Culture
മുസ്ലിംകള്‍ക്കെതിരെ വിഷം തുപ്പി ജയ്പൂര്‍ എച്ച്.എസ്.എസ്.എഫ് ഫെയര്‍
ജയ്പൂര്‍: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വീസ് ഫൗണ്ടേഷന്‍ (എച്ച്.എസ്.എസ്.എഫ്) സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ഹിന്ദു ഫെയറില്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിക്കുന്ന പ്രചരണം.
സമകാലിക വെല്ലുവിളികളില്‍ എങ്ങിനെ ഹിന്ദു ആത്മീയതയും പാരമ്പര്യവും പരിഹാരമാവുമെന്നാണ് ഫെയറിലൂടെ പരിശോധിക്കുന്നതെന്നാണ് എച്ച്.എസ്.എസ്.എഫ് പറയുന്നത്. പക്ഷേ ഫെയര്‍ പൂര്‍ണമായും മുസ്്‌ലിം വിരുദ്ധത സന്ദര്‍ശകരായ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ കുത്തി നിറക്കാനാണ് പരിശ്രമിക്കുന്നത്. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫെയറില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികളെ ഹിന്ദു ഫെയറിലെത്തിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് സമ്പന്നമായ ഹിന്ദു സംസ്‌കാരം പഠിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രതന്‍ സിങ് പറയുന്നു. സ്വതന്ത്ര സംഘടനയെന്നാണ് എച്ച്.എസ്.എസ്.എഫ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും ആര്‍.എസ്. എസുമായി നേരിട്ട് ബന്ധമുള്ള സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത് ബി.ജെ.പി, ആര്‍. എസ്.എസ് നേതാക്കളാണ്.
ഫെയറില്‍ ബജ്‌റംഗ് ദള്‍ ലൗജിഹാദെന്ന പേരില്‍ പരസ്യമായി ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതാവട്ടെ പെണ്‍കുട്ടികള്‍ക്കാണ് നിര്‍ബന്ധമായും നല്‍കുന്നത്. ഇതു വാങ്ങാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ശകാരിച്ചു കൊണ്ട് കോഡിനേറ്റര്‍ ചാട്ട്മാല്‍ ഗുപ്ത പറഞ്ഞത് ഈ പെണ്‍കുട്ടികള്‍ എത്ര കിട്ടിയാലും പഠിക്കില്ലെന്നാണ്. ബോളിവുഡ് താരം കരീന കപൂറിന്റെ ചിത്രം നല്‍കിക്കൊണ്ടാണ് ലൗജിഹാദ് ഒരു കെണിയാണെന്ന് വിവരിക്കുന്നത്.
മതപരിവര്‍ത്തനം 1000 വര്‍ഷമായി ഇസ്്‌ലാം പിന്തുടരുന്ന രീതിയാണെന്നു പറയുന്ന ലഘു ലേഖയില്‍ എങ്ങിനെയാണ് മുസ്്‌ലിം പുരുഷന്‍മാര്‍ ഹിന്ദു പെണ്‍കുട്ടികളെ കെണിയിലാക്കുന്നതെന്ന് വിവരിക്കുന്നുണ്ട്. സ്‌കൂളില്‍ സൗഹാര്‍ദ്ദം സ്ഥാപിക്കുക, ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യുക, ഒരുമിച്ച് റസ്റ്റാറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കുക, മൊബൈലില്‍ സംസാരിക്കുക, മാതാപിതാക്കളോട് ആദരവോടെ സംസാരിക്കുക, മോശം ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് ലൗജിഹാദിന് മുസ്്‌ലിം യുവാക്കള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെന്നും ചൂണ്ടിക്കാട്ടുന്നു. ലൗജിഹാദിന് ഇരയായ കുടുംബങ്ങള്‍ക്ക് ഇതിന് പരിഹാരവും മറ്റുള്ളവര്‍ക്ക് മുന്‍കരുതലും ലഘുലേഖ നിര്‍ദേശിക്കുന്നുണ്ട്. ഇടക്കിടെ മാതാപിതാക്കള്‍ പെണ്‍കുട്ടികളുടെ എല്ലാ വസ്തുക്കളും എടുത്ത് പരിശോധിക്കണം, മൊബൈല്‍ കോള്‍, എസ്.എം.എസ് എന്നിവ പരിശോധിക്കുക, മുസ്്‌ലിം യുവാവിനേയോ, വിദ്യാര്‍ത്ഥിയേയോ ലിസ്റ്റില്‍ കണ്ടാല്‍ മുസ്്ലിംകള്‍ മോശക്കാരാണെന്നും, തീവ്രവാദികളാണെന്നും കൊള്ളക്കാരാണെന്നും വഞ്ചകരും രാജ്യദ്രോഹികളുമാണെന്നും, പാകിസ്താന് പിന്തുണ നല്‍കുന്നവരാണെന്നും പറഞ്ഞു കൊടുക്കുക അതുവഴി അവരുടെ സൗഹാര്‍ദ്ദം അവസാനിപ്പിക്കുക.
ഓരോ ഹിന്ദു പെണ്‍കുട്ടിയേയും മതപരിവര്‍ത്തനം ചെയ്യുന്നതിന് മുസ്്‌ലിം യുവാക്കള്‍ക്ക് ലക്ഷങ്ങളാണ് ലഭിക്കുന്നതെന്നും ലഘുലേഖ പറയുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മുസ്്‌ലിം പുരുഷനെ വിവാഹം ചെയ്യണമെങ്കില്‍ അയാളെ ഹിന്ദു മതത്തിലേക്കു കൊണ്ടുവരിക. മുസ്്‌ലിംകള്‍ക്ക് മത പരിവര്‍ത്തനത്തിനായി റേറ്റ് കാര്‍ഡുണ്ടെന്ന് ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശ്രീവാസ്തവ അവതരിപ്പിച്ച വ്യാജ വാര്‍ത്തയിലെ കാര്യങ്ങളാണ് ബജ്‌റംഗ് ദള്‍ പ്രചരണത്തിനായി എടുത്തിട്ടുള്ളത്.
ലൗജിഹാദ് തന്നെ വ്യാജ പ്രചരണമാണെന്നും യു.പി തെരഞ്ഞെടുപ്പിനായി ആര്‍.എസ്.എസും ബി.ജെ.പിയും കെട്ടിച്ചമച്ചതാണെന്നും കോബ്ര പോസ്റ്റ് സ്റ്റിങ് ഓപറേഷനിലൂടെ കണ്ടെത്തിയിരുന്നു. ഗോ രക്ഷ, സസ്യാഹാരം എന്നിവ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യവും ഫെയര്‍ ചൂണ്ടിക്കാട്ടുന്നു.രാമക്ഷേത്രം നിര്‍മിക്കേണ്ട ആവശ്യം വ്യക്തമാക്കുന്ന ബ്രോഷറില്‍ ഹിന്ദുക്കള്‍ക്ക് വോട്ടു ചെയ്താലുള്ള നേട്ടം പരിഗണിക്കണമെന്നും പറയുന്നു.
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എച്ച.എസ്.എസ്.എഫ് പരിപാടിയില്‍ പങ്കെടുക്കല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പിന്‍വാതിലിലൂടെ ആര്‍.എസ്.എസ് ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ കുത്തി നിറക്കാനാണ് ഇത്തരം ഫെയറുകള്‍ സഹായിക്കുകയെന്ന് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ രാജീവ് ഗുപ്ത പറയുന്നു.
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
-
kerala9 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala12 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india8 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

