Connect with us

kerala

ചന്ദ്രികക്ക് നന്ദി പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്

ചന്ദ്രികക്ക് നന്ദി പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്.

Published

on

ചന്ദ്രികക്ക് നന്ദി പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്.

ചന്ദ്രികേ, നന്ദി,നന്ദി.

ചന്ദ്രിക ദിനപത്രം അതിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പിറന്ന് വീണ തലശ്ശേരിയില്‍ ഇന്ന് തുടക്കം കുറിക്കുകയാണ്. എഴുത്ത് ജീവിതത്തിന് ചന്ദ്രിക നല്‍കിയ സഹായ സഹകരണവും പിന്തുണയും പ്രോത്സാഹനവും സമാനതകളില്ലാത്തതാണ്.
ഫറോക്ക് റൗദതുല്‍ ഉലൂം അറബിക്കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 1967ല്‍ പതിനേഴാമത്തെ വയസ്സിലാണ് ആദ്യ ലേഖനം അച്ചടിച്ച് വന്നത്. കൊടുങ്ങല്ലൂരില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന ‘അല്‍ ഇര്‍ഷാദ്’ മാസികയില്‍ നാല് ലക്കങ്ങളിലായാണ് അത് പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത വര്‍ഷം പതിനെട്ടാം വയസ്സിലാണ് ചന്ദ്രികയില്‍ എഴുതാന്‍ തുടങ്ങിയത്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ച് വന്ന ആദ്യ ലേഖനം ഈജിപ്തിലെ പ്രമുഖ ഇസ്ലാമിക ചിന്തകനും പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ശൈഖ് മുഹമ്മദ് അബ്ദുവിനെ സംബന്ധിച്ചായിരുന്നു.

തുടര്‍ന്ന് ഏഴുവര്‍ഷത്തിലേറെക്കാലം ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലും തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് ദിനപ്പത്രത്തിലും ധാരാളമായി എഴുതിയിരുന്നു. പില്‍ക്കാലത്ത് പുസ്തകമായി പ്രസിദ്ധീകരിച്ച വിവര്‍ത്തന കൃതികളായ അബ്ദുല്‍ ഖാദര്‍ ഔദയുടെ ‘മതം ദുര്‍ബല ഹസ്തങ്ങളിലും’ ശഹീദ് സയ്യിദ് ഖുത്വ് ബിന്റെ ‘ഇസ്ലാം നാളെയുടെയും മത’വും ചന്ദ്രിയില്‍ വന്ന പരമ്പരകളാണ്. പ്രതിഭാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘പാദ മുദ്രകള്‍’ ചന്ദ്രിക വാരാന്തപ്പതിപ്പിലൂടെയാണ് ആദ്യം വെളിച്ചം കണ്ടത്. പുസ്തകമാക്കാതെ പോയ ഒട്ടേറെ പരമ്പരകള്‍ വേറെയും.അക്കാലത്ത് ചന്ദ്രിക അഞ്ച് രൂപയാണ് പ്രതിഫലമായി തന്നിരുന്നത്. അതിന്റെ മൂല്യം കണക്കാക്കാനാവാത്തതാണ്. കൊടിയ കഷ്ടപ്പാടിന്റെ കാലത്ത് അത് അത്രമേല്‍ ആശ്വാസമായിരുന്നു. എഴുതി പരിചയിക്കുന്നതില്‍ മറ്റ് പലര്‍ക്കുമെന്നപോലെ എനിക്കും ചന്ദ്രിക വളരെയേറെ ഉപകരിച്ചിട്ടുണ്ട്. അക്കാലത്ത് കെ. പി. കുഞ്ഞി മൂസയും കാനേഷ് പൂനൂരും നല്‍കിയ പ്രേരണയും പ്രോത്സാഹനവും വളരെ വലുതാണ്. കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരുമായും പ്രമുഖരായ മുസ്ലിംലീഗ് നേതാക്കളുമായും പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും ചന്ദ്രികയിലെ എഴുത്ത് സഹായകമായി.

തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സന്തോഷ വേളയില്‍ ചന്ദ്രികയോടുള്ള കടപ്പാടും നന്ദിയും വിനയപൂര്‍വ്വം രേഖപ്പെടുത്തുന്നു.ചന്ദ്രികയെ ഇനിയുമിനിയും അതിന്റെ മഹത്തായ സേവനം വിജയകരമായി തുടരാന്‍ പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കട്ടെ. എല്ലാവിധ വിജയവും ആശംസിക്കുന്നു.”

ചന്ദ്രികക്ക് നന്ദി പറഞ്ഞ് കഥാകുത്ത് പി.കെ. പാറക്കടവും

എഴുതിത്തുടങ്ങിയതു ചന്ദ്രികയില്‍.അന്ന് കോളിളക്കമുണ്ടാക്കിയ ‘വിസ’ എന്ന കഥ പ്രസിദ്ധീകരിച്ചു വന്നതും ചന്ദ്രികയില്‍.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ഗള്‍ഫില്‍ പോകുംമുമ്പു ആറ് മാസം കോഴിക്കോട് ചന്ദ്രികയില്‍ ജോലി ചെയ്തിരുന്നു.
പത്രപ്രവര്‍ത്തനത്തിന്റെ തുടക്കവും ചന്ദ്രികയില്‍ നിന്ന്.പ്രിയപ്പെട്ട സി എച്ച് മുഹമ്മദ് കോയയുടെ
കത്തുകള്‍ എന്റെ പഴയ ഫയലില്‍ അമൂല്യ നിധി പോലെ.ചന്ദ്രികയില്‍ ഇടയ്ക്കിടെ എഴുതുമല്ലോ എന്ന് സി എച്ച്.
(നാലര പതിറ്റാണ്ട് മുമ്പ് എനിക്ക് ലഭിച്ച വലിയ പ്രോത്സാഹനവും അംഗീകാരവും.)
ചന്ദ്രിക നവതി പ്രഭയില്‍. ചന്ദ്രിക എനിക്ക് നിറമുള്ള ഓര്‍മയുടെ നിലാവ് കൂടിയാണ്.’ പാറക്കടവ് ഫെയസ് ബുക്കില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

GULF

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ പാലിയേറ്റീവ്‌ ഉപകരണങ്ങൾ കൈമാറി

Published

on

തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങൾ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങൾ പീ.ടി.എച്ച്‌ ഭാരവാഹികൾക്ക്‌ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹ്‌മാൻ, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി.കെ.സി റഊഫ്‌ ഹാജി, ജന:സെക്രട്ടറി സത്താർ വടക്കുമ്പാട്‌, ട്രഷറർ ലത്തീഫ്‌ നീലഗിരി, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി റഷീദ്‌ ഹാജി, ജന:സെക്രട്ടറി അബ്ദുള്ള ഹാജി വി.വി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ ബാവ, സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള, വൈസ്‌ ചെയർമാന്മാരായ ഒ.ടി അഹമ്മദ്‌ ഹാജി, വി.പി.എം സുലൈമാൻ ഹാജി, സി.എച്ച്‌ സെന്റർ കൺവീനർ ഇൻചാർജ്ജ്‌ മുഹമ്മദ്‌ കുഞ്ഞി മൈദാനി, കൺവീനർമാരായ കെ.എം കുഞ്ഞി, അബ്ദുൾ വാജിദ്‌ സി.ടി, പി.ടി.എച്ച്‌ കോഡിനേറ്റർ ടി.എസ്‌ നജീബ്‌, ദുബൈ കെ.എം.സി.സി നേതാക്കളായ ശാഹിദ്‌ ദാവൂദ്‌, അഹമ്മദ്‌ തങ്കയം, ഫാറൂക്ക്‌, റിയാദ്‌ കെ.എം.സി.സി നേതാക്കളായ എം.ടി.പി സാലി ഹാജി, ജമാൽ വൾവക്കാട്‌, അഹമ്മദ്‌ പോത്താംകണ്ടം, അഷ്രഫ്‌ മുൻഷി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending