Connect with us

kerala

ജയിലറെ ആക്രമിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

സെപ്തംബര്‍ 13നാണ് ആകാശിനെതിരെ രണ്ടാമതും കാപ്പ ചുമത്തിയത്

Published

on

കണ്ണൂര്‍: വിയ്യൂരില്‍ ജയിലറെ ആക്രമിച്ച കേസില്‍ ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

സെപ്തംബര്‍ 13നാണ് ആകാശിനെതിരെ രണ്ടാമതും കാപ്പ ചുമത്തിയത്. മകളുടെ പേരിടല്‍ ചടങ്ങിനിടെ ആകാശിനെ കസ്റ്റഡിയിലെടുത്തിരുന്നു. കാപ്പ ഒഴിവാക്കിയതിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ആകാശിനെ പിന്തുണച്ച് തില്ലങ്കേരിയിലെ സിപിഐഎം പ്രവര്‍ത്തകര്‍ രാജിഭീഷണി മുഴക്കിയെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കാപ്പ ഒഴിവാക്കിയതെന്നും ആരോപണമുണ്ട്.

2023 ഫെബ്രുവരിയില്‍ നവമാധ്യമങ്ങളില്‍ കൂടി സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പടെയുള്ള കേസില്‍ കാപ്പ വകുപ്പ് ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആകാശ് ജയിലറെ മര്‍ദ്ദിക്കുന്നത്. അസിസ്റ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. ആദ്യ കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ച് പുറത്തിറങ്ങി രണ്ടാഴ്ച കഴിയും മുമ്പാണ് ജയിലറെ മര്‍ദ്ദിച്ച കേസില്‍ ഗുണ്ടാ ആക്ട് ഉള്‍പ്പെടെ ചുമത്തി മുഴക്കുന്ന് പൊലീസ് ആകാശിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക എജ്യു എക്‌സൽ സീസൺ 3 ലോഗോ പ്രകാശനം ചെയ്തു

ചന്ദ്രികയും ഐ.ഇ.എഫ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Published

on

മലപ്പുറം: ചന്ദ്രിക എജു എക്സല്‍- വിദ്യാഭ്യാസ പ്രദര്‍ശനവും ഹയര്‍സെക്കന്ററി, എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും മെയ് 14ന് കോഴിക്കോട് ആരംഭിക്കും. തുടര്‍ന്ന് മഞ്ചേരി, തിരൂര്‍, പട്ടാമ്പി, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലും പരിപാടി നടക്കും. ചന്ദ്രികയും ഐ.ഇ.എഫ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ വിജയം നേടിയ 50 ലേറെ പ്രഗത്ഭര്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും.

അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഉപരിപഠനത്തിന് അന്തര്‍ദേശീയ-ദേശീയതലത്തില്‍ മി കച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള വഴികളും സ്‌കോളര്‍ഷിപ്പുകളെ കുറിച്ചും വിശദമായ വിവരങ്ങള്‍ പരിപാടി യില്‍ വിദ്യാര്‍ഥികളുമായി പങ്കുവെക്കും.

പരിപാടിയുടെ ലോഗോ ചന്ദ്രിക മാനേജിങ് ഡയ റക്ടര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എലന്‍സ്ലേണിങ്‌സ് ഡയറക്ടര്‍ അരുണ്‍ കുമാറിന് കൈമാറി പ്രകാശനം ചെയ്തു.പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. ഐ.ഇ.എഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജിതിന്‍രാജ് തട്ടാ രക്കല്‍, ഉമ്മര്‍ പാണ്ടികശാല, ചന്ദ്രിക എഡി റ്റര്‍ കമാല്‍ വരദൂര്‍, നജീബ് ആലുക്കല്‍, കെ. എം. സല്‍മാന്‍ പങ്കെടുത്തു.

 

Continue Reading

kerala

മേയർ വിവാദം: മെമ്മറി കാർഡ് കണ്ടെത്താനാകാതെ പോലീസ്; കെഎസ്ആർടിസി ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും

കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുബിന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ്, ഡ്രൈവര്‍ യദു എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യം ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും.

Published

on

മേയര്‍ വിവാദത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസി ടിവി മെമ്മറി കാര്‍ഡ് കണ്ടെത്താനാകാതെ പൊലീസ്. കെഎസ്ആര്‍ടിസി ജീവനക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും കാര്യമായ തുമ്പൊന്നും പൊലീസിന് ലഭിച്ചില്ല. കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുബിന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ്, ഡ്രൈവര്‍ യദു എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യം ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍.

കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ സുബിനെയും സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക. സാഫല്യം കോപ്ലക്സിന് മുന്നില്‍ വെച്ചാണ് മേയറും സംഘവും ബസ് തടയുകയും ഡ്രൈവറുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തത്. തുടര്‍ന്ന് പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയില്‍ കൊണ്ടു പോവുകയായിരുന്നു. ഇതോടെ കണ്ടക്ടര്‍ക്കായി ബസിന്റെ ഉത്തരവാദിത്വം. മെമ്മറി കാര്‍ഡ് വാങ്ങി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേഷന്‍ മാസ്റ്റര്‍ക്കുമുണ്ടായിരുന്നു.

കണ്ടക്ടര്‍ സുബിന്‍ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തനിക്ക് അറിവില്ലെന്ന് ഡ്രൈവര്‍ യദു പൊലീസിനോട് വ്യക്തമാക്കി.

അതേസമയം ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ ബസ് തടഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തില്‍ ഡ്രൈവര്‍ യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

അതിനിടെ സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെ രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്ന പത്തോളം പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഭാര്യ ബിന്ദു രംഗത്ത് വന്നിരുന്നു. ലാല്‍ സജീവ് ഹൃദ്രോഗി ആണെന്നും ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണെന്നും വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഭാര്യ പറഞ്ഞു.

 

Continue Reading

kerala

സമരം തീർന്നിട്ടും സർവീസുകള്‍ വീണ്ടും റദ്ദാക്കി എയർ ഇന്ത്യ; കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍ ഒന്നും വിമാനങ്ങള്‍ റദ്ദാക്കി

ദമാം, അബുദാബി സര്‍വീസുകളാണ് സര്‍വീസ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

Published

on

ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള 2 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തില്ല. ദമാം, അബുദാബി സര്‍വീസുകളാണ് സര്‍വീസ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കിയതിനെതിരെ കഴിഞ്ഞദിവസം വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 5.15 ന് പുറപ്പെടേണ്ട ദമാം, രാവിലെ 9.20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനക്കമ്പനി പറയുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്കു ബുക്കിംഗ് മാറ്റുകയോ ചെയ്യാമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

കരിപ്പൂരില്‍ നിന്ന് രാവിലെ 8.25 നുള്ള കരിപ്പൂര്‍-ദുബൈ സര്‍വീസാണ് റദ്ദാക്കിയത്. 50 സര്‍വീസുകള്‍ വരെ ഇന്ന് മുടങ്ങിയേക്കാമെന്നാണു സൂചന. നാളത്തെ ചില സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ടെന്നു യാത്രക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പറയുന്നു.

വ്യാഴാഴ്ച വൈകിട്ട് ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. മിന്നല്‍ പണിമുടക്കിന്റെ പേരില്‍ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തു. സമരം നടന്ന 3 ദിവസത്തില്‍ ഏകദേശം 245 സര്‍വീസുകളാണ് മുടങ്ങിയത്. വിവിധ ആവശ്യങ്ങളുടെ പേരില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ പ്രതിസന്ധി ഉടലെടുത്തത്.

Continue Reading

Trending