Video Stories
മത ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ

ഡോ. രാംപുനിയാനി
കാര്‍വാന്‍-ഇ-മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിലെ അഭിമുഖത്തില്‍ നസിറുദ്ദീന്‍ഷാ, പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങിന്റെ കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും രോഷാകുലനാവുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതായിരുന്നു ഷായുടെ അഭിമുഖം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ നടന്നുകൊണ്ടിരിക്കുന്ന ദിശയെക്കുറിച്ച് ഇത് രാഷ്ട്രത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അസഹിഷ്ണുതരായ സമൂഹത്തിലെ ഒരു വിഭാഗം ഷായുടെ പ്രതികരണത്തോട് കോപത്തോടെയും നിന്ദ്യമായ രീതിയിലുമാണ് പെരുമാറിയത്. സമൂഹമാധ്യമങ്ങള്‍വഴി പേരെടുത്തുപറഞ്ഞ് അപമാനിക്കുകയും അദ്ദേഹത്തെ നിന്ദിക്കാന്‍ ആവുന്നതെല്ലാം ചെയ്യുകയും ചെയ്തു. അതേസമയം, ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ ഷായുടെ കസിന്‍ സെയ്ദ് റിസ്‌വാന്‍ അഹമ്മദിന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിക പണ്ഡിതനായാണ് അഹമ്മദിനെ പരിചയപ്പെടുത്തിയത്. അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി: ‘മുസ്‌ലിംകള്‍ സുരക്ഷിതരല്ലാത്തത് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ ജനിക്കുന്ന മുസ്‌ലിം കുട്ടി അസഹിഷ്ണുതനാകുന്നത് മറ്റു മതങ്ങളുമായി സമാധാനപരമായി യോജിക്കാന്‍ കഴിയാത്തതിനാലാണ്’. ശാബാനു, കശ്മീര്‍ പണ്ഡിറ്റ് പോലുള്ള കേസുകളില്‍ പ്രത്യേക താല്‍പര്യമെടുത്ത് രാജ്യത്തെ അപകടത്തിലാക്കിയവരാണ് ഇന്ത്യന്‍ മുസ്‌ലിംകളെന്ന് ആരോപിക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്. കപട മതേതരത്വത്തിന്റെയും അസഹിഷ്ണുതരായ മുസ്‌ലിംകളുടെയും വ്യാജ ആഖ്യാനമാണ് അസഹിഷ്ണുതയെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മുസ്‌ലിംകളെയും മറ്റു മതന്യൂനപക്ഷങ്ങളെയും സംബന്ധിച്ചിടത്തോളം അവരുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം പുലര്‍ത്തുന്നതാണ് നല്ലത്. ഇരകളാണെന്ന തോന്നലുണ്ടാകുന്നത് നല്ലതല്ല. പക്ഷേ മുസ്‌ലിംകള്‍ സ്വന്തം ദുരവസ്ഥയില്‍ അപമാനിക്കപ്പെടുന്നവരാണെന്നത് ഉപരിപ്ലവമായ രീതിയില്‍ വിപുലമായ ആഗോള പ്രതിഭാസമാണെന്ന് മനസ്സിലാക്കാനാകും. ഏകീകൃത മുസ്‌ലിം സമൂഹത്തെ എതിര്‍ക്കുന്ന ഒരു ഏകീകൃത സമൂഹമായി ഹിന്ദുക്കളെ അവതരിപ്പിക്കാമോ? ആഗോള തലത്തില്‍ ഇത് ശരിയാണ്. പടിഞ്ഞാറന്‍ ഏഷ്യയിലെ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ കൂടുതല്‍ ആഭ്യന്തര യുദ്ധങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യന്‍ ഭാഗത്തുനിന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്താനെ കുറ്റപ്പെടുത്തുമ്പോള്‍ നിരപരാധികളായ സാധാരണക്കാരുടെ മരണനിരക്ക് പലപ്പോഴും ഇന്ത്യയിലേതിനേക്കാളും കൂടുതലാണ് പാക്കിസ്താനിലെന്ന് ഇവിടെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയെ ഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയെന്ന കാര്യം നാം മറക്കരുത്. എണ്ണ സമ്പന്ന മേഖലയില്‍ വീണ്ടും നാം ആഭ്യന്തര യുദ്ധങ്ങളും ഭീകരാക്രമങ്ങളും യുദ്ധങ്ങളും കണ്ടു. മുജാഹിദീന്‍, അല്‍ഖ്വയ്ദ, താലിബാന്‍ എന്നിവയുടെ ക്രമമായുള്ള വരവില്‍ ആ പ്രദേശങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങളും അക്രമങ്ങളും ആരംഭിച്ചു. ഇതെല്ലാം സംഭവിച്ചത് ഇസ്‌ലാം കാരണമാണോ? എന്തുകൊണ്ടാണ് ശീതയുദ്ധകാലത്തോ അതിനു മുമ്പോ ഈ പ്രതിഭാസം ഇല്ലാതിരുന്നത്?
എണ്ണ സമ്പത്ത് നിയന്ത്രിക്കുകയെന്ന അമേരിക്കന്‍ നയമാണ് പശ്ചിമേഷ്യയില്‍ കലാപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രഥമം. അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം സൈന്യത്തെ അയക്കുകവഴി അമേരിക്കക്ക് അവരെ എതിര്‍ക്കുക സാധ്യമായിരുന്നില്ല. വിയറ്റ്‌നാം യുദ്ധത്തിലെ നാണംകെട്ട തോല്‍വിമൂലം തകര്‍ച്ചയുടെ ആഴത്തിലായ അമേരിക്കന്‍ സൈന്യം അത്തരമൊരു മാനസികാവസ്ഥയിലായിരുന്നില്ല. ഈ പ്രദേശങ്ങളില്‍ മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്ക യുക്തിപൂര്‍വമായ സംവിധാനങ്ങളിലൂടെ ആസൂത്രണം ആരംഭിച്ചു. വന്‍തോതില്‍ ധനസഹായത്തോടെ (എണ്ണായിരം ദശലക്ഷം ഡോളര്‍) പാക്കിസ്താനിലെ ഏതാനും മദ്രസകള്‍വഴി മുസ്‌ലിം യുവാക്കളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തുകയും വന്‍തോതില്‍ ആയുധങ്ങള്‍ (അത്യന്താധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ ഏഴായിരം ടണ്‍ ആയുധങ്ങള്‍) നല്‍കുകയും ചെയ്ത് ഈ സംഘത്തെ രംഗത്തിറക്കി. ഇത് കലാപത്തിന്റെയും തീവ്രവാദത്തിന്റെയും മേഖലയെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നതിന്റെയും വിത്തുകള്‍ പാകി. മഹ്മൂദ് മംദാനിയുടെ ‘ഏീീറ ങൗഹെശാആമറ ങൗഹെശാ’ എന്ന പുസ്തകം ഭീകര ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്ക ശക്തമായ സൂപ്പര്‍ അധികാരം ഉപയോഗിച്ചതിന്റെ കൃത്യമായ വിവരം നല്‍കുന്നുണ്ട്. മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക ഭീകരത’ എന്ന പദം വ്യാപകമാക്കുകയും ഇസ്‌ലാമോഫോബിയക്ക് ആഗോളതലത്തില്‍ തറക്കല്ലിടുകയും ചെയ്തു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ സമ്പത്ത് അഥവാ എണ്ണ അതിന്റെ ഏറ്റവും വലിയ കലവറയായി മാറി.
ഇസ്‌ലാം ഇന്ത്യയിലെത്തിയത് അറേബ്യന്‍ വ്യാപാരികളിലൂടെയാണ്. പിന്നീട് നിരവധി കാരണങ്ങളാല്‍ അനവധി പേര്‍ ഇസ്‌ലാംമതം സ്വീകരിച്ചു. അതില്‍ പ്രധാനം ജാതി വ്യവസ്ഥയുടെ അധീശത്വത്തില്‍നിന്നു രക്ഷപ്പെടാനുള്ള ആഗ്രഹമായിരുന്നു. അക്ബറിനെപോലുള്ള മുസ്‌ലിം രാജാക്കന്മാര്‍ ഇതര മതസ്ഥര്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിച്ചിരുന്നതായും ശക്തമായ മതവിശ്വാസിയായിരുന്ന ഔറംഗസീബിന്റെ പല ഉന്നത ഉദ്യോഗസ്ഥരും ഹിന്ദുക്കളായിരുന്നുവെന്നതും ഓര്‍ക്കേണ്ടതാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ അസഹിഷ്ണുക്കളാണെന്ന ധാരണ ഉണ്ടാക്കുന്ന മധ്യകാലഘട്ടത്തില്‍ ഹിന്ദു-മുസ്‌ലിം പരസ്പര ബന്ധം ഗംഗാ ജുംന തഹിജബ് സൃഷ്ടിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ‘ഉശരെീ്‌ലൃ്യ ീള കിറശമ’ എന്ന കൃതിയിലും ശ്യാം ബെനഗലിന്റെ അനശ്വര പരമ്പര ‘ആവമൃമ േഋസ ഗവീഷ’ യിലും നന്നായി അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലായിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ അവര്‍ തുല്യ പങ്കാളികളുമായിരുന്നു. മൗലാനാ അബുല്‍ കലാം ആസാദ്, ഖാന്‍ അബുല്‍ ഗഫാര്‍ ഖാന്‍, റാഫ് അഹമ്മദ് കിദ്വായ് തുടങ്ങിയ മുസ്‌ലിം സ്വാതന്ത്ര്യസമര സേനാനികളിലൂടെ ഇത് വളരെ പ്രതിഫലിച്ചതാണ്. ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയും പാക്കിസ്താന്റെ രൂപത്തില്‍ ദക്ഷിണേഷ്യയിലൊരു പാദസേവ ചെയ്യുന്ന രാജ്യത്തെ സൃഷ്ടിക്കുകയുമെന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സമര്‍ത്ഥമായ നീക്കമാണ് വിഭജനം.
ഹിന്ദു മഹാസഭ, ആര്‍.എസ്.എസ് പോലുള്ള വര്‍ഗീയ സംഘടനകള്‍ ഇവിടെ വര്‍ഗീയ വിഷം പരത്തി. ആര്‍.എസ്.എസ് പ്രചരിപ്പിച്ച വര്‍ഗീയ വിഷംകൊണ്ടാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകം നടന്നതെന്ന് സര്‍ദാര്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു. വളര്‍ന്നുവരുന്ന വര്‍ഗീയ കലാപങ്ങള്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ ഭീകര വിരുദ്ധ നിയമത്തിന്റെ മറവില്‍ വ്യാപകമായ അറസ്റ്റ്‌ചെയ്യുന്നതില്‍ കലാശിച്ചു. ബീഫിന്റെയും പശുവിന്റെയും പേരില്‍ നടന്ന ആള്‍ക്കൂട്ടക്കൊലകള്‍ വരെ വലിയ തോതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഉയര്‍ന്നുവരുന്ന അരക്ഷിതാവസ്ഥയിലും ന്യൂനപക്ഷമായി ചിത്രീകരിക്കുന്നതിലും മതമൗലികവാദം ഉയര്‍ന്നുവരുന്നതിലും നമുക്കൊരു പരസ്പര ബന്ധം കാണാവുന്നതാണ്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
-
Video Stories3 days ago
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
-
News3 days ago
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
-
News3 days ago
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്‍
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നല്‍കിയ നേതാവായിരുന്നു വി.എസ്; വി.ഡി സതീശന്
-
india3 days ago
ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം