crime
ഭാര്യയെ അര്‍ദ്ധനഗ്നയാക്കി 120 പേര്‍ ചേര്‍ന്ന് മര്‍ദിച്ചു; ആരോപണവുമായി സൈനികര്‍
ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സൈനികൻ്റെ പരാതി. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. എന്നാൽ ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നാണ് പൊലീസ് വാദം.
വിരമിച്ച ആര്‍മി ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ എന്‍ ത്യാഗരാജരാണ് സൈനികന്‍ ഹവില്‍ദാര്‍ പ്രഭാകരന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ പടവേടു ഗ്രാമത്തിൽ നിന്നുള്ള പ്രഭാകരൻ നിലവിൽ കശ്മീരിലാണ്. “എന്റെ ഭാര്യ പാട്ടത്തിന് ഒരു കട നടത്തുന്നുണ്ട്. കടയിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറുകയും 120 പേർ ചേർന്ന് ഭാര്യയെ മർദിക്കുകയും കടയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. അവർ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അർദ്ധനഗ്നയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു” – വീഡിയോയിൽ സൈനിൻ പറയുന്നു.
എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രഭാകരൻ പറഞ്ഞു. എന്നാൽ സംഭവത്തിൽ കാണ്ഡവാസല്‍ പൊലീസ് പ്രാഥമികാന്വേഷണം നടത്തുകയും ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നും ആരോപിച്ചു. രേണുഗാംബാള്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച കട പ്രഭാകരന്റെ ഭാര്യാപിതാവ് സെല്‍വമൂര്‍ത്തിക്ക് 9.5 ലക്ഷം രൂപയ്ക്ക് കുമാര്‍ എന്നയാള്‍ അഞ്ച് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരുന്നതാണെന്നാണ് പൊലീസ് പറയുന്നത്. കുമാര്‍ മരിച്ചതിന് ശേഷം മകന്‍ രാമു കട തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും പണം തിരികെ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി 10 ന് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടു. എന്നാല്‍ പണം വാങ്ങിയത് സെല്‍വമൂര്‍ത്തി നിഷേധിച്ചുവെന്നും കടയില്‍ ഒഴിയാന്‍ വിസമ്മതിച്ചെന്നുമാണ് രാമു പറയുന്നത്.
ജൂണ്‍ 10 ന് പണം നല്‍കാനായി കടയിലെത്തിയ രാമുവിനെ സെല്‍വമൂര്‍ത്തിയുടെ മക്കളായ ജീവയും ഉദയ്‌യും ആക്രമിക്കുകയായിരുന്നു. രാമുവിന്റെ തലയില്‍ ജീവ കത്തികൊണ്ട് മുറിവേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. രാമുവിന്റെ തലയില്‍ ജീവ കത്തികൊണ്ട് മുറിവേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വാക്കേറ്റം കണ്ട് സമീപത്തുണ്ടായിരുന്ന ജനങ്ങള്‍ രാമുവിന് പിന്തുണയുമായി എത്തുകയും കടയിലെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രഭാകരന്റെ ഭാര്യ കീര്‍ത്തിയും അമ്മയും കടയില്‍ ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടം അവരെ മര്‍ദ്ദിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

