Video Stories
ഐ.എന്‍.എല്ലില്‍ ഭിന്നത രൂക്ഷം: ഒരു വിഭാഗം സമാന്തര സംഘടനക്ക് രൂപം നല്കി
കൊച്ചി: ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍)ല്‍ ഭിന്നത രൂക്ഷമാകുന്നു. ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഹ് ബൂബേ മില്ലത്ത്(ഇബ്രാഹിം സുലൈമാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍ സംഘടനയക്ക് രൂപം നല്കി. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ടിക്കുള്ളില്‍ തന്നെ ഇത്തരത്തില്‍ ഒരു സംഘടനക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് പാര്‍ടിയുടെ മുന്‍ ഭാരവാഹിയും മെഹ് ബൂബേ മില്ലത്ത്(ഇബ്രാഹിം സുലൈമാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റുമായ എ ഇ അബ്ദുള്‍ കലാം(എറണാകുളം),ജനറല്‍ സെക്രട്ടറി എ ഷംസുദ്ദീന്(ആലപ്പുഴ), ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷെരീഫ് ഷാ, ഖജാന്‍ജി എം കെ മുജീബ്(തൃശൂര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉള്‍പാര്‍ട്ടി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ടിരിക്കുകയാണ.് എതിര്‍ക്കുന്നവരെ നിഷ്കാസനം ചെയ്യുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്.
പാര്‍ടിയുടെ നേതൃനിരയില്‍ വന്ന ആളുകള്‍ സ്വാര്‍ഥ താല്പര്യങ്ങള്ക്കു വേണ്ടി പാര്‍ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.14 ജില്ലകളിലും പാര്‍ട്ടിയുടെ അടിസ്ഥാന പ്രവര്‍ത്തകരെ തമ്മിലടിപ്പിച്ചും സ്വന്തം താല്പര്യത്തിന് എതിര് നില്‍ക്കുന്നവരെ ആരോപണങ്ങള്‍ ഉന്നയിച്ച് മാറ്റി നിര്‍ത്തുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാര്‍ട്ടിക് നല്കിയ മൂന്നു സീറ്റില്‍ ജനാധിപത്യപരമായ രീതിയില്‍ അല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായിട്ടാണ് കോഴിക്കോട് സൗത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.തിരഞ്ഞെടിപ്പിനു ശേഷം നടന്ന സംസ്ഥാന കൗണ്‍സിലില്‍ ഇതിനെ കോഴിക്കോട് നിന്നുള്ള പ്രതിനിധികള്‍ ചോദ്യം ചെയ്തതിനു പ്രതികാരമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടുകയും ജില്ലാ സെക്രട്ടറിയെ സസ്പെന്റു ചെയ്യുകയുമാണ് നേതൃത്വം ചെയ്തതെന്നും ഇവര്‍ ആരോപിച്ചു.
എല്‍ഡിഎഫ് ഐഎന്‍എല്ലിനു നല്കിയ ന്യൂനപക്ഷ കോര്പറേഷന് ചെയര്മാന് സ്ഥാനം പാര്‍ട്ടി വേദികളില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകാധിപത്യപരമായ രീതിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ വഹാബ് സ്വയം ഏറ്റെടുക്കുകയാണ് ചെയ്തതെന്നും ഇവര്‍ ആരോപിച്ചു. ഇത്തരം അനീതികള്‍ ഇനിയും അംഗീകരിക്കാന്‍ വയ്യെന്നും ഇവര്‍ പറഞ്ഞു. പാര്‍ട്ടി വേദിയില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാലാണ് ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും ഇവര്‍ പറഞ്ഞു. പാര്‍ട്ടിനേതൃത്വം തെറ്റു തിരുത്താന്‍ തയാറാകുന്നില്ലെങ്കില്‍ പുതിയ പാര്‍ടി രൂപികരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും ഇവര്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ തങ്ങള്‍ക്കുണ്ട്.
ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ഫോറത്തിന്റെ പ്രഥമ യോഗത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.14 ജില്ലകളിലും മെഹ്ബൂബേ മില്ലത്ത് (ഇബ്രാഹിം സുലൈമാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം കണ്വെന്ഷന് വരും ദിവസങ്ങളില്‍ വിളിച്ചു ചേര്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
News8 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala10 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
kerala11 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്

