പിണറായി സര്‍ക്കാറിന്റെ കാലത്ത് അട്ടപ്പാടിയില്‍ 32 പട്ടികവര്‍ഗ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയെ അറിയിച്ചു. 2021 (മെയ് മുതല്‍)- അഞ്ച്, 2022 ല്‍ 12, 2023ല്‍ അഞ്ച്, 2024ല്‍ ഒമ്പത്, 2025 ല്‍ ഒന്ന് എന്നിങ്ങനെയാണ് ഓരോ വര്‍ഷവും നടന്ന ശിശുമരങ്ങള്‍. അട്ടപ്പാടിയിലെ ആദിവാസിമേഖലയില്‍ ശിശു മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം നിലവിലില്ലെങ്കിലും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.