Video Stories
തമിഴകത്തിന്റെ നെഞ്ചിലൂടെ വിലാപയാത്ര

ജനസഞ്ചയത്തെ സാക്ഷിയാക്കി തമിഴകത്തിന്റെ അമ്മ മണ്ണോടുചേര്‍ന്നു. തങ്ങളുടെ പ്രിയ നേതാവിനെ യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ചെന്നൈ മറീനാ ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്കരിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട തലൈവിയെ കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആയിരങ്ങളാണ് രാജാജി ഹാളിലേക്ക് ഒഴുകിയെത്തിയത്. ദുഃഖം തളം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മുഴുവന്‍ റോഡുകളും സംഗമിക്കുന്ന വേദിയായി രാജാജി ഹാള്‍ മാറി. പലരും സങ്കടം സഹിക്കാനാകാതെ വിതുമ്പി. ചിലര്‍ വാവിട്ട് നിലവിളിച്ചു. നിയന്ത്രണങ്ങളും ബാരിക്കേഡും ലംഘിച്ച് പലരും അമ്മയെ ഒരു നോക്കുകാണാന്‍ പൊലീസിനോട് കെഞ്ചി.
വൈകീട്ട് 4.15 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് ഭൗതികദേഹം സംസ്കാരത്തിനായി മറീന ബീച്ചിലേക്ക് എടുക്കുമ്പോഴും വന്‍ ജനാവലി രാജാജി ഹാള്‍ പരിസരത്ത് തമ്പടിച്ചിരുന്നു. ദേശീയപതാക പുതപ്പിച്ച് പ്രത്യേക പേടകത്തില്‍ കിടത്തിയ ഭൗതികദേഹം സൈനികരുടെ അകമ്പടിയോടെയാണ് വിലാപയാത്രയായി പുഷ്പാലംകൃത വാഹനത്തില്‍ കയറ്റിയത്. വാവിട്ട് കരഞ്ഞും നെഞ്ചത്തടിച്ച് നിലവിളിച്ചും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ വാഹനത്തെ അനുഗമിച്ചു. ജനബാഹുല്യം കാരണം വാഹനത്തിന് പതുക്കെ മാത്രമേ നീങ്ങാനായുള്ളൂ. ശശികലക്കും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും വാഹനത്തില്‍ സ്ഥാനം പിടിച്ചു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായി മാറി. പൊലീസ് നിര്‍ദേശം അനുസരിച്ച് ആദ്യം റോഡരികില്‍ നിലയുറപ്പിച്ചവര്‍ പിന്നീട് വാഹനത്തെ പൊതിഞ്ഞു. 4.20ന് തുടങ്ങിയ വിലാപയാത്ര ഒന്നര കിലോമീറ്റര്‍ പിന്നിട്ട് മറീന ബീച്ചില്‍ എത്തുമ്പോഴേക്കും അഞ്ചര മണി കഴിഞ്ഞിരുന്നു. ഇതിനകം തന്നെ മറീന ബീച്ച് പരിസരം ജനലക്ഷങ്ങളാല്‍ നിറഞ്ഞു.
മൃതദേഹം ചില്ലുപേടകത്തില്‍ നിന്ന് പുറത്തെടുത്തതോടെ ജനസാഗരം വാവിട്ടു കരഞ്ഞു. കര, വ്യോമ, നാവിക സേനകള്‍ പ്രത്യേകമായി സല്യൂട്ട് ചെയ്ത് ബ്യൂഗിള്‍ മുഴക്കിയതോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനാചരണം. കറുത്ത വസ്ത്രമണിഞ്ഞ് നിറകണ്ണുകളോടെ തോഴി ശശികല എല്ലാറ്റിനും സാക്ഷിയായി അരികെ നിന്നു. 30 അടി അകലെ നിന്നാണ് ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. മുഖ്യമന്ത്രി പനീര്‍ ശെല്‍വവും പിന്നാലെ മറ്റു മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും മൃതദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ് എന്നിവരും അന്ത്യപ്രണാമം അര്‍പ്പിച്ചു.
മറീന ബിച്ചിലെ അണ്ണാദുരൈയുടേയും എം.ജി.ആറിന്റേയും സ്്മൃതി മണ്ഡപത്തിനു സമീപം പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് ജയയ്ക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ജയയുടെ സംസ്കാരം. ഹിന്ദു ആചാരപ്രകാരം സ്വന്തമായി മക്കളില്ലാത്തതിനാല്‍ ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്കരിക്കുകയായിരുന്നു. തോഴി ശശികലയും ഇളവരശിയുടെ മകന് വിവേകും അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.
ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തില്‍ ജയയുടെ ഭൗതിക ശരീരം കുഴിമാടത്തിലേക്കിറക്കുമ്പോള്‍ ചിലര്‍ വാവിട്ടു നിലവിളിച്ചു. സങ്കടം ഒതുക്കിവെക്കാനാവാതെ വിതുമ്പി. എങ്കിലും തങ്ങളുടെ പ്രിയ അമ്മ ഇനി ഇല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും അതിവൈകാരികതയിലേക്കു കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനും അണ്ണാഡി.എം.കെ പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തി. 4.15 ഓടെ പൊതു ദര്‍ശനം കഴിഞ്ഞ് ജയലളിതയുടെ ഭൗതിക ശരീരം സംസ്കാരത്തിനായി രാജാജി ഹാളില്‍ നിന്നും പുഷ്പാലങ്കൃതമായ വാഹനത്തില്‍ കൊണ്ടു പോകുമ്പോഴേക്കും വന്‍ ജനാവലി മറീന ബീച്ചില്‍ തമ്പടിച്ചിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടു വന്ന രണ്ട് ടണ്‍ പൂക്കള്‍ 40 പേര് ചേര്‍ന്ന് പത്ത് മണിക്കൂര്‍ പണിയെടുത്താണ് സേനയുടെ ട്രക്ക് മൃതദേഹം കൊണ്ടു പോകുന്നതിനായി അലങ്കരിച്ചത്.
എം.ജി.ആറിന്റെ മൃതദേഹം സംസ്കരിച്ച അണ്ണാ സ്ക്വയറില്‍ തന്നെ തന്റെ മൃതദേഹവും അടക്കം ചെയ്യണമെന്ന ജയലളിതയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ചത്. നേരത്തെ തങ്ങളുടെ പ്രിയപ്പെട്ട ‘അമ്മയെ’ അവസാനമായി ഒരു നോക്കു കാണാനെത്തിയ ജനസഞ്ചയം കൊണ്ട് പൊതു ദര്‍ശനത്തിനു വെച്ച രാജാജി ഹാളും സംസ്കാര ചടങ്ങുകള്‍ നടന്ന മറീന ബീച്ചും നിറഞ്ഞു കവിഞ്ഞു. പുലര്‍ച്ചെ മുതല്‍ രാജാജി ഹാളിലേക്ക് ഒഴുകിയ ജന സഹ്രസങ്ങള്‍ക്കു പുറമെ രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിവിധ കക്ഷി നേതാക്കള്‍ മന്ത്രിമാര്‍ സിനിമ, സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും അന്തിമോപചാരമര്‍പ്പിച്ചു. ജയലളിതയുടെ വിയോഗത്തില്‍ അനുശോചിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
india20 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ