Connect with us

india

മോറിസ് കോയിനുകള്‍ പണം തട്ടുന്നത് എങ്ങനെ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

നിക്ഷേപം ആവശ്യപ്പെട്ട് സമീപിച്ച സ്ഥാപനം ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ തുടങ്ങിയ ഔദ്യോഗിക റെഗുലേറ്ററി ബോഡികളില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നു പരിശോധിക്കുക.

Published

on

കോഴിക്കോട്: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്ന മോറിസ് കോയിന്‍ അടക്കമുള്ള പോണ്‍സി സ്‌കീമുകള്‍ നാട്ടില്‍ സര്‍വസാധാരണമായി വരികയാണ്. ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിച്ച് ദിവസേന അല്ലെങ്കില്‍ മാസത്തില്‍ നിശ്ചിത വരുമാനം (റിട്ടേണ്‍ ഓഫ് ഇന്‍വസ്റ്റ്‌മെന്റ്-ആര്‍.ഒ.ഐ) വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതികളില്‍ നിരവധി പേരാണ് പണം നിക്ഷേപിക്കുന്നത്.

മോറിസ് കോയിനിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന്റെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ഒമ്പതു മാസത്തിനിടെ എത്തിയത് അഞ്ഞൂറു കോടിയുടെ നിക്ഷേപമാണ്. ഇത്രയും ചെറിയ കാലയളവില്‍ ഇത്ര കൂടുതല്‍ പണം എത്തിയതു മാത്രം മതി നിക്ഷേപകര്‍ക്കിടയില്‍ ഇതിന്റെ സ്വാധീനം മനസ്സിലാക്കാന്‍. അനധികൃതമായി നിക്ഷേപം സ്വീകരിച്ച കേസ് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റിനും റിസര്‍വ് ബാങ്കിനും മുമ്പിലാണ്.

15000 രൂപ നിക്ഷേപിച്ചാല്‍ ദിനം പ്രതി 270 രൂപ റിട്ടേണായി നല്‍കാമെന്നാണ് നിക്ഷേപകര്‍ക്കു മുമ്പില്‍ വാഗ്ദാനമായി വയ്ക്കുന്നത്. ഒരു കോയിന് 1500 രൂപ പ്രകാരം 15000 രൂപയ്ക്ക് 15 കോയിനാണ് വാങ്ങേണ്ടത്. ഇങ്ങനെ 300 ദിവസം കൊണ്ട് 81,000 രൂപ തിരിച്ചുനല്‍കാമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. അതിനു ശേഷം മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് വഴി വില്‍ക്കുകയോ വിനിമയം നടത്തുകയോ ചെയ്യാമെന്നും ഇവര്‍ പറയുന്നു. ലാഭവിഹിതം തിരിച്ചു നല്‍കുന്നത് ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്. രണ്ടാഴ്ചയോളമായി നിക്ഷേപകര്‍ക്ക് ആര്‍.ഒ.ഐ ലഭിച്ചിട്ട്. നാട്ടിലും വിദേശത്തുമായി ലക്ഷങ്ങള്‍ നിക്ഷേപിച്ചവരാണ് ഇതില്‍ വെട്ടിലായത്.

പോണ്‍സി സ്‌കീം തന്നെ

നഷ്ട സാധ്യതയില്ലാതെ വന്‍ നിക്ഷേപ വളര്‍ച്ചയോ വരുമാനമോ വാഗ്ദാനം ചെയ്യുന്നതാണ് പോണ്‍സി സ്‌കീമുകള്‍. സാമാന്യ യുക്തിക്ക് നിരക്കാത്ത ആശയങ്ങള്‍, ഇടനിലക്കാര്‍ക്ക് ഉയര്‍ന്ന വേതനം, ഔദ്യോഗിക റെഗുലേറ്ററി സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനി എന്നിവയാണ് ഇത്തരം സ്‌കീമുകളുടെ ലക്ഷണങ്ങള്‍. തുടക്കത്തില്‍ വലിയ വരുമാനം കിട്ടി പിന്നീട് സ്ഥാപനം തന്നെ അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ അനുഭവങ്ങള്‍.

മാനഹാനി മൂലമോ, ഭയം മൂലമോ ആളുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കാറില്ല. ഇതു തന്നെയാണ് പോണ്‍സി സ്‌കീമുകള്‍ അവതരിപ്പിക്കുന്നവര്‍ക്കുള്ള ധൈര്യവും. 2019ല്‍ പോണ്‍സി സ്‌കീമുകള്‍ സര്‍ക്കാര്‍ ദ ബാനിങ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇത്തരം കമ്പനികള്‍ നിക്ഷേപം സ്വീകരിക്കുന്നതും നടന്നതും നിയമവിരുദ്ധമാണ്.

തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാം

നിക്ഷേപം ആവശ്യപ്പെട്ട് സമീപിച്ച സ്ഥാപനം ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ തുടങ്ങിയ ഔദ്യോഗിക റെഗുലേറ്ററി ബോഡികളില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നു പരിശോധിക്കുക. നഷ്ടസാധ്യതയില്ലാത്ത ഒരു ബിസിനസും യാഥാര്‍ത്ഥ്യമല്ല എന്ന തിരിച്ചറിവാണ് മറ്റൊന്ന്. പോണ്‍സി സ്‌കീം പദ്ധതികള്‍ ഒരിക്കല്‍ പോലും യാഥാര്‍ഥ്യത്തിന് നിരക്കുന്നവയല്ല എന്ന് വ്യക്തം.
മറ്റൊരാള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്നത് ആ പദ്ധതിയില്‍ ചേരാനുള്ള മാനദണ്ഡമായി കണക്കാക്കരുത്. പലപ്പോഴും പദ്ധതിയില്‍ വീഴ്ത്താനുള്ള ഇടനിലക്കാരുടെ തന്ത്രം മാത്രമാണത്. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണയുള്ളവരുമായി സംസാരിച്ച് മനസ്സിലാക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending