Connect with us

kerala

ഇന്ത്യക്കിത് അഭിമാന മുഹൂര്‍ത്തം

സാങ്കേതികവിദ്യ സായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു

Published

on

ഇന്ത്യന്‍ ശാസ്ത്രലോകം രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളമുയര്‍ത്തിയിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് രാജ്യം മറ്റൊരു നേട്ടംകൂടി കൈവരിച്ചിരിക്കുന്നു. ഡോക്കിങ് സാങ്കേതികവിദ്യ സായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ഡോക്കിങ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങള്‍. ബഹിരാകാശ രംഗത്ത് ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ചരിത്ര നേട്ടമാണിത്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമാണിത്. ഇന്നലെ രാവിലെയാണ് സ്‌പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപ ഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഒന്നായി മാറിയത്. സ്പാഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ ഡോക്ക് ചെയ്യാനുള്ള ഐ.എസ്.ആര്‍.ഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രാക്ക് അനിവാര്യമായ സാങ്കേതിക വിദ്യയാണ് സ്‌പേസ് ഡോക്കിങ്.

ചന്ദ്രയാന്‍ ഉള്‍പ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങള്‍ക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകല്‍പന ചെയ്യുന്നതിലും നിര്‍ണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ. കഴിഞ്ഞ ഡിസംബര്‍ 30ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെ ക്‌സ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പി.എസ്. എല്‍.വിസി 60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് സാറ്റലൈറ്റുകള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. എസ്.ഡി. എക്‌സ് 01 ചേസര്‍, എസ്.ഡി.എക്‌സ് 02 ടാര്‍ഗറ്റ് എന്നിങ്ങനെ യായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6ന് ഇവയുടെ ഡോക്കിങ് പരീക്ഷണം നടത്താനായിരുന്നു ഇസ്രാ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങ
ളാല്‍ ഈ ശ്രമം 9ാം തിയതിയിലേക്ക് നീട്ടിവെച്ചു. ഒന്‍പതാം തിയതി ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്നം നേരിട്ടതിനാല്‍ ഡോക്കിങ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസൊ അറിയിക്കുകയായിരുന്നു. പിന്നീട് ഐ.എസ്.ആര്‍.ഒ ഏറെ കരുതലോടെയാണ് ഡോക്കിങിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്.

പതിനൊന്നാം തിയതിയിലെ മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഇസ്രാ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ഇതൊരു ട്രയല്‍ മാത്രമായിരുന്നു എന്ന അറിയിപ്പ് പിന്നാലെ ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. വിവരങ്ങള്‍ പഠിച്ച ശേഷമേ അടുത്ത നീക്കമുണ്ടാകൂ എന്ന അറിയിപ്പ് വന്നതോടെ ആകാംക്ഷ ഇരട്ടിച്ചു. ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്നലെ രാവിലെ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തിയതായുള്ള അഭിമാന വാര്‍ത്ത പുറത്തുവന്നു.

2035 ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിര്‍ണായക ചുവടുവെപ്പാണിത്. ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക് സ്. 02) ഉപഗ്രഹങ്ങളെ കൂടാതെ 24 പരീക്ഷണോപകരണങ്ങളും സ്‌പെയ്‌ഡെക്‌സസ് ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക. പല തവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഡോക്കിങ് സാങ്കേതിക വിദ്യയിലൂടെയാണ്. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്ത ഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയവും ഇതു പോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.

സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ ഐ.എസ്.ആര്‍.ഒ സമ്പൂര്‍ണ വിജയം നേടിയതിന് പിന്നാലെ ഉപഗ്രഹങ്ങളുടെ വേര്‍പെടുത്തലിന് (അണ്‍ഡോക്കിങ് പ്രക്രിയ) കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം. അണ്‍ഡോക്കിങ്, പവര്‍ ട്രാന്‍സ്ഫര്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളെ ഒരുമിച്ച് നിയന്ത്രിക്കാന്‍ സാധിക്കുന്നതായും ഐ.എ സ്.ആര്‍.ഒ അറിയിച്ചിട്ടുണ്ട്. ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങള്‍ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ്‍ഡോക്കിങ് നടത്തുക. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കും.

ഏതാനും ദശാബ്ദങ്ങളായി ഇന്ത്യ ശാസ്ത്ര മുന്നേറ്റങ്ങളില്‍ ശ്രദ്ധേയ നേട്ടങ്ങളാണ് കൈവരിച്ചുവരുന്നത്. ബഹിരാകാശ ഗവേഷണം, മിസൈല്‍ സാങ്കേതികവിദ്യ മുതല്‍ കമ്പ്യൂട്ടിംഗ്, സമുദ്രശാസ്ത്രം വരെ, രാജ്യത്തിന്റെ ശാസ്ത്ര യാത്രയുടെ നാഴികക്കല്ലുകള്‍ നിരവധിയാണ്. നമുക്കിനിയും ഒട്ടേറെ ദൂരം മുന്നോട്ടു കുതിക്കാനുണ്ട്. രാജ്യം മൊത്തം അതിന് കൂടെയുണ്ട്. അഭിമാനമായ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടല്‍ തീരത്ത് ഖനനാനുമതി: രൂക്ഷമായ കടലേറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്

കടല്‍ തീരത്ത് ഖനനാനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.

Published

on

കടല്‍ തീരത്ത് ഖനനം നടത്തിയാല്‍ രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ കൂടുതല്‍ സങ്കടക്കടലിലേക്ക് തള്ളിയിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. കടല്‍ തീരത്ത് ഖനനാനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.

കേരളം, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തീരത്ത് നിന്നും മണലും ധാതുക്കളും ഖനനം ചെയ്യാന്‍ സ്വകാര്യ കമ്പനികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശമാണ് മണല്‍ ഖനനത്തിന് തുറന്നു കൊടുക്കുന്നത്. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്നത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിത്.

48.4 മുതല്‍ 62.5 മീറ്റര്‍ വരെ ആഴത്തിലുള്ള മണല്‍ നിക്ഷേപം മാറ്റുന്നതോടെ മത്സ്യമേഖലക്കും തീരപ്രദേശത്തെ പരിസ്ഥിതിക്കും ഗുരുതര ആഘാതമുണ്ടാക്കും. കടലിന് അടിയിലെ സസ്യജന്തുജാലങ്ങളെയും മത്സ്യസമ്പത്തിനെയും ഇത് ബാധിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും. രണ്ടാം ഘട്ടത്തില്‍ ചാവക്കാടും പൊന്നാനിയും വര്‍ക്കല മുതല്‍ ആലപ്പുഴ വരെ നീണ്ട് നില്‍ക്കുന്ന തീരപ്രദേശത്തുമാണ് ഖനനം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് നയത്തിന്റെ ഭാഗമായി ഒരു ബ്ലൂ ഇക്കോണമി കൊണ്ടുവന്നാണ് കടലും തീരപ്രദേശവും തീറെഴുതിക്കൊടുക്കുന്നത്.

12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലുള്ള മത്സ്യബന്ധനത്തില്‍ സംസ്ഥാനത്തിന് ഉണ്ടായിരുന്ന അവകാശവും 2023ലെ ഭേദഗതിയിലൂടെ ഇല്ലാതാക്കി. നിയമ ഭേദഗതി കൊണ്ടു വന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നത്. കേരളം പോലുള്ള തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കടല്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതി കൂടി വന്നാല്‍ രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ കൂടുതല്‍ സങ്കടക്കടലിലേക്ക് തള്ളിയിടും. സംസ്ഥാനത്തിന് പരിമിതികള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇവി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Continue Reading

crime

ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; വീട്ടമ്മ അതീവ ഗുരുതരാവസ്ഥയില്‍

.ഞായറാഴ്ച രാത്രിയാണ് അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി നെയാണ് 24 വയസ്സുകാരന്‍ മകന്‍ മുഹമ്മദ് ആക്രമിച്ചത്.

Published

on

തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറുത്തു.അതീവ ഗുരുതരാവസ്ഥഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ലഹരി അടിപ്പെട്ടാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ഞായറാഴ്ച രാത്രിയാണ് അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി നെയാണ് 24 വയസ്സുകാരന്‍ മകന്‍ മുഹമ്മദ് ആക്രമിച്ചത്.

മുഹമ്മദ് ലഹരി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാവും പിതാവും ശ്രമിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇടതുകൈകൊണ്ട് മാതാവിന്റെ മുടിയില്‍ ചുരുട്ടിപ്പിടിച്ച ശേഷം വലതു കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. കൊലപ്പെടുത്തണമെന്ന് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

പക്ഷേ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ കൊലപാതകശ്രമം പരാജയപ്പെട്ടു. സീനത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും പ്രതി കൊലവിളി നടത്തി. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് വര്‍ഷം മുന്‍പ് മുഹമ്മദ് തന്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.

Continue Reading

kerala

‘കിഫ്ബി വെന്‍റിലേറ്ററില്‍; എപ്പോള്‍ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളത്’: വി.ഡി.സതീശന്‍

സംസ്ഥാനത്ത് കിഫ്ബി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്തു.

Published

on

കിഫ്ബി വെന്‍റിലേറ്ററിലെന്നും എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. കിഫ്ബിയുടെ മറവിൽ കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്തു. കടത്തിന്‍റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കുറ്റപ്പെടുത്തി .

സംസ്ഥാനത്ത് തേനും പാലും ഒഴുക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച കിഫ്ബി ഇന്ന് ട്രിപ്പും ബുസ്റ്റും കൊടുത്ത് കിടത്തിയിരിക്കുന്ന അവസ്ഥയിലാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണനുമതി തേടിയ റോജി എം. ജോൺ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങളുടെ ബാധ്യതയായി കിഫ്ബി മാറിയിരിക്കുകയാണെന്നും, കിഫ്ബിയുടെ മറവിൽ
കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കടത്തിന്‍റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്നും സംസ്ഥാനത്തിന്‍റെ ബജറ്റിന് മുകളിലുള്ള ബാധ്യതയായി കിഫ്ബി മാറിയെന്നും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. കിഫ്ബി വെന്‍റിലേറ്ററിലെന്നും
എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. പതിവുപോലെ കേന്ദ്രത്തെ പഴിചാരി തടിയൂരുവാനുള്ള ശ്രമമാണ് ധനമന്ത്രി കിഫ്ബി വിഷയത്തിലും സ്വീകരിച്ചത്. അടിയന്തര പ്രമേയത്തിന് അവതരണനുമതി നിഷേധിച്ചതിനെ തുടർന്ന് ശക്തമായ വാദമുഖങ്ങൾ ഉയർത്തിയ ശേഷം പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Continue Reading

Trending