Connect with us

News

ഹോക്കി ലോകകപ്പിന് ഇന്നു തുടക്കം; ഇന്ത്യയുടെ ആദ്യ അങ്കം സ്പെയിനെതിരേ

ലോകകപ്പ് ഹോക്കിക്ക് ഇന്ന് ഒഡീഷയില്‍ തുടക്കമാവുമ്പോള്‍ ഇന്ത്യ തന്നെ നോട്ടപ്പുള്ളികള്‍.

Published

on

കട്ടക്ക്:ലോക ഹോക്കി കാഴ്ച്ചകള്‍ ഇന്ന് മുതല്‍ ഒഡീഷയിലേക്ക്… ലോകകപ്പ് ഹോക്കിക്ക് ഇന്ന് ഒഡീഷയില്‍ തുടക്കമാവുമ്പോള്‍ ഇന്ത്യ തന്നെ നോട്ടപ്പുള്ളികള്‍. കിരീട സാധ്യതയുള്ള ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയും. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം സ്വന്തമാക്കി കരുത്ത് തെളിയിച്ച ടീമിന് ലോകകപ്പ് എന്നും അകലുന്ന സ്വപ്‌നമായിരുന്നു. പക്ഷേ ഇത്തവണ നവീന്‍ പട്‌നായികിന്റെ മണ്ണിലാണ് ലോകകപ്പ്.

കപ്പടിച്ചാല്‍ ടീമിലെ ഓരോ അംഗത്തിനും ഒരു കോടിയാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇന്ത്യന്‍ ഹോക്കിയുടെ ആസ്ഥാനമായി മാറിയിരിക്കുന്ന ഒഡീഷയില്‍ നിന്നും ജനുവരി 29 ന് ശുഭ വാര്‍ത്തയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അന്നാണ് ലോകകപ്പ് ഫൈനല്‍. കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ ഇന്ന് നിറമണിഞ്ഞ ഉദ്ഘാടന ചടങ്ങുകളായിരുന്നു. പരമ്പരാഗത കലാരൂപങ്ങളുടെയും ഹോക്കിയില്‍ രാജ്യം സമ്പാദിച്ച നേട്ടങ്ങളുടെയും വിസ്മയം വിതറിയ ഒരു മണിക്കൂര്‍ ദീര്‍ഘിച്ച പരിപാടികള്‍ക്ക് സാക്ഷിയായി നവീന്‍ പട്‌നായിക്കിനെ കൂടാതെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍, രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട് തയ്യിബ് ഇക്രം, ഹോക്കി ഇന്ത്യ ചെയര്‍മാന്‍ ദിലിപ് ടിര്‍ക്കെ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് ലോക ഹോക്കിക്ക് ഒഡിഷ ആതിഥേയത്വം വഹിക്കുന്നത്. 2

018 ന് ശേഷം വീണ്ടും വലിയ മല്‍സരത്തിന് അവസരമൊരുക്കിയ ഒഡിഷയെ തയ്യിബ് ഇക്രം വിശേഷിപ്പിച്ചത് ഹോക്കിയുടെ മണ്ണ് എന്നായിരുന്നു. ഒഡീഷയിലെ പതിനാറ് ഫാന്‍ സോണുകളിലായി വലിയ സ്‌ക്രീനില്‍ മല്‍സരങ്ങള്‍ ഇന്ന് മുതല്‍ ആരാധകര്‍ക്ക് കാണാം. രണ്ട് വേദികളിലായാണ് ലോകകപ്പ് മല്‍സരങ്ങള്‍. റൂര്‍ക്കലയിലെ ബിര്‍സാ മുണ്ടാ സ്‌റ്റേഡിയത്തിലും ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലും. 16 ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ 20 മല്‍സരങ്ങളായിരിക്കും റൂര്‍ക്കലയിലെ പുതിയ സ്‌റ്റേഡിയത്തില്‍. ഫൈനല്‍ ഉള്‍പ്പെടെ 24 മല്‍സരങ്ങള്‍ കലിംഗയിലായിരിക്കും. നാല് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. ഗ്രൂപ്പിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രോസ് ഓവര്‍ മല്‍സരങ്ങള്‍ കളിക്കണം. ഇതില്‍ ജയിക്കുന്നവര്‍ക്കും ക്വാര്‍ട്ടര്‍ ബെര്‍ത്തുണ്ട്.

ഇന്ത്യയുടെ ആദ്യ മല്‍സരം ഇന്ന്

കട്ടക്ക്: ഗ്രഹാം റീഡ് എന്ന വിശ്വോത്തര പരിശീലകന്‍ ഇത് വരെ നല്‍കിയ പാഠങ്ങള്‍ ഹര്‍മന്‍പ്രീത് സിംഗ് നയിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പ്രാവര്‍ത്തികമാക്കുമോ…? ലോകകപ്പ് ഹോക്കിയില്‍ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മല്‍സരം ഇന്നാണ്. രാത്രി ഏഴിന് റൂര്‍ക്കലയിലെ പുത്തന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യ എതിരിടുന്നത് കരുത്തരായ സ്‌പെയിനിനെ.

ഞായറാഴ്ച്ച ഇംഗ്ലണ്ടുമായി കളിക്കുന്ന ഇന്ത്യ ഗ്രൂപ്പിലെ അവസാന മല്‍സരം ഭുവനേശ്വറിലെ കലിംഗയിലാണ് കളിക്കുക. പ്രതിയോഗികള്‍ വെയില്‍സ്. ഗ്രൂപ്പില്‍ ആദ്യ സ്ഥാനം ലഭിച്ചാല്‍ മാത്രമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത്. ഹര്‍മന്‍പ്രീത് നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ ഗോള്‍ വല കാക്കുന്നത് മലയാളിയായ പി.ആര്‍ ശ്രിജേഷാണ്. കൃഷ്ണന്‍ പഥക്കാണ് രണ്ടാംഗോള്‍ക്കീപ്പര്‍. പ്രതിരോധത്തില്‍ ജര്‍മന്‍പ്രീത് സിംഗ്, സുരേന്ദര്‍ കുമാര്‍, നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, അമിത് രോഹിദാസ്, നീലം സന്ദിപ് എന്നിവര്‍. മധ്യനിരയിലാണ് മുന്‍ നായകന്‍ മന്‍പ്രീത് സിംഗ്. ഹാര്‍ദിക് സിംഗ്, നീലകണ്ഠ ശര്‍മ, ഷംഷേര്‍ സിംഗ്, വിവേക് സാഗര്‍ പ്രസാദ്, അക്ഷദിപ് സിംഗ് എന്നിവര്‍. മുന്‍നിരയില്‍ മന്‍ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ, അഭിഷേഖ്, സുഖ്ജിത് സിംഗ് എന്നിവര്‍. രാജ്കുമാര്‍ പാല്‍, ജുഗ്‌രാജ് സിംഗ് എന്നിവരുമാവുമ്പോള്‍ ടീം കരുത്തുറ്റതാണ്. ടോക്കിയോ ഒളിംപിക്‌സില്‍ രാജ്യത്തെ വെങ്കലത്തിലേക്ക് നയിച്ച മന്‍പ്രീത് തന്നെയാണ് ടീമിലെ പ്രധാനി.

ഒളിംപിക്‌സ് ഹോക്കി സ്വര്‍ണം ഇന്ത്യ എട്ട് തവണ സ്വന്തമാക്കിയെങ്കില്‍ ലോകകപ്പ് ആകെ ഒരു തവണ മാത്രമാണ് കിട്ടിയത്. 1975 ലെ നേട്ടത്തിന് ശേഷം ഇന്ത്യക്ക് ലോക ചാമ്പ്യന്മാരാവാന്‍ കഴിഞ്ഞിട്ടില്ല. 2010 ലും 2018 ലും ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചെങ്കിലും കിരീടം അകന്നു. 2018 ല്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തിയെങ്കിലും നെതര്‍ലന്‍ഡ്‌സിനോട് തോറ്റു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending