Culture
അവിശ്വാസ ചര്‍ച്ചയില്‍ താരമായി ഗല്ല മുതലാളി

തെലുങ്കു ദേശം പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ താരമായക് ആമറോണ്‍ ഉടമസ്ഥന് ഗല്ല മുതലാളി. അമേരിക്കന്‍ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷുമായി 52കാരനായ ഗല്ല ലോക്സഭയില്‍ കത്തിക്കയറി. വിഭജനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിനുണ്ടായ നഷ്ടങ്ങളും കേന്ദ്രത്തിന്റെ അവഗണനയും വ്യക്തമാക്കിയ ആന്ധ്ര എംപിയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പാര്‍ലമ?െന്റില്‍ ഭരണപക്ഷത്തെ ആക്രമിക്കാന്‍ ചന്ദ്രബാബു നായിഡുവാണ് ഗല്ലയെ നിയോഗിച്ചത്. ചിലരെങ്കിലും ഗല്ലെ ആരെന്ന ചോദ്യമെറിഞ്ഞു.
എന്നാല്‍ ആന്ധ്ര രാഷ്ട്രീയം നീരീക്ഷിക്കുന്നവര്‍ക്ക് ഗല്ല അപരിചിതനല്ല. ഗുണ്ടൂര്‍ എം.പിയായ ഗല്ല ചെറിയ കാലയളവില്‍ ശ്രദ്ധേയമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ഗല്ലയുടെ മുത്തച്ഛന് പാട്ടൂരി രാജഗോപാല നായിഡു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. സ്വതന്ത്ര പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച് രാജഗോപാല രണ്ടുതവണ എം.പിയായിട്ടുണ്ട്. മകള്‍ അരുണ കുമാരിയെ അദ്ദേഹം രാഷ്ട്രീയ പിന്‍ഗാമിയാക്കി വളര്‍ത്തി. ഇവരെ പിന്നീട് വ്യവസിയായ രാമചന്ദ്ര നായിഡു ഗല്ല വിവാഹം ചെയ്തു. അമര്‍രാജ ബാറ്ററികളുടെ ഉടമയായിരുന്നു അദ്ദേഹം. അവിഭക്ത ആന്ധ്രയില്‍ പല കോണ്‍ഗ്രസ് സര്‍ക്കാറുകളിലും അരുണ മന്ത്രിയായിരുന്നു. ആന്ധ്രയുടെ വിഭജനത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് ശിഥിലീകരിച്ചു. തുടര്‍ന്ന് 2014 തിരഞ്ഞെടുപ്പിന് മുമ്പ് അരുണാ അരുന്ധതി ടി.ഡി.പിയില്‍ ചേര്‍ന്നു.
22 വര്‍ഷത്തോളം അമേരിക്കയിലായിരുന്നു ഗല്ലയുടെ ജീവിതം. ഉര്‍ബാന-ചാംബിനിലെ ഇല്ലിനോ സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും പഠിച്ചു. 1992-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി കുടുംബ ബിസിനസ് ഏറ്റെടുത്തു. അമ്മയുടെ രാഷ്ട്രീയ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്ന ജയദേവ് ഗല്ല 2012 ല്‍ തിരുപ്പതിയില്‍ നിന്നുള്ള ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നേതൃത്വം ടിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് ഗല്ലയും അമ്മയോടൊപ്പം ടി.ഡി.പിയില്‍ ചേര്‍ന്നു. ടി.ഡി.പി. ടിക്കറ്റില്‍ ഗുണ്ടൂരില്‍ നിന്ന് മത്സരിച്ച് ഗല്ല വിജയിച്ചു.2014-ല്‍ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗല്ലയുടെ ഹാജര്‍നില 84 ശതമാനമാണ്. അമര്‍ രാജ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ്. 2014 ലെ തെരഞ്ഞെടുപ്പിന് മുമ്പ് സമര്‍ച്ച റിപ്പോര്‍ട്ടില്‍ ഗല്ലക്ക് 683 കോടി രൂപ ആസ്തിയുണ്ട്
Film
മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം