Connect with us

kerala

ഇൻസൈറ്റ് ഇന്റർനാഷണൽ ഹാഫ് ഫിലിം ഫെസ്റ്റിവൽ ഞായറാഴ്ച പാലക്കാട്ട്

ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള “മൈന്യൂട്’ വിഭാഗത്തിൽ 11 ചിത്രങ്ങളും, അഞ്ചു മിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ‘ഹാഫ്’ വിഭാഗത്തിൽ 30 ചിത്രങ്ങളുമാണ് മത്സരിക്കുന്നത്.

Published

on

ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിമൂന്നാമത് ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവൽ സെപ്റെമെബർ പത്തിന് ഞായറാഴ്ച പാലക്കാട് ലയൺസ് സ്കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കും.കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി മത്സര വിഭാഗത്തിൽ 41 ചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ മൂന്ന് ഇൻസൈറ്റ് ചിത്രങ്ങളും 12 ഹൈക്കു ചിത്രങ്ങളും പ്രദർശിപ്പിക്കും.

ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള “മൈന്യൂട്’ വിഭാഗത്തിൽ 11 ചിത്രങ്ങളും, അഞ്ചു മിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ‘ഹാഫ്’ വിഭാഗത്തിൽ 30 ചിത്രങ്ങളുമാണ് മത്സരിക്കുന്നത്.

മൈന്യൂട് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിന് 10, 000/- രൂപയും, ട്രോഫിയും, സാക്ഷ്യപത്രവുമടങ്ങുന്ന സിൽവർ സ്ക്രീൻ അവാർഡും, ഹാഫ് വിഭാഗത്തിൽ 50, 000/- രൂപയും, ട്രോഫിയും, സാക്ഷ്യപത്രവുമടങ്ങുന്ന ഗോൾഡൻ സ്ക്രീൻ അവാർഡിന് പുറമെ, അഞ്ചു പേർക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവുമടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകളും സമ്മാനിക്കും.ഓരോ ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷവും പ്രസ്തുത ചിത്രത്തിന്റെ അണിയറപ്രവർത്തകരും കാണികളും തമ്മിൽ നടക്കുന്ന ഓപ്പൺ ഫോറം ചർച്ച ഈ മേളയുടെ മാത്രം പ്രത്യേകതയാണ്. ഇൻഡ്യക്കത്തുനിന്നും പുറത്തുനിന്നുമായി നിരവധി ഡെലിഗേറ്ററുകൾ ഇതിനോടകം മേളയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രസിദ്ധ ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ്. വെങ്കിടേശ്വരൻ, ചലച്ചിത്ര സംവിധായകൻ ശ്രീ. ഡോൺ പാലത്തറ, എഡിറ്ററും ഡോക്യുമെന്ററി സംവിധായികയുമായ ഫറ ഖാത്തൂൺ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിശ്ചയിക്കുന്നത്.

ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശന ശേഷം നടക്കുന്ന സമാപന സമ്മേളനം ഇൻസൈറ്റ് പ്രസിഡന്റ് ശ്രി. കെ. ആർ . ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ പാലക്കാട് ജില്ലാ കലക്റ്റർ ഡോ . എസ് . ചിത്ര ഐ. എ. എസ്. ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടർ ശ്രി. കെ. വി. വിൻസെന്റ് മേളയുടെ അവലോകനം നടത്തുകയും തുടർന്ന് ജൂറിയംഗങ്ങൾ മത്സര ചിത്രങ്ങളെ വിലയിരുത്തി സംസാരിക്കുകയും അവാർഡുകൾ പ്രഖ്യാപിച്ചു വിതരണം നടത്തുകയും ചെയ്യും. ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ. വിമൽ വേണു, വേൾഡ് ഡിസൈൻ കൌൺസിൽ കൺട്രി ഹെഡ് ഫിലിപ് തോമസ്, ചലച്ചിത്ര സംവിധായകൻ ശ്രീ. ഫാറൂഖ് അബ്ദുൾറഹിമാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിക്കും..ഇത്തവണത്തെ ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവായ ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ് . വെങ്കിടേശ്വരനെ സമാപന യോഗത്തിൽ വെച്ച് ഇൻസൈറ്റ് ആദരിക്കുന്നതാണ്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9447408234 / 9496094153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

kerala

ഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്

കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്.

Published

on

ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീയും കുട്ടിയും മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പത്തുവയസുള്ള കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് റിപ്പോർട്ടുകൾ.

Continue Reading

kerala

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ നിരോധിച്ചു

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

Published

on

പൂവിലും ഇലയിലും വിഷാശം ഉണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് അരളിപ്പു ക്ഷേത്രങ്ങളിൽ നിന്ന് നിരോധിച്ചു. ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

അരളിപ്പൂവിന്റെ ഉപയോ​ഗം മരണത്തിന് കാരണമായി എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം. നാളെ മുതൽ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി.അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ ഉപയോ​ഗിക്കുന്നതിൽ നിന്നാണ് അരളി നിരോധിച്ചത്‌.

Continue Reading

kerala

വി.എച്ച്.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചു; 71.42 ശതമാനം വിജയം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ

Published

on

വി.എച്ച്.എസ്.സി ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 71.42 %. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ. 2023ല്‍ 78.39%ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതല്‍ വയനാടാണ്. 85.21 ആണ് വിജയ ശതമാനം. 68.31 വിജയ ശതമാനമുള്ള കാസര്‍കോട് ആണ് വിജയം കുറവ്. 12 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേട്. 251 പേര്‍ ഫുള്‍ എ പ്ലസ് നേടി.

Continue Reading

Trending