Video Stories
മത ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ

ഡോ. രാംപുനിയാനി
കാര്വാന്-ഇ-മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷന് പരിപാടിയിലെ അഭിമുഖത്തില്‍ നസിറുദ്ദീന്‍ഷാ, പൊലീസ് ഉദ്യോഗസ്ഥന് സുബോധ്കുമാര്‍ സിങിന്റെ കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും രോഷാകുലനാവുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതായിരുന്നു ഷായുടെ അഭിമുഖം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ നടന്നുകൊണ്ടിരിക്കുന്ന ദിശയെക്കുറിച്ച് ഇത് രാഷ്ട്രത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അസഹിഷ്ണുതരായ സമൂഹത്തിലെ ഒരു വിഭാഗം ഷായുടെ പ്രതികരണത്തോട് കോപത്തോടെയും നിന്ദ്യമായ രീതിയിലുമാണ് പെരുമാറിയത്. സമൂഹമാധ്യമങ്ങള്‍വഴി പേരെടുത്തുപറഞ്ഞ് അപമാനിക്കുകയും അദ്ദേഹത്തെ നിന്ദിക്കാന്‍ ആവുന്നതെല്ലാം ചെയ്യുകയും ചെയ്തു. അതേസമയം, ആര്.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ ഷായുടെ കസിന് സെയ്ദ് റിസ്വാന് അഹമ്മദിന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. ഇസ്ലാമിക പണ്ഡിതനായാണ് അഹമ്മദിനെ പരിചയപ്പെടുത്തിയത്. അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി: ‘മുസ്ലിംകള് സുരക്ഷിതരല്ലാത്തത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ ജനിക്കുന്ന മുസ്ലിം കുട്ടി അസഹിഷ്ണുതനാകുന്നത് മറ്റു മതങ്ങളുമായി സമാധാനപരമായി യോജിക്കാന്‍ കഴിയാത്തതിനാലാണ്’. ശാബാനു, കശ്മീര്‍ പണ്ഡിറ്റ് പോലുള്ള കേസുകളില്‍ പ്രത്യേക താല്പര്യമെടുത്ത് രാജ്യത്തെ അപകടത്തിലാക്കിയവരാണ് ഇന്ത്യന്‍ മുസ്ലിംകളെന്ന് ആരോപിക്കാനും അദ്ദേഹം മറന്നില്ല. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്. കപട മതേതരത്വത്തിന്റെയും അസഹിഷ്ണുതരായ മുസ്ലിംകളുടെയും വ്യാജ ആഖ്യാനമാണ് അസഹിഷ്ണുതയെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മുസ്ലിംകളെയും മറ്റു മതന്യൂനപക്ഷങ്ങളെയും സംബന്ധിച്ചിടത്തോളം അവരുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം പുലര്‍ത്തുന്നതാണ് നല്ലത്. ഇരകളാണെന്ന തോന്നലുണ്ടാകുന്നത് നല്ലതല്ല. പക്ഷേ മുസ്ലിംകള് സ്വന്തം ദുരവസ്ഥയില്‍ അപമാനിക്കപ്പെടുന്നവരാണെന്നത് ഉപരിപ്ലവമായ രീതിയില്‍ വിപുലമായ ആഗോള പ്രതിഭാസമാണെന്ന് മനസ്സിലാക്കാനാകും. ഏകീകൃത മുസ്ലിം സമൂഹത്തെ എതിര്‍ക്കുന്ന ഒരു ഏകീകൃത സമൂഹമായി ഹിന്ദുക്കളെ അവതരിപ്പിക്കാമോ? ആഗോള തലത്തില്‍ ഇത് ശരിയാണ്. പടിഞ്ഞാറന്‍ ഏഷ്യയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ കൂടുതല്‍ ആഭ്യന്തര യുദ്ധങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യന്‍ ഭാഗത്തുനിന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്താനെ കുറ്റപ്പെടുത്തുമ്പോള്‍ നിരപരാധികളായ സാധാരണക്കാരുടെ മരണനിരക്ക് പലപ്പോഴും ഇന്ത്യയിലേതിനേക്കാളും കൂടുതലാണ് പാക്കിസ്താനിലെന്ന് ഇവിടെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പാകിസ്താന് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയെ ഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയെന്ന കാര്യം നാം മറക്കരുത്. എണ്ണ സമ്പന്ന മേഖലയില്‍ വീണ്ടും നാം ആഭ്യന്തര യുദ്ധങ്ങളും ഭീകരാക്രമങ്ങളും യുദ്ധങ്ങളും കണ്ടു. മുജാഹിദീന്‍, അല്‍ഖ്വയ്ദ, താലിബാന് എന്നിവയുടെ ക്രമമായുള്ള വരവില്‍ ആ പ്രദേശങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങളും അക്രമങ്ങളും ആരംഭിച്ചു. ഇതെല്ലാം സംഭവിച്ചത് ഇസ്ലാം കാരണമാണോ? എന്തുകൊണ്ടാണ് ശീതയുദ്ധകാലത്തോ അതിനു മുമ്പോ ഈ പ്രതിഭാസം ഇല്ലാതിരുന്നത്?
എണ്ണ സമ്പത്ത് നിയന്ത്രിക്കുകയെന്ന അമേരിക്കന്‍ നയമാണ് പശ്ചിമേഷ്യയില്‍ കലാപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രഥമം. അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം സൈന്യത്തെ അയക്കുകവഴി അമേരിക്കക്ക് അവരെ എതിര്‍ക്കുക സാധ്യമായിരുന്നില്ല. വിയറ്റ്നാം യുദ്ധത്തിലെ നാണംകെട്ട തോല്‍വിമൂലം തകര്‍ച്ചയുടെ ആഴത്തിലായ അമേരിക്കന്‍ സൈന്യം അത്തരമൊരു മാനസികാവസ്ഥയിലായിരുന്നില്ല. ഈ പ്രദേശങ്ങളില്‍ മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്ക യുക്തിപൂര്‍വമായ സംവിധാനങ്ങളിലൂടെ ആസൂത്രണം ആരംഭിച്ചു. വന്‍തോതില്‍ ധനസഹായത്തോടെ (എണ്ണായിരം ദശലക്ഷം ഡോളര്‍) പാക്കിസ്താനിലെ ഏതാനും മദ്രസകള്‍വഴി മുസ്ലിം യുവാക്കളെ മസ്തിഷ്കപ്രക്ഷാളനം നടത്തുകയും വന്‍തോതില്‍ ആയുധങ്ങള്‍ (അത്യന്താധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ ഏഴായിരം ടണ്‍ ആയുധങ്ങള്‍) നല്‍കുകയും ചെയ്ത് ഈ സംഘത്തെ രംഗത്തിറക്കി. ഇത് കലാപത്തിന്റെയും തീവ്രവാദത്തിന്റെയും മേഖലയെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നതിന്റെയും വിത്തുകള്‍ പാകി. മഹ്മൂദ് മംദാനിയുടെ ‘ഏീീറ ങൗഹെശാആമറ ങൗഹെശാ’ എന്ന പുസ്തകം ഭീകര ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്ക ശക്തമായ സൂപ്പര്‍ അധികാരം ഉപയോഗിച്ചതിന്റെ കൃത്യമായ വിവരം നല്‍കുന്നുണ്ട്. മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്ലാമിക ഭീകരത’ എന്ന പദം വ്യാപകമാക്കുകയും ഇസ്ലാമോഫോബിയക്ക് ആഗോളതലത്തില്‍ തറക്കല്ലിടുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ സമ്പത്ത് അഥവാ എണ്ണ അതിന്റെ ഏറ്റവും വലിയ കലവറയായി മാറി.
ഇസ്ലാം ഇന്ത്യയിലെത്തിയത് അറേബ്യന്‍ വ്യാപാരികളിലൂടെയാണ്. പിന്നീട് നിരവധി കാരണങ്ങളാല്‍ അനവധി പേര് ഇസ്ലാംമതം സ്വീകരിച്ചു. അതില്‍ പ്രധാനം ജാതി വ്യവസ്ഥയുടെ അധീശത്വത്തില്‍നിന്നു രക്ഷപ്പെടാനുള്ള ആഗ്രഹമായിരുന്നു. അക്ബറിനെപോലുള്ള മുസ്ലിം രാജാക്കന്മാര് ഇതര മതസ്ഥര്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിച്ചിരുന്നതായും ശക്തമായ മതവിശ്വാസിയായിരുന്ന ഔറംഗസീബിന്റെ പല ഉന്നത ഉദ്യോഗസ്ഥരും ഹിന്ദുക്കളായിരുന്നുവെന്നതും ഓര്‍ക്കേണ്ടതാണ്. ഇന്ത്യയില്‍ മുസ്ലിംകള് അസഹിഷ്ണുക്കളാണെന്ന ധാരണ ഉണ്ടാക്കുന്ന മധ്യകാലഘട്ടത്തില്‍ ഹിന്ദു-മുസ്ലിം പരസ്പര ബന്ധം ഗംഗാ ജുംന തഹിജബ് സൃഷ്ടിച്ചത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘ഉശരെീ്ലൃ്യ ീള കിറശമ’ എന്ന കൃതിയിലും ശ്യാം ബെനഗലിന്റെ അനശ്വര പരമ്പര ‘ആവമൃമ േഋസ ഗവീഷ’ യിലും നന്നായി അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മുസ്ലിംകള് ഭൂരിപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലായിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ അവര്‍ തുല്യ പങ്കാളികളുമായിരുന്നു. മൗലാനാ അബുല്‍ കലാം ആസാദ്, ഖാന് അബുല്‍ ഗഫാര്‍ ഖാന്, റാഫ് അഹമ്മദ് കിദ്വായ് തുടങ്ങിയ മുസ്ലിം സ്വാതന്ത്ര്യസമര സേനാനികളിലൂടെ ഇത് വളരെ പ്രതിഫലിച്ചതാണ്. ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയും പാക്കിസ്താന്റെ രൂപത്തില്‍ ദക്ഷിണേഷ്യയിലൊരു പാദസേവ ചെയ്യുന്ന രാജ്യത്തെ സൃഷ്ടിക്കുകയുമെന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സമര്‍ത്ഥമായ നീക്കമാണ് വിഭജനം.
ഹിന്ദു മഹാസഭ, ആര്.എസ്.എസ് പോലുള്ള വര്‍ഗീയ സംഘടനകള്‍ ഇവിടെ വര്‍ഗീയ വിഷം പരത്തി. ആര്.എസ്.എസ് പ്രചരിപ്പിച്ച വര്‍ഗീയ വിഷംകൊണ്ടാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകം നടന്നതെന്ന് സര്‍ദാര്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു. വളര്‍ന്നുവരുന്ന വര്‍ഗീയ കലാപങ്ങള്‍ നിരപരാധികളായ മുസ്ലിം യുവാക്കളെ ഭീകര വിരുദ്ധ നിയമത്തിന്റെ മറവില്‍ വ്യാപകമായ അറസ്റ്റ്ചെയ്യുന്നതില്‍ കലാശിച്ചു. ബീഫിന്റെയും പശുവിന്റെയും പേരില്‍ നടന്ന ആള്‍ക്കൂട്ടക്കൊലകള്‍ വരെ വലിയ തോതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഉയര്‍ന്നുവരുന്ന അരക്ഷിതാവസ്ഥയിലും ന്യൂനപക്ഷമായി ചിത്രീകരിക്കുന്നതിലും മതമൗലികവാദം ഉയര്‍ന്നുവരുന്നതിലും നമുക്കൊരു പരസ്പര ബന്ധം കാണാവുന്നതാണ്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News24 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി