Connect with us

kerala

വിലക്കയറ്റം ഭരണത്തിന്റെ പിടിപ്പുകേട് : എസ്.ഇ.യു

Published

on

മലപ്പുറം: പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ അവശ്യസാധനങ്ങൾക്കും അതിരൂക്ഷമായ വിലക്കയറ്റം ബാധിച്ച് ജനജീവിതം ദു:സഹമായി മാറിയിട്ടും, കമ്പോളത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താതെ അനങ്ങാപ്പാറ നയം തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രതിലോമ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി ജനരോഷ സമരം സംഘടിപ്പിച്ചു.

കാലാകാലങ്ങളിൽ വിലക്കയറ്റങ്ങളെ പ്രതിരോധിക്കാൻ സർക്കാറുകൾ നൽകി വരാറുള്ള ക്ഷാമബത്ത പോലും മൂന്ന് വർഷമായി ആറ് ഗഡുക്കൾ കുടിശികയാക്കിയ ഇടതുപക്ഷ സർക്കാരിന്റെ ധനകാര്യ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ് വിലക്കയറ്റമെന്ന് സമരം ഉദ്ഘാടനം ചെയ്ത എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ പ്രസ്താവിച്ചു. സിവിൽ സ്റ്റേഷനു മുമ്പിൽ ധർണ നടത്തിയ ശേഷം കുന്നുമ്മൽ സെൻട്രൽ റൗണ്ടിൽ പ്രകടനമായി സമാപിച്ചു.

ജില്ലാ പ്രസിഡന്റ് വി.പി സമീർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അബ്ദുൽ ബഷീർ, സെക്രട്ടറിയേറ്റ് മെമ്പർമാരായ സി. ലക്ഷ്മണൻ, എൻ.കെ അഹമ്മദ്, അലി കരുവാരക്കുണ്ട്, ജില്ലാ ജനറൽ സെക്രട്ടറി എ.കെ ശരീഫ്, ട്രഷറർ സലീം ആലിക്കൽ പ്രസംഗിച്ചു.

ഭാരവാഹികളായ ഷരീഫ് സി, സാദിഖലി വെള്ളില, അബ്ദുറഹിമാൻ മുണ്ടോടൻ, നാസർകോട്ടക്കൽ, ഷരീഫ് കാടേരി, ഫൈറൂസ് വടക്കേമണ്ണ, നാഫിഹ് സി.പി, ആബിദ് അഹമ്മദ്,ഗഫൂർ പഴമള്ളൂർ, അനിൽകുമാർ വള്ളിക്കുന്ന്, ഹമീദ് മുതുകാട്ടിൽ, അമീർ പട്ടര്കുളം, നാസർ ആനക്കയം,അനസ് വെട്ടുപാറ സറഫുദ്ധീൻ, അബുബക്കർ,റിയാസ്, ബഷീർ വട്ടപ്പറമ്പ്, ഉമ്മർ, ഷമീർ, ഷബീബ് തുടങ്ങിയവർ നേതൃത്വം നൽകി.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending