Indepth
തടവിലാക്കപ്പെട്ട നീതിയും കര്‍ഷകരുടെ ചോരയും
ദൈനിക് ജാഗരണ്‍ എന്ന ഹിന്ദി ദിനപത്രം ‘ലെഖിംപൂരില്‍ കര്‍ഷകരുടെ അതിക്രമം’ എന്നാണ് സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. നേരത്തെ കത്വയിലെ പിഞ്ചുകുട്ടി പീഡനത്തിനിരയായിട്ടില്ല എന്ന് വാര്‍ത്തകൊടുത്തവരാണവര്‍.
ഷംസീര്‍ കേളോത്ത്
നിയമവും നീതിയും പരസ്പര ബന്ധിതമാണ്. നീതിയില്ലാത്ത നിയമം ജനങ്ങള്‍ അംഗീകരിക്കില്ല. നിയമവ്യവസ്ഥയില്ലാതെ നീതി പുലര്‍ന്ന് കാണുകയെന്നതും ഏറെക്കുറെ അസാധ്യമാണ്. വംശീയ അതിക്രമങ്ങള്‍ക്കെതിരെ കടുത്ത സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി അനശ്വരനായിമാറിയ പൗരാവകാശ പോരാളി മാര്‍ട്ടിന്‍ ലൂഥര്‍കിങ് അലബാമയിലെ ജയിലില്‍ നിന്നെഴുതിയ കത്തില്‍ നിയമത്തെ രണ്ടായാണ് തരംതിരിച്ചത്. ഒന്ന്, നീതിപൂര്‍വ്വകമായ നിയമങ്ങള്‍. രണ്ട് നീതിരഹിത നിയമങ്ങള്‍. നീതിപൂര്‍വ്വകമല്ലാത്ത നിയമങ്ങളൊന്നും തന്നെ നിയമമല്ലെന്ന ആശയത്തിലൂന്നിയാണ് ലോകമെമ്പാടുമുള്ള നിസ്സഹകരണ നിയമലംഘന സമരങ്ങളൊക്കെ അരങ്ങേറിയത്. ലൂഥര്‍കിങ് എഴുതിയ കത്തും തന്റെ നിയമലംഘന സമരത്തിന്റെ നൈതികതയെ ചോദ്യംചെയ്തവര്‍ക്കുള്ള മറുപടിയായിരുന്നു. ലോകത്തെ പൗരാവാകാശ സമരങ്ങള്‍ക്കാകെ ഉത്തേജനം പകരുന്ന ചരിത്ര രേഖയാണ് ഇന്ന് ആ കത്ത്. രാജ്യം ഭരിച്ച കൊളോണിയല്‍ ഭരണകൂടം തങ്ങളുടെ നെറികേടുകളെ ന്യായീകരിക്കാനും എതിര്‍സ്വരങ്ങളെ ഇല്ലാതാക്കാനും ചില വംശീയ നിയമങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇതിനെയാണ് സ്വാതന്ത്ര്യസമര പോരാളികള്‍ ചോദ്യംചെയ്തതും. മൗലികാവകാശങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം ഭരണഘടനയില്‍ ലഭിക്കാനുണ്ടായ കാരണങ്ങളില്‍ ഒന്ന് അതിന്റെ ശില്‍പ്പികള്‍ക്ക് ഭരണകൂടത്തിന് എങ്ങനെയൊക്കെ പൗരാവകാശങ്ങള്‍ ലംഘിക്കാന്‍ കഴിയും എന്നതിന്റെ നേരനുഭവങ്ങള്‍ ഉണ്ടായിരുന്നു എന്നത് ്‌കൊണ്ട്കൂടിയാണ്. രാഷ്ട്രനിര്‍മ്മിതിക്ക് നീതിയിലധിഷ്ഠിതമായ നിയമവാഴ്ചയാണ് ഉണ്ടാവേണ്ടത്.
മാധ്യമപ്രവര്‍ത്തനം തടവില്‍മലയാളിയായ ഒരു മാധ്യമപ്രവര്‍ത്തകന്‍ ജോലിക്കിടെ ഉത്തര്‍പ്രദേശില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ഒരു വര്‍ഷം തികയുകയാണിന്ന്. അദ്ദേഹം ചെയ്ത കുറ്റം പത്തൊമ്പത് വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് ഹത്രാസിലേക്ക് യാത്ര തിരിച്ചു എന്നതായിരുന്നു. സംഭവസ്ഥലത്തെത്തുന്നതിന് മുമ്പ് അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നാളേറെ കഴിഞ്ഞിട്ടും നിത്യരോഗങ്ങള്‍കൊണ്ട് വലയുന്ന ആ മാധ്യമപ്രവര്‍ത്തകന്‍ ഇന്നും ജയിലിലാണ്. കന്നുകാലികള്‍ക്കുള്ള തീറ്റതേടി വയലില്‍ പോയ പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാല് ഠാക്കൂര്‍ യുവാക്കളാണ് ക്രൂര പീഡനത്തിനരയാക്കിയത്. നട്ടെല്ല് തകര്‍ന്ന് ചോര തുപ്പി കിടന്ന യുവതിയെ അമ്മയാണ് കണ്ടെത്തുന്നത്. അക്രമികള്‍ പെണ്‍കുട്ടിയുടെ നാവറുത്ത് മാറ്റിയിരുന്നു. എവിടെയോ അല്‍പ്പം ജീവന്‍ ബാക്കിയുള്ള ആ പെണ്‍കുട്ടിയെ ഡല്‍ഹിയിലെത്തിച്ച് ആ കുടുംബം ചികില്‍സ നല്‍കി. ദിവസങ്ങള്‍ക്കകം അവള്‍ മരിച്ചു. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം അധികാരികള്‍ യു.പിയില്‍ കൊണ്ടുപോയി ദഹിപ്പിച്ചു. ഞെട്ടിക്കുന്ന ഈ സംഭവം രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചു. പ്രതിപക്ഷ കക്ഷി നേതാക്കളെ തടഞ്ഞും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും സംഭവം മറച്ചുപിടിക്കാനാണ് അന്ന് അധികാരികള്‍ ശ്രമിച്ചത്.
മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ ദലിത് യുവതിക്കെതിരെയുണ്ടായ ക്രൂര പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹത്രാസിലേക്ക് പോയി. അദ്ദേഹത്തെ തന്റെ ജോലി നിര്‍വ്വഹിക്കാനനുവദിക്കാതെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. രാജ്യത്തെ മാധ്യമ കൂട്ടായ്മകളൊക്കെ കാപ്പന് വേണ്ടി ശബ്ദമുയര്‍ത്തി. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കോവിഡ് രൂക്ഷമായ നാളില്‍ പോലും ചങ്ങലകളാല്‍ ബന്ധിച്ചാണ് കോവിഡ് പോസിറ്റീവായ കാപ്പനെ ആശുപത്രിയില്‍ കിടത്തിയത്. ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റണമെന്ന് ഭാര്യക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതേണ്ട സാഹചര്യമുണ്ടായി. ഈയിടെ അദ്ദേഹത്തിനെതിരെ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗുരുതരവും ബാലിശവുമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി ജാമിഅ വിദ്യാര്‍ത്ഥി സമരക്കാര്‍ക്കെതിരെ മാധ്യമങ്ങളെയും പൊലീസിനെയും സാക്ഷിയാക്കി നിറയൊഴിച്ച കപില്‍ ഗുജ്ജറിനെ ഗാന്ധി ഘാതകനോട് ഉപമിച്ച് കാപ്പന്‍ ലേഖനമെഴുതിയതടക്കം ചാര്‍ജ് ഷീറ്റില്‍ പരമാര്‍ശിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് നിസാമുദ്ദീന്‍ മര്‍ക്കസിലെ മുസ്‌ലിം സ്ഥാപനത്തിനെതിരെ നടന്ന നീക്കങ്ങളും അദ്ദേഹത്തിന്റെ ലേഖനത്തിലുണ്ടെന്ന് ചാര്‍ജ് ഷീറ്റ് പറയന്നു. മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന ലേഖനങ്ങളാണത്രെ കാപ്പന്‍ എഴുതിയത്. പൗരത്വസമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ഷെര്‍ജീല്‍ ഇമാം പ്രസംഗം തുടങ്ങിയത് ‘അസ്സാലാമു അലൈക്കും’ എന്ന അഭിവാദ്യത്തോടെയാണെന്നും ഇത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുള്ളതാണെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ ഈയിടെ വാദിച്ചിരുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടാവുന്ന അക്രമണങ്ങള്‍ തുറന്നെഴുതുന്നതും കലാപ ശ്രമമാക്കി അവതരിപ്പിക്കുന്ന രീതി എത്ര അപഹാസ്യമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ് രാജ്യതലസ്ഥാനത്ത് കലാപമുണ്ടാക്കിയതെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമായിരുന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്തവരാണ് സര്‍ക്കാറിനെ വിമര്‍ശിച്ചതിന് കാപ്പനെതിരെ കലാപത്തിന് ശ്രമിച്ചെന്ന് പറഞ്ഞ് കേസെടുത്തിരിക്കുന്നതെന്നതാണ് വൈരുധ്യം.
കര്‍ഷക ദ്രോഹം- ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരത്തിലാണ്. സമരം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പല തന്ത്രങ്ങള്‍ പയറ്റിയെങ്കിലും സമരാഗ്നി കെടാതെ കര്‍ഷക സമരം മുന്നോട്ട്‌പോവുകയാണ്. അതിനിടെയാണ് ഞായറാഴ്ച അതിദാരുണമായ വാര്‍ത്ത പുറത്ത്‌വന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ യു.പി ഉപമുഖ്യമന്ത്രിക്കെതിരെയും കേന്ദ്ര സഹമന്ത്രിക്കെതിരെയും റോഡുപരോധിച്ച് സമരം ചെയ്ത കര്‍ഷകരെ സഹമന്ത്രിയുടെ മകനടങ്ങുന്ന സംഘം വണ്ടി കയറ്റി കൊന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ കര്‍ഷകരാണ്. മറ്റ നാല് പേരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണന്നും ബാക്കിയുള്ളവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണന്നും റിപ്പോര്‍ട്ടുണ്ട്. ഭരണകക്ഷി കര്‍ഷക രോഷത്തെ അക്രമമഴിച്ചുവിട്ടും കൊലപാതകങ്ങള്‍ നടത്തിയും മറികടക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനകീയ സമരങ്ങളെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ അടിച്ചമര്‍ത്തുന്നതിന് കുപ്രസിദ്ധിയാര്‍ജിച്ചവരാണ്. പൗരത്വ സമരക്കാര്‍ക്കെതിരെയുണ്ടായ വെടിവെപ്പില്‍ നിരവധിപേര്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു യൂത്ത്‌ലീഗ് പ്രവര്‍ത്തകനും ഇതില്‍പെടും. കര്‍ഷക സമരത്തെയും സമാന രീതിയില്‍ അടിച്ചമര്‍ത്താമെന്നാണ് ഭരണകക്ഷി കരുതുന്നത്.
സംഭവസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് പ്രിയങ്കഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും മറച്ചുപിടിക്കാനില്ലെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ കര്‍ഷകരെ സന്ദര്‍ശിക്കുന്നത് സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്. ദൈനിക് ജാഗരണ്‍ എന്ന ഹിന്ദി ദിനപത്രം ‘ലെഖിംപൂരില്‍ കര്‍ഷകരുടെ അതിക്രമം’ എന്നാണ് സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. നേരത്തെ കത്വയിലെ പിഞ്ചുകുട്ടി പീഡനത്തിനിരയായിട്ടില്ല എന്ന് വാര്‍ത്തകൊടുത്തവരാണവര്‍. സമരക്കാര്‍ ഖലിസ്ഥാനികളാണന്നും സിഖ് വിഘടനവാദിയായിരുന്ന ബിന്ദ്രന്‍വാലയുടെ അനുയായികളാണെന്നുമാണ് സംഘ്പരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പ്രിയങ്കാഗാന്ധിയും അഖിലേഷ് യാദവുമൊക്കെ അറസ്റ്റിലായിട്ടും പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ച ബി.ജെ.പി നേതാവിന്റെ മകനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മകന്‍ നിരപരാധിയാണെന്നാണ് മന്ത്രി വാദിക്കുന്നത്.
നിയമപാലകര്‍ നീതി നിഷേധിക്കാന്‍ തുടങ്ങിയാല്‍ ഭരണഘടനാമൂല്യങ്ങള്‍ക്ക് വിലയില്ലാതാക്കപ്പെടും. നിയമനിര്‍മ്മാതാക്കള്‍ അനീതി നിറഞ്ഞ നിയമങ്ങള്‍ അംഗബലത്തില്‍ പാസ്സാക്കിയെടുത്താല്‍ ക്രമേണ ആള്‍ക്കൂട്ട നീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാ്രഷ്ടനിര്‍മ്മാണം സാധ്യമാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം.
Indepth
ഗസയില്‍ ഇസ്രാഈല്‍ നരനായാട്ട്; ഗര്‍ഭിണികളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കി ഇസ്രാഈല്‍ സൈന്യം
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫലസ്തീനില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്രാഈല്‍ സൈന്യം. ഗസയിലെ താല്‍ അല്‍ സതാറില്‍ 4 ഗര്‍ഭിണികളെ ഇസ്രാഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ അല്‍ ഔദ ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണികളെയാണ് സൈന്യം ദാരുണമായി കൊലപ്പെടുത്തിയത്.
ബുള്‍ഡോസര്‍ കയറി വികൃതമായ സ്ത്രീകളുടെ ശരീരം ഇസ്രാഈല്‍ സൈന്യം സംസ്‌കരിക്കാതിരിക്കുകയും റോഡില്‍ ഉപേക്ഷിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനിലെ സാധാരണ പൗരന്മാരാണെന്ന് തെളിയിക്കുന്ന വെള്ളക്കൊടി പക്കലുണ്ടായിട്ടും സ്ത്രീകളെ സൈന്യം ഓടിക്കുകയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താല്‍ അല്‍ സതാറിന്റെ നിയന്ത്രണം പൂര്‍ണമായും ഇസ്രാഈല്‍ പിടിച്ചെടുത്തിട്ട് രണ്ടിലധികം ആഴ്ചകളായെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ക്ക് നേരെയുള്ള ആക്രമണം നടന്നത് ഡിസംബറിന്റെ ആദ്യ വാരത്തിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 4 ഗര്‍ഭിണികളുടേതടക്കം ഈ പ്രദേശത്ത് നിന്നും ആശുപത്രിയില്‍ നിന്നും വികൃതമാക്കപെട്ട മൃതശരീരങ്ങള്‍ അധികൃതര്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രകോപനങ്ങളും മറ്റു പ്രത്യാക്രമണങ്ങളും ഇല്ലാതെ തന്നെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കിടയിലേക്കും ഇസ്രാഈല്‍ സൈന്യം ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
ഈ ആക്രമണത്തിലാണ് 2 ഗര്‍ഭിണികള്‍ കൊലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആശുപത്രി പരിസരത്ത് ഇസ്രാഈല്‍ സൈന്യം നടത്തിയത് കൂട്ടക്കൊലയാണെന്നും മനുഷ്യത്വമില്ലായ്മയുമാണെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി അല്‍ജസീറയോട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്വാന്‍ ആശുപത്രിയിലേക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്. ആശുപത്രിയുടെ വളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്ന മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ബുള്‍ഡോസറുകള്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നെന്ന് ഡോക്ട്ടര്‍മാര്‍ അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Indepth
ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചു
ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.
ഗസ്സയിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.
ബൊളീവിയ ‘ഗസ്സയില്‍ നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രാഈലി സൈനിക ആക്രമണത്തെ എതിര്‍ത്തും അപലപിച്ചും ഇസ്രാഈലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രഡി മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഗസ്സയില്‍ നടക്കുന്ന മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രാഈ ല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇസ്രാഈലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്റ് ലൂയിസ് ആര്‍സിനോട് സോഷ്യല്‍ മീഡിയയില്‍ മൊറേല്‍സ് സമ്മര്‍ദ്ദം ചെലുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്നലത്തെ പ്രഖ്യാപനം.
തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീന്‍ അംബാസഡറുമായി ആര്‍സെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രാഈലില്‍ നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.
അതേസമയം ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ 3,542 കുട്ടികളടക്കം 8,525 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്‍ അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയന്‍ ജനസംഖ്യയില്‍ 1.4 ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്‍ഡര്‍മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രാഈല്‍ സൈന്യം ആരോപിച്ചു
FOREIGN
ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു
സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .
ജി – 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .
അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.
റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.
ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.
എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.
യുക്രൈന്‍ അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala10 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

