Connect with us

kerala

കോടതിവിധി നടപ്പാക്കാന്‍ പോലീസിന് അധികാരമുണ്ട്, പ്രത്യേകിച്ചും വിപ്ലവ ഗവണ്‍മെന്റിന്റെ പൊലീസിന് : ജോയ് മാത്യു

പൊലീസുകാരന്‍ ബോധപൂര്‍വ്വം അവരെ അഗ്‌നിക്കിരയാക്കി എന്ന് ഞാന്‍ കരുതുന്നില്ല, അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാം

Published

on

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. കിടപ്പാടങ്ങള്‍ ശവമാടങ്ങള്‍ ആക്കരുത് എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയി മാത്യു പ്രതികരിച്ചത്. പൊലീസുകാരന്‍ ബോധപൂര്‍വ്വം അവരെ അഗ്‌നിക്കിരയാക്കി എന്ന് ഞാന്‍ കരുതുന്നില്ല, അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാം. പക്ഷെ ഒരു നിമിഷം പൊലീസുകാരനും മനുഷ്യനാകാമായിരുന്നു. കുടിയിറക്ക് എന്ന ദുഷ്ടതയുടെ കാവലാളാകുന്ന പൊലീസ് സേനയുടെ ശുഷ്‌കാന്തിയെയാണ് ആദ്യം ഇല്ലാതെയാക്കേണ്ടതെന്ന് അദ്ദേഹം കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കിടപ്പാടങ്ങള്‍ ശവമാടങ്ങള്‍ ആക്കരുത്

 

‘നെയ്യാറ്റിന്‍കര വീണ്ടും കേരളത്തെ കരയിക്കുന്നു. മൂന്നു സെന്റ് കിടപ്പാടത്തിനു വേണ്ടിയുള്ള നിര്‍ദ്ദാക്ഷിണ്യ നിയമത്തില്‍ വെന്ത് പോയത് രാജനും അമ്പിളിയും; അനാഥരായതോ രണ്ടുമക്കളും ! കോടതിവിധി നടപ്പാക്കാന്‍ പോലീസിന്നധികാരമുണ്ട് ,പ്രത്യേകിച്ചും വിപ്ലവ ഗവര്‍മെന്റിന്റെ പൊലീസിന് .അതുകൊണ്ടാണ് സ്റ്റേ ഓര്‍ഡര്‍ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പൊലീസിന് സമയമില്ലാതെപോയത് !ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു ഭീഷണി മുഴക്കിയപ്പോഴേക്കും പൊലീസിന് അവരെ അനുനയിപ്പിക്കാനോ തിരിച്ചുപോകാനോ സാധിക്കാത്തത്ര ധൃതിയായിരുന്നു. അതുകൊണ്ടാണ് തീയുളള ലൈറ്റര്‍ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചതും അത് ദുരന്തമായി മാറിയതും. പോലീസുകാരന്‍ ബോധപൂര്‍വ്വം അവരെ അഗ്‌നിക്കിരയാക്കി എന്ന് ഞാന്‍ കരുതുന്നില്ല, അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാം.

പക്ഷെ ഒരു നിമിഷം പോലീസുകാരനും മനുഷ്യനാകാമായിരുന്നു. കുടിയിറക്ക് എന്ന ദുഷ്ടതയുടെ കാവലാള്‍ ആകുന്ന പോലീസ് സേനയുടെ ശുഷ്‌കാന്തിയെയാണ് ആദ്യം ഇല്ലാതെയാക്കേണ്ടത് . മരടിലെ ഫഌറ്റിലെ ‘ദരിദ്രരായ’ അന്തേവാസികളെ ഒഴിപ്പിക്കുവാന്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരെ കാത്തുനില്‍ക്കാന്‍ കഴിയുന്നത്ര സഹനശേഷിയുള്ള പൊലീസിന് ഇപ്പോഴെന്തുപറ്റി ?(സുപ്രീം കോടതി പക്ഷെ ബോംബുമായാണ് വന്നത് .അന്ന് മരടില്‍ നിന്നും ഓടി രക്ഷപ്പെട്ടതാണ് മരട് സംരക്ഷണ വിപ്ലവകാരികളും പോലീസും ).

പള്ളിത്തര്‍ക്കത്തില്‍ കണ്ട തമാശകളില്‍ ഒന്നാണല്ലോ ഒരുവന്‍ പെട്രോള്‍ ആണെന്ന് പറഞ്ഞു പച്ചവെള്ളംനിറച്ച ടിന്‍ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തി ചാടും എന്ന് ആക്രോശിച്ചാടിയതുമായ നാടകം ! ഒരു ആത്മഹത്യാ ശ്രമത്തിനുള്ള കേസോ അവന്റെ ചന്തിക്ക് നാലുപെടയോ നല്കാനാവാത്ത പൊലീസിനു മൂന്നു സെന്റുകാരന്റെ ചട്ടിയും കലവും എറിഞ്ഞുടക്കാനാണ് ഇപ്പോള്‍ വീര്യം !.പോലീസ് ജോലിചെയ്യുന്ന വ്യക്തികളെ കുറ്റപ്പെടുത്തുകയല്ല ,പോലീസിനെ നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ചെയ്തികളാണ് ഇവിടെയും വില്ലന്‍ എന്ന് പറയുകയാണ്.

പോലീസുകാരില്‍ത്തന്നെ മനുഷ്യത്വമുള്ളവരുമുണ്ട് എന്ന് നമുക്ക് കാണിച്ചുതന്ന ഒരു പോലീസുകാരനെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്.കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ അന്‍സല്‍.രോഗിയായ അമ്മയേയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളേയും ഒറ്റ മുറി വീട്ടില്‍ നിന്നും 2017 ല്‍കോടതി വിധി നടപ്പാക്കാനായി മനസില്ലാ മനസോടെ ഒഴിപ്പിച്ചിട്ടും അവര്‍ക്ക് പുതിയൊരു അഭയം കണ്ടെത്തി നല്‍കിയ എസ് ഐ അന്‍സല്‍ കേരളാപോലീസ് സേനയുടെ അഭിമാനമാണ്.

കിടപ്പാടം നഷ്ടപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയ്ക്കും മകള്‍ സൈബയ്ക്കും അന്‍സല്‍ അഭയം നല്‍കിയത് എങ്ങനെയാണെന്നോ ?അയാള്‍ മുന്‍കൈയെടുത്ത് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വീട്ടിലേക്ക് ബബിതയെയും മകള്‍ സൈബയെയും മാറ്റിപാര്‍പ്പിച്ചിട്ടാണ്.അത്തരം മഹത് കര്‍മ്മങ്ങള്‍ ഏറ്റെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരും നമുക്കുണ്ട് എന്നതും മറക്കാന്‍ പാടില്ല .എന്നാല്‍ അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടര്‍ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല എന്ന് പോലീസ് മുതലാളിമാര്‍ ഇനിയെങ്കിലും മനസ്സിലാക്കുക. ദയവായി കിടപ്പാടങ്ങള്‍ ഇനിയെങ്കിലും ശവമാടങ്ങള്‍ ആക്കാതിരിക്കുക.നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവര്‍ക്ക് കണ്ണുവേണം.”

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വിദേശത്തേക്ക് ഒളിച്ചുപോയതാണ് തെറ്റ്’; മുഖ്യമന്ത്രി മുങ്ങിയത് മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയന്നിട്ടെന്ന് കെ. സുധാകരന്‍

കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി വിജയന്‍ മുങ്ങിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചു കടന്നതാണ്തെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണിയെ സന്ദർശിച്ചശേഷമാണ് കെ. സുധാകരൻ എംപി വീണ്ടും കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

എ.കെ. ആന്‍റണിയുടെ വസതിയിൽ എത്തിയ അദ്ദേഹം 15 മിനിറ്റോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ഇന്ദിരാഭവനിലേക്ക് എത്തിയ കെ. സുധാകരൻ ചെറിയൊരു ഇടവേളയ്ക്കുശേഷം കെപിസിസി അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുത്തു. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു അദ്ദേഹം വീണ്ടും ചുമതല ഏറ്റെടുത്തത്.

പിന്നീട് മാധ്യമങ്ങളെ കണ്ട അദ്ദേഹം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുറന്നു വിമർശിച്ചു. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചുകടന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി മുങ്ങിയതെന്ന് അദ്ദേഹം കുറ്ററപ്പെടുത്തി. ഗുരുതരമായ പ്രശ്നങ്ങൾ കേരളം അഭിമുഖീകരിക്കുമ്പോൾ ക്യാബിനറ്റ് യോഗം പോലും നടത്താതെ മുഖ്യമന്ത്രി മാറിനിൽക്കുന്നത് തെറ്റായ സമീപനമാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസറെ കുറിച്ച് കോൺഗ്രസ് അന്വേഷിക്കുകയാണെന്നും ഇതു കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ സെമികേഡര്‍ പാർട്ടിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. താൻ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഉണ്ടാക്കിയ വിവാദം മാത്രമാണെന്നും പാർട്ടിയിൽ യാതൊരു വിധമായ പ്രശ്നവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

പാകിസ്ഥാന്‍ ഭാഷ സംസാരിക്കുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കണം: ഏക്‌നാഥ് ഷിന്‍ഡെ

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഉണ്ടായി കൊണ്ടിരിക്കുന്ന ദേശസ്നേഹത്തിന്റെ തരംഗം അവര്‍ക്ക് സഹിക്കുന്നില്ല. അവര്‍ നിരന്തരം പാകിസ്താന്റെ ഭാഷ കടമെടുക്കുന്നു. അവര്‍ രാജ്യ ദ്രോഹികളെന്നെന്നതില്‍ സംശയമില്ല,’ ഷിന്‍ഡെ പി.ടി.ഐ യോട് പറഞ്ഞു.

Published

on

പാകിസ്ഥാന്‍ ഭാഷ സംസാരിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി എന്നിവര്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളെ മുന്‍നിര്‍ത്തി പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ.

‘പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഉണ്ടായി കൊണ്ടിരിക്കുന്ന ദേശസ്നേഹത്തിന്റെ തരംഗം അവര്‍ക്ക് സഹിക്കുന്നില്ല. അവര്‍ നിരന്തരം പാകിസ്താന്റെ ഭാഷ കടമെടുക്കുന്നു. അവര്‍ രാജ്യ ദ്രോഹികളെന്നെന്നതില്‍ സംശയമില്ല,’ ഷിന്‍ഡെ പി.ടി.ഐ യോട് പറഞ്ഞു. 2008ലെ ഭീകരാക്രമണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറെയെ കൊന്നത് ആര്‍.എസ്.എസ് ബന്ധമുള്ള പൊലീസ് കാരനാണെന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഷിന്‍ഡെ ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവ് കസബിനെ അംഗീകരിക്കുകയാണെന്നും രക്തസാക്ഷികളെ വിസ്മരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുപാട് വര്‍ഷങ്ങള്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരായിരുന്നു ശരദ് പവാറിന്റേതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നു പറഞ്ഞ ഷിന്‍ഡെ, കര്‍ഷകര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു.

പത്ത് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റവയാണെന്നും ഷിന്‍ഡെ പറയുന്നുണ്ട്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍, റോഡ്, റെയില്‍, വ്യോമ, ജല കണക്റ്റിവിറ്റി എന്നിവയെല്ലാം മികച്ച മാതൃകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയെ കുറിച്ച് ലോകം മുഴുവന്‍ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എന്നും ഇന്ത്യ സംസാരിക്കുന്നു, ലോകം കേള്‍ക്കുന്നു എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി എന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.

Continue Reading

EDUCATION

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറും; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

Published

on

എസ്.എസ്.എല്‍.സി പരീക്ഷയുടെ രീതി മാറുന്നു. 2025 മുതല്‍ ഹയര്‍സെക്കന്‍ഡറിയിലേതുപോലെ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

എസ്എസ്എല്‍സിക്ക് 99.69 ശതമാനമാണ് വിജയം. 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയം(99.92%); കുറവ് തിരുവനന്തപുരം(99.08%). പാലാ വിദ്യാഭ്യാസ ജില്ലക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് നാളെമുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ മേയ് 28 മുതല്‍. മേയ് 16 മുതല്‍ 25 വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.

Continue Reading

Trending