Connect with us

india

ഹിൻഡൻബർഗ് പൂട്ടുന്നു എന്നതിന്റെ അർത്ഥം മോദാനിക്ക് ‘ക്ലീൻ ചിറ്റ്’ എന്നല്ല: ജയറാം രമേശ്‌

നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

Published

on

ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നത് ഒരു തരത്തിലും ‘മോദാനിക്കുള്ള ക്ലീൻ ചിറ്റ്’ അല്ലെന്ന് കോൺഗ്രസ്. യു.എസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പൂട്ടുകയാണെന്ന് സ്ഥാപകൻ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും പ്രവർത്തനം തുറന്നുകാട്ടുന്ന റിപ്പോർട്ടുകളുടെ ഫലമായി ബി.ജെ.പി സർക്കാറിന്റെ ​ശത്രുത ഹിൻഡൻബർഗ് പിടിച്ചുപറ്റിയിരുന്നു. നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ട്, അദാനി ഗ്രൂപ്പിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീംകോടതിയെ നിർബന്ധിതരാക്കിയെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

ഹിൻഡൻബർഗ് റിപ്പോർട്ട് മോദാനി മെഗാ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ്. കാര്യങ്ങൾ കൂടുതൽ ആഴത്തിലുള്ളതാണ്. ദേശീയ താൽപര്യം നഷ്ടപ്പെടുത്തി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളെ സമ്പന്നരാക്കാൻ ഇന്ത്യൻ വിദേശനയത്തിന്റെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വ്യവസായികളെ നിർണായക ആസ്തികൾ വിഭജിക്കാൻ നിർബന്ധിതരാക്കാനും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രതിരോധം, സിമന്റ് എന്നിവയിൽ കുത്തകകൾ കെട്ടിപ്പടുക്കാൻ അദാനിയെ സഹായിക്കാനുമായി അന്വേഷണ ഏജൻസികളുടെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു. അദാനിയുമായുള്ള താൽപര്യ വൈരുധ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങളുടെയും വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ‘സെബി’ പോലുള്ള സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്ന് കോൺ​ഗ്രസ് പറഞ്ഞു.

സുപ്രീംകോടതി അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാൻ രണ്ടു മാസത്തെ സമയം അനുവദിച്ച ‘സെബി’യുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് രണ്ട് വർഷത്തോളം നീണ്ടുപോയി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘മോദാനി’ ഇന്ത്യൻ സ്ഥാപനങ്ങളെ വരുതിയിലാക്കിയിട്ടുണ്ടാവാം. പക്ഷേ രാജ്യത്തിന് പുറത്ത് തുറന്നു കാട്ടപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ മൂടിവെക്കാൻ കഴിയില്ലെന്നും ​പ്രസ്താവനയിൽ പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരായ അമേരിക്കയുടെ ആരോപണങ്ങളെ പരാമർശിച്ചായിരുന്നു പ്രസ്താവന. ആദായകരമായ സൗരോർജ്ജ വൈദ്യുത കരാറുകൾ നേടിയെടുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി യു.എസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കലും ധൂർത്തടിക്കലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ചാങ് ചുങ്-ലിങും നാസർ അലി ഷബാൻ അഹ്‌ലിയും നടത്തുന്ന നിരവധി അദാനി-ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് മരവിപ്പിച്ചിരുന്നു. ക്രിമിനൽ കുറ്റത്തിന്റെ തെളിവുകൾ പുറത്തുവന്നതോടെ പല രാജ്യങ്ങളും തങ്ങളുടെ അദാനി പദ്ധതികൾ റദ്ദാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്തോനേഷ്യയിൽനിന്ന് അദാനി ഇറക്കുമതി ചെയ്ത കൽക്കരിക്ക് അമിത തീരുവ ചുമത്തിയത് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കയറ്റുമതി ചെയ്യുന്നതിനും ഗുജറാത്തിലെ മുന്ദ്രയിൽ എത്തുന്നതിനും ഇടയിൽ വില 52ശതമാനം വർധിച്ചു. 2021നും 2023നും ഇടയിൽ അദാനിയുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങൾ വഴി 212,000 കോടി ഇന്ത്യക്ക് പുറത്തേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും പ്രസ്താവനയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി

പൊതു ഇടങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും മൃഗസ്നേഹികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ദത്തെടുക്കാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

Published

on

തെരുവുനായകളെ പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന രണ്ടംഗ ബഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി തിരുത്തി. തെരുവുനായകളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാമെന്ന് മുന്നംഗം ബെഞ്ചിന്റെ ഇടക്കാല വിധി.

അതേസമയം പേവിഷ ബാധയുള്ള നായകളെ തുറന്നുവിടരുതെന്നും വിധിയില്‍ പറയുന്നു. പൊതു ഇടങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും മൃഗസ്നേഹികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ദത്തെടുക്കാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

നായകളെ ഷെല്‍ട്ടര്‍ഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ബെഞ്ചില്‍ നിന്നാണ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്.

Continue Reading

india

‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ

‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്റെ മകന് സംഭവിച്ചതിനെ കുറിച്ച് ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കും’

Published

on

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ ബുധനാഴ്ച കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെയാണ് കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ് വികാരനിര്‍ഭരവും ധിക്കാരപരവുമായ പ്രസംഗം നടത്തിയത്.

‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്റെ മകന് സംഭവിച്ചതിനെ കുറിച്ച് ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കും. മറ്റൊരു നജീബ് ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ ഞങ്ങള്‍ എന്റെ മകനെ മറക്കുകയോ ആരെയും മറക്കുകയോ ചെയ്യില്ല,’ അവര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഐക്യദാര്‍ഢ്യം അവര്‍ അനുസ്മരിച്ചു: ‘വിദ്യാര്‍ത്ഥി ശക്തി എല്ലായ്പ്പോഴും എനിക്കൊപ്പം നിന്നു. JNU തുടക്കം മുതല്‍ എനിക്കൊപ്പം നിന്നു, അത് തുടരുന്നു. എന്നെ പിന്തുണച്ച ജാമിയയിലെ എന്റെ മക്കള്‍. പലരും ജയിലില്‍ കിടന്നു. അവര്‍ക്കുവേണ്ടിയും ഞങ്ങള്‍ പോരാടും. അവര്‍ക്ക് വേണ്ടിയും ഞങ്ങള്‍ പോരാടും. എനിക്ക് ശക്തിയുള്ളിടത്തോളം ഞാന്‍ എന്റെ സൈനികര്‍ക്ക് വേണ്ടി പോരാടും. ഈ പോരാട്ടം നമുക്ക് വേണ്ടിയുള്ളതല്ല, പക്ഷേ നമ്മുടെ നീതി ജയിക്കുമെന്നും ഞങ്ങള്‍ വിജയിക്കുമെന്നും ഹൈക്കോടതിയില്‍ ഈ പോരാട്ടം തുടരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

നജീബ് അഹമ്മദിന്റെ തിരോധാനത്തിന് എട്ട് വര്‍ഷത്തിന് ശേഷം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) സമര്‍പ്പിച്ച അടച്ചുപൂട്ടല്‍ റിപ്പോര്‍ട്ട് ജൂണില്‍ ഡല്‍ഹി കോടതി അംഗീകരിച്ചു. ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് 2018-ല്‍ ഉമ്മ നല്‍കിയ ഹര്‍ജിയാണിത്.

ഒന്നാം വര്‍ഷ എംഎസ്സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയായ നജീബിനെ 2016 ഒക്ടോബറില്‍ തന്റെ ജെഎന്‍യു ഹോസ്റ്റലിന് പുറത്ത് നിന്ന് ആര്‍എസ്എസ് വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി ആക്രമിച്ചതിനെ തുടര്‍ന്ന് കാണാതായിരുന്നു. അന്ന് അദ്ദേഹത്തിന് 27 വയസ്സായിരുന്നു.

നജീബിന്റെ കേസ് ഒന്നിലധികം ഏജന്‍സികള്‍-ഡല്‍ഹി പോലീസ്, പ്രത്യേക അന്വേഷണ സംഘം, ക്രൈംബ്രാഞ്ച്, ഒടുവില്‍ സിബിഐ എന്നിവ അന്വേഷിച്ചു. എന്നിട്ടും അവരാരും അവനെക്കുറിച്ച് ഒരു സൂചനയും കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ നിര്‍ബന്ധിത തിരോധാനം ജെഎന്‍യുവിലും ഡല്‍ഹിയിലുടനീളവും രാജ്യവ്യാപകമായി യൂണിവേഴ്‌സിറ്റി കാമ്പസുകളിലും വന്‍ പ്രതിഷേധത്തിന് കാരണമായി.

രാഷ്ട്രീയ ജനതാദള്‍ എംപി മനോജ് ഝാ കേസ് അവസാനിപ്പിച്ചതിനെ ‘സംവിധാനത്തിന്റെ ആഴത്തിലുള്ള പരാജയം’ എന്ന് വിശേഷിപ്പിച്ചു.

‘നജീബ് എവിടെ’ എന്നതല്ല ശരിയായ ചോദ്യം, ‘നീതി എവിടെ?’ നിങ്ങളില്‍ പലരും നിങ്ങളുടെ സഹപാഠിയെ തിരയുന്നു. ഫാത്തിമ ജി അവളുടെ മകനെ തിരയുന്നു. എന്നാല്‍ ഈ രാജ്യം അതിന്റെ ആത്മാവിനെ തിരയുകയാണ്. ആഭ്യന്തര മന്ത്രിയുടെ കടമ പൗരന്മാരെ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ്, എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങളോട് അവര്‍ ആവശ്യമില്ലാത്തവരാണെന്ന് അവര്‍ ഈ രാജ്യം വിടണമെന്ന് പറയുന്നു,’ ഝാ പറഞ്ഞു.

ഇന്നത്തെ ഇന്ത്യ ഗാന്ധിയുടെയും നെഹ്റുവിന്റെയും രാജ്യമല്ലെന്നും നിരപരാധികള്‍ ജയിലില്‍ കിടക്കുന്ന രാജ്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘ഇന്ന് നിങ്ങളുടെ പേര് തന്നെ നിങ്ങളുടെ അറസ്റ്റ് ഉറപ്പ് വരുത്തും. ഞങ്ങള്‍ ഇത് പാര്‍ലമെന്റില്‍ ഉന്നയിച്ചാല്‍ ഞങ്ങളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറയുന്നു. പക്ഷേ ചെറുശക്തികള്‍ മുമ്പ് രാഷ്ട്രങ്ങളെ മാറ്റി. നമ്മുടെ രാജ്യത്തും വിയോജിപ്പുകളെ തകര്‍ക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍ തെറ്റാണെന്ന് തെളിയിക്കപ്പെടും. ഒരു പക്ഷേ റോഡുകള്‍ പാര്‍ലമെന്റിലേക്ക് നയിച്ചേക്കാം, ചിലപ്പോള്‍ നജീബിനെയും നമുക്ക് തിരികെ ലഭിക്കും,’ അദ്ദേഹം പറഞ്ഞു.

Continue Reading

india

ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

Published

on

ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകള്‍ പ്രസിദ്ധീകരിച്ചുവെന്നും ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Continue Reading

Trending