Connect with us

More

‘അറസ്റ്റ് ചെയ്ത് ജയിലിടക്കൂ’ – ജ. കര്‍ണന്‍

Published

on

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതിയിലെ വിവാദ ജഡ്ജ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ ഹാജരായി. 20 ജഡ്ജുമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ മാപ്പു പറയില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റു ചെയ്ത് ജയിലിലടക്കൂ എന്നും വെല്ലുവിളിച്ചു. കേസില്‍ ഇനിയൊരിക്കല്‍ കൂടി കോടതിയില്‍ ഹാജരാകില്ലെന്നും ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് ഖേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ബഞ്ചിനു മുമ്പാകെ അദ്ദേഹം പറഞ്ഞു.

കല്‍ക്കട്ട ഹൈക്കോടതിയിലെ തന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തു കളഞ്ഞ സുപ്രീം കോടതി നടപടി അംഗീകരിക്കാനാവില്ല. തന്റെ അന്തസ്സിനെയാണ് അതു ബാധിച്ചത്- അദ്ദേഹം കുറ്റപ്പെടുത്തി.
ആരോപണത്തില്‍ സത്യവാങ്മൂലം നല്‍കാനാണ് കോടതി ജസ്റ്റിസ് കര്‍ണനോട് ആവശ്യപ്പെട്ടിരുന്നത്. അത് അദ്ദേഹം ഇന്നലെ സമര്‍പ്പിച്ചില്ല. നാലാഴ്ചക്കുള്ളില്‍ കോടതി നല്‍കിയ കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നല്‍കമോ എന്ന ചോദ്യത്തിന് ‘ എന്റെ ജോലി പുനഃസ്ഥാപിക്കൂ. അല്ലെങ്കില്‍ അടുത്ത തവണ താന്‍ കോടതിയില്‍ ഹാജരാകില്ല. ഞാനൊരു തീവ്രവാദിയോ സാമൂഹ്യവിരുദ്ധനോ അല്ല’ – ബഞ്ചിനു മുമ്പാകെ അദ്ദേഹം പറഞ്ഞു.
20 ജഡ്ജിമാര്‍ക്കെതിരെ കര്‍ണന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞാണ് ബഞ്ച് കോടതി നടപടികള്‍ ആരംഭിച്ചത്. ’20 ജഡ്ജിമാര്‍ക്കെതിരെയുള്ള നിലപാടില്‍ താങ്ങള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ?. അല്ലെങ്കില്‍ നിരുപാധികം മാപ്പു പറഞ്ഞ് പരാതി പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ’ – എന്നായിരുന്നു ബഞ്ചിന്റെ ചോദ്യം.
വാഗ്ദാനം നിരസിച്ച അദ്ദേഹം താന്‍ പരാതി ഉന്നയിച്ചത് നിയമപ്രകാരമാണ് എന്നു പറഞ്ഞു. ഈ വേളയില്‍ ‘ഒരു ജഡ്ജായിട്ടും താങ്കള്‍ക്ക് നടപടി ക്രമങ്ങള്‍ അറിയില്ലേ’ എന്നായിരുന്നു ബഞ്ചിന്റെ മറുചോദ്യം.
കോടതി നടപടികളില്‍ പങ്കെടുക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ മാനസികമായി സജ്ജമാണോ എന്നായിരുന്നു ചീഫ് ജ്സ്റ്റിസിന്റെ ചോദ്യം. ‘അദ്ദേഹത്തിന്റെ (ജ. കര്‍ണന്‍) മനസ്സ് വ്യക്തമല്ലെന്ന് തോന്നുന്നു. എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിനാകുന്നില്ല’ – ഖേഹാര്‍ നിരീക്ഷിച്ചു. ഈ വേളയില്‍ ‘അത്തരമൊരു ചോദ്യമേ ഉദിക്കുന്നില്ല എന്നും എല്ലാം സ്പഷ്ടമാണ്’ എന്നുമായിരുന്നു സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ പ്രതികരണം. തനിക്ക് മാനസികവും ശാരീരികവുമായ ഒരു പ്രശ്‌നവുമില്ലെന്ന് കര്‍ണനും പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമേ, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, പി.സി ഘോഷെ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ, ജഡ്ജിമാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി കര്‍ണനോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ അദ്ദേഹം ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ചീഫ് ജ്സ്റ്റിസ് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാണ് ജസ്റ്റിസ് കര്‍ണന്‍ ‘കലി’ തീര്‍ത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴക്കാലം തുടങ്ങി; പാമ്പിനെ സൂക്ഷിക്കണം;  ഇക്കാര്യങ്ങൾ മറക്കരുത്

Published

on

മഴക്കാലമായാൽ വീട്ടിലും പരിസരങ്ങളിലുമൊക്കെ പാമ്പുശല്യം കൂടാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ഉയരും. അശ്രദ്ധ മൂലം പാമ്പിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വീടും പറമ്പുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടും. വിറകും മറ്റും സൂക്ഷിച്ചുവയ്ക്കുമ്പോൾ ഇവ തറയോട് ചേർത്തിടാതെ സ്റ്റാൻഡിലോ മറ്റോ അടുക്കിവയ്ക്കണം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടെങ്കിൽ അവ ഉടൻ അടയ്ക്കണം.

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കണം. വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം. അതുകൊണ്ടാണ് വളർത്തുമൃ​ഗങ്ങളുള്ളവർക്ക് പാമ്പിന്റെ കാര്യത്തിൽ കൂടുതൽ ജാ​ഗ്രത വേണമെന്ന് പറയുന്നത്.

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ പതിവാണ്. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. ചെരുപ്പുകൾ പ്രത്യേകിച്ച് ഷൂ പോലുള്ളവ ഇടുന്നതിന് മുമ്പ് പരിശോധിക്കണം. ചെരിപ്പുകൾ അകത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

 പാമ്പുകളെ അകറ്റാൻ ചില പൊടികൈകൾ;

വീടിനുചുറ്റും വെളുത്തുള്ളി ചതച്ച് ഇടുകയോ വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി ഇത് വീട്ടിലും ചുറ്റുപാടിലും തളിക്കുകയോ ചെയ്യാം.

സവോള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധം പാമ്പുകളെ അകറ്റും.

നാഫ്തലീൻ ഗുളിക, വിനാഗിരി, മണ്ണെണ്ണ എന്നിവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റും.

വീടിന്റെ അതിരുകളിൽ ചെണ്ടുമല്ലി പോലുളള ചെടികൾ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഈ പൂവിന്റെ ​ഗന്ധം പാമ്പിന് അലോസരമാണ്.

Continue Reading

kerala

പാലക്കാട് എഐ ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ വാഹനമിടിച്ചു; ക്യാമറ തകര്‍ന്നു

ഇടിച്ച വാഹനം നിര്‍ത്താതെ പോയി

Published

on

വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകര്‍ന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ മനപ്പൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

ഇടിച്ച വാഹനം നിര്‍ത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ചതിന്റെ ശക്തിയില്‍ തകര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിന്‍ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

Continue Reading

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Trending