Connect with us

india

ഹിൻഡൻബർഗ് പൂട്ടുന്നു എന്നതിന്റെ അർത്ഥം മോദാനിക്ക് ‘ക്ലീൻ ചിറ്റ്’ എന്നല്ല: ജയറാം രമേശ്‌

നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

Published

on

ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നത് ഒരു തരത്തിലും ‘മോദാനിക്കുള്ള ക്ലീൻ ചിറ്റ്’ അല്ലെന്ന് കോൺഗ്രസ്. യു.എസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പൂട്ടുകയാണെന്ന് സ്ഥാപകൻ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും പ്രവർത്തനം തുറന്നുകാട്ടുന്ന റിപ്പോർട്ടുകളുടെ ഫലമായി ബി.ജെ.പി സർക്കാറിന്റെ ​ശത്രുത ഹിൻഡൻബർഗ് പിടിച്ചുപറ്റിയിരുന്നു. നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ട്, അദാനി ഗ്രൂപ്പിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീംകോടതിയെ നിർബന്ധിതരാക്കിയെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

ഹിൻഡൻബർഗ് റിപ്പോർട്ട് മോദാനി മെഗാ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ്. കാര്യങ്ങൾ കൂടുതൽ ആഴത്തിലുള്ളതാണ്. ദേശീയ താൽപര്യം നഷ്ടപ്പെടുത്തി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളെ സമ്പന്നരാക്കാൻ ഇന്ത്യൻ വിദേശനയത്തിന്റെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വ്യവസായികളെ നിർണായക ആസ്തികൾ വിഭജിക്കാൻ നിർബന്ധിതരാക്കാനും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രതിരോധം, സിമന്റ് എന്നിവയിൽ കുത്തകകൾ കെട്ടിപ്പടുക്കാൻ അദാനിയെ സഹായിക്കാനുമായി അന്വേഷണ ഏജൻസികളുടെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു. അദാനിയുമായുള്ള താൽപര്യ വൈരുധ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങളുടെയും വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ‘സെബി’ പോലുള്ള സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്ന് കോൺ​ഗ്രസ് പറഞ്ഞു.

സുപ്രീംകോടതി അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാൻ രണ്ടു മാസത്തെ സമയം അനുവദിച്ച ‘സെബി’യുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് രണ്ട് വർഷത്തോളം നീണ്ടുപോയി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘മോദാനി’ ഇന്ത്യൻ സ്ഥാപനങ്ങളെ വരുതിയിലാക്കിയിട്ടുണ്ടാവാം. പക്ഷേ രാജ്യത്തിന് പുറത്ത് തുറന്നു കാട്ടപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ മൂടിവെക്കാൻ കഴിയില്ലെന്നും ​പ്രസ്താവനയിൽ പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരായ അമേരിക്കയുടെ ആരോപണങ്ങളെ പരാമർശിച്ചായിരുന്നു പ്രസ്താവന. ആദായകരമായ സൗരോർജ്ജ വൈദ്യുത കരാറുകൾ നേടിയെടുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി യു.എസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കലും ധൂർത്തടിക്കലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ചാങ് ചുങ്-ലിങും നാസർ അലി ഷബാൻ അഹ്‌ലിയും നടത്തുന്ന നിരവധി അദാനി-ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് മരവിപ്പിച്ചിരുന്നു. ക്രിമിനൽ കുറ്റത്തിന്റെ തെളിവുകൾ പുറത്തുവന്നതോടെ പല രാജ്യങ്ങളും തങ്ങളുടെ അദാനി പദ്ധതികൾ റദ്ദാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്തോനേഷ്യയിൽനിന്ന് അദാനി ഇറക്കുമതി ചെയ്ത കൽക്കരിക്ക് അമിത തീരുവ ചുമത്തിയത് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കയറ്റുമതി ചെയ്യുന്നതിനും ഗുജറാത്തിലെ മുന്ദ്രയിൽ എത്തുന്നതിനും ഇടയിൽ വില 52ശതമാനം വർധിച്ചു. 2021നും 2023നും ഇടയിൽ അദാനിയുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങൾ വഴി 212,000 കോടി ഇന്ത്യക്ക് പുറത്തേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും പ്രസ്താവനയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എസ്ഐആർ ജോലിഭാരം മൂലം ​ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി

രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി

Published

on

അഹമ്മദാബാദ്: വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ മൂലം വീണ്ടും ജീവൻ പൊലിഞ്ഞു. അമിത ജോലിഭാരത്തെ തുടർന്ന് ​ഗുജറാത്തിലെ ​ഗിർ സോമനാഥ് ജില്ലയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു. കോഡിനാർ താലൂക്കിലെ ഛാര ​ഗ്രാമത്തിലെ ബിഎൽഒ ആയ അധ്യാപകൻ അരവിന്ദ് വധെർ (40) ആണ് മരിച്ചത്. ഇതോടെ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി.

എസ്ഐആറിന്റെ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ‘എനിക്ക് ഈ എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല. ഞാൻ മടുത്തു. കുറച്ചുദിവസമായി ഞാനേറെ ക്ഷീണിതനും അസ്വസ്ഥനുമാണ്. പ്രിയപ്പെട്ട ഭാര്യ, മകൻ ക്രിഷയ്, ക്ഷമിക്കണം’- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ. ഔദ്യോഗിക രേഖകൾ അടങ്ങിയ തന്റെ ബാഗ് സ്കൂളിൽ സമർപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ബിഎൽഒയുടെ മരണം ഗുജറാത്തിലെ വിദ്യാഭ്യാസ യൂണിയനുകൾക്കിടയിൽ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. എസ്‌ഐആർ ഓൺലൈൻ പ്രക്രിയ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്‌, തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. രാജ്യത്തുടനീളം എസ്‌ഐആർ ജോലിസമ്മർദവുമായി ബന്ധപ്പെട്ട മരണങ്ങൾക്കും ആത്മഹത്യാ ശ്രമങ്ങൾക്കുമിടെയാണ് പുതിയ സംഭവം.

Continue Reading

india

ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്‌നാഥ് ഷിന്‍ഡെ

Published

on

മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയിലെ (ഷിന്‍ഡെ വിഭാഗം) നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി ചാക്കിലാക്കുന്നതു തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും സേന തലവനുമായ ഏക്നാഥ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി വിപുലീകരണ അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഷാ ഷിന്‍ഡെയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാനെതിരെയാണ് ഷിന്‍ഡെ പ്രധാനമായും പരാതി ഉന്നയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ചവാന്‍ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കടുത്ത ആശങ്ക അദ്ദേഹം ഷായെ അറിയിച്ചു. ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ കല്യാണ്‍-ഡോംബിവ്ലി മേഖലയിലാണ് ഈ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.

ഏകദേശം 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണെന്നും, അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷിന്‍ഡെയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേതാക്കളെ നിയന്ത്രിക്കേണ്ടത് ഷിന്‍ഡെയാണ്. അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഷാ സൂചിപ്പിച്ചു. കൂടാതെ, സഖ്യത്തിന്റെ (മഹായുതി) ആഭ്യന്തര പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2029ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ആശ്രയിക്കാതെ സ്വന്തമായി ഭരണം പിടിച്ചെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ബി.ജെ.പിക്ക് ഉള്ളതെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.

Continue Reading

india

ഇന്ത്യയുടെ റഫാല്‍ തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ: ചൈനയുടെ എ.ഐ പ്രചാരണം, അമേരിക്കയുടെ റിപ്പോര്‍ട്ട്

ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ഫൈറ്റര്‍ വിമാനത്തെ തകര്‍ത്തതെന്ന വ്യാജ വീഡിയോ ചൈന എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചു പ്രചരിപ്പിച്ചതായി അമേരിക്ക ആരോപിച്ചു. ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധൂര്‍’ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന്, തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളുടെ ശക്തി ഉയര്‍ത്തിക്കാട്ടാനും റഫാലിന്റെ വിശ്വാസ്യത തകര്‍ക്കാനും ചൈന വ്യാജ പ്രചാരണം ആരംഭിച്ചതായാണ് യു.എസ്-ചൈന ഇക്കണോമിക് & സെക്യൂരിറ്റി റിവ്യൂ കമീഷന്റെ കണ്ടെത്തല്‍.

അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ തന്നെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് ഈ പ്രചാരണ പരമ്പര നടന്നത്.

ചൈനീസ് ആയുധങ്ങള്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ തകര്‍ത്ത്, അതിനെ യുദ്ധക്കാഴ്ചകളായി ചിത്രീകരിച്ച് എ.ഐ സഹായത്തോടെ റഫാല്‍ തകര്‍ന്നതുപോലെ മാറ്റിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധ വിപണിയെ ശക്തിപ്പെടുത്താനും റഫാലിന്റെ ആഗോള പ്രതിച്ഛായയെ ബാധിക്കാനുമുള്ള ശ്രമമാണിതെന്നും അമേരിക്ക ആരോപിക്കുന്നു. പാകിസ്ഥാന്റെ പിന്തുണയും ഈ പ്രചാരണവ്യൂഹത്തിന് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സ് അന്വേഷണം നടത്തിയത് ചൈനയുടെ കൃത്രിമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. വ്യാജ വീഡിയോ പാകിസ്ഥാനില്‍ നിന്നാണ് ആരംഭിച്ചതും അത് കൂടുതല്‍ വിപുലപ്പെടുത്തിയത് ചൈനയാണെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ടിക് ടോക്കില്‍ പ്രചരിച്ച വീഡിയോകളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ അഭിനേതാക്കളുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യപാക് യുദ്ധം അവസാനിച്ചതോടെ, ലോകമെമ്പാടുമുള്ള ചൈനീസ് എംബസികള്‍ക്ക് ചൈനീസ് പ്രതിരോധ ഉപകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും യു.എസ് റിപ്പോര്‍ട്ട് പറയുന്നു.

 

Continue Reading

Trending