Connect with us

india

സംഘ്പരിവാര്‍ നീക്കത്തിനെതിരെ ഐ.ഐ.എം അധ്യാപകര്‍

മതവിശ്വാസവും വസ്ത്രധാരണവും പൗരന്റെ മൗലികാവകാശമാണ്. ഇതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ല.

Published

on

ബെംഗളൂരു: ഹിജാബ് വിവാദത്തിലും വസ്ത്ര ധാരണത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ച് ബെംഗളൂരു ഐ. ഐ.എമ്മിലെ അധ്യാപകരും അസം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും രംഗത്ത്.

മതത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതും ഒരു മതത്തിന്റെ രീതികള്‍ മാത്രം സ്വീകാര്യമല്ലെന്ന് പറയുന്നതും അസ്വീകാര്യമാണെന്ന് ദേശീയ വനിതാ കമ്മീഷന് അയച്ച കത്തില്‍ ബെംഗളൂരു ഐ.ഐ.എമ്മിലെ അഞ്ച് ഫാക്വല്‍റ്റി അംഗങ്ങള്‍ വ്യക്തമാക്കി.വിഷയത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തമുള്ള വനിതാ കമ്മീഷന്‍ അടിയന്തരമായി ഇടപെണമെന്നും ഫാക്വല്‍റ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഹേമ സ്വാമിനാഥന്‍, ഋത്വിക് ബാനര്‍ജി, ദീപക് മല്‍ഘാന്‍, ദല്‍ഹിയ മണി, പ്രതീക് രാജ് എന്നിവരാണ് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മക്ക് കത്തെഴുതിയത്. വിദ്യാഭ്യാസമാണ് സ്ത്രീ ശാക്തീകരണത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണമെന്ന് ഇന്ത്യയിലും പുറത്തുമുള്ള കാര്യങ്ങള്‍ നോക്കിക്കണ്ടാല്‍ ബോധ്യമാകും. അതിന് തുരങ്കം വെക്കരുത്. ബേഠി പഠാവോ ബേഠി ബച്ചാ വോ മുദ്രാവാക്യം കൊണ്ടു മാത്രം കാര്യമില്ല.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം കൂടി ഉണ്ടാവണം. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ രാജ്യത്തിന് ഒട്ടും ഭൂഷണമല്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മക്കളുടെ സുരക്ഷയില്‍ ഉത്കണ്ഠയുള്ള മാതാപിതാക്കള്‍ പെണ്‍കുട്ടികളെ സ്‌കൂളിലോ കോളജിലോ വിടില്ല. മുസ്്‌ലിം പെണ്‍കുട്ടികളെ മാത്രമല്ല അത് വിദ്യാഭ്യാസ മേഖലയില്‍ നിന്ന് അകറ്റുക. എല്ലാ സമുദായത്തിലും പെട്ട പെണ്‍കുട്ടികളെ ദോഷകരമായി ബാധിക്കും- കത്തില്‍ പറയുന്നു.

മതവിശ്വാസവും വസ്ത്രധാരണവും പൗരന്റെ മൗലികാവകാശമാണ്. ഇതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ല. ജാതിയുടേയും മതത്തിന്റേയും ലിംഗത്തിന്റേയും പേരില്‍ വേര്‍തിരിവ് കാണിച്ച് രാജ്യപുരോഗതിക്ക് തടയിടരുത്. ബഹുസ്വര സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും അസീം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ 185 വിദ്യാര്‍ത്ഥികള്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending