കാൻ നിർബന്ധിതരാക്കാനും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രതിരോധം, സിമന്റ് എന്നിവയിൽ കുത്തകകൾ കെട്ടിപ്പടുക്കാൻ അദാനിയെ സഹായിക്കാനുമായി അന്വേഷണ ഏജൻസികളുടെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു. അദാനിയുമായുള്ള താൽപര്യ വൈരുധ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങളുടെയും വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ‘സെബി’ പോലുള്ള സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്ന് കോൺ​ഗ്രസ് പറഞ്ഞു.

സുപ്രീംകോടതി അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാൻ രണ്ടു മാസത്തെ സമയം അനുവദിച്ച ‘സെബി’യുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് രണ്ട് വർഷത്തോളം നീണ്ടുപോയി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘മോദാനി’ ഇന്ത്യൻ സ്ഥാപനങ്ങളെ വരുതിയിലാക്കിയിട്ടുണ്ടാവാം. പക്ഷേ രാജ്യത്തിന് പുറത്ത് തുറന്നു കാട്ടപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ മൂടിവെക്കാൻ കഴിയില്ലെന്നും ​പ്രസ്താവനയിൽ പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരായ അമേരിക്കയുടെ ആരോപണങ്ങളെ പരാമർശിച്ചായിരുന്നു പ്രസ്താവന. ആദായകരമായ സൗരോർജ്ജ വൈദ്യുത കരാറുകൾ നേടിയെടുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി യു.എസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കലും ധൂർത്തടിക്കലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ചാങ് ചുങ്-ലിങും നാസർ അലി ഷബാൻ അഹ്‌ലിയും നടത്തുന്ന നിരവധി അദാനി-ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് മരവിപ്പിച്ചിരുന്നു. ക്രിമിനൽ കുറ്റത്തിന്റെ തെളിവുകൾ പുറത്തുവന്നതോടെ പല രാജ്യങ്ങളും തങ്ങളുടെ അദാനി പദ്ധതികൾ റദ്ദാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്തോനേഷ്യയിൽനിന്ന് അദാനി ഇറക്കുമതി ചെയ്ത കൽക്കരിക്ക് അമിത തീരുവ ചുമത്തിയത് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കയറ്റുമതി ചെയ്യുന്നതിനും ഗുജറാത്തിലെ മുന്ദ്രയിൽ എത്തുന്നതിനും ഇടയിൽ വില 52ശതമാനം വർധിച്ചു. 2021നും 2023നും ഇടയിൽ അദാനിയുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങൾ വഴി 212,000 കോടി ഇന്ത്യക്ക് പുറത്തേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും പ്രസ്താവനയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

india

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി

ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

Published

on

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.

ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

Trending