Connect with us

More

ഭീകരവാദി ആരോപണം; ഇസ്‌ലാം ചാനല്‍ സ്ഥാപകന് 140,000 ബ്രിട്ടീഷ് പൗണ്ട് നഷ്ടപരിഹാരം

Published

on

ലണ്ടന്‍: ഇസ്‌ലാം ചാനല്‍ സ്്ഥാപകന്‍ മുഹമ്മദലി ഹര്‍റാത്തിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയ ഇസ്രയേല്‍ അനുകൂല സംഘടന 140,000 ബ്രിട്ടീഷ് പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രീട്ടിഷ് ഹൈക്കോടതി വിധി. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.വി സ്റ്റേഷന്‍ മേധാവി മുഹമ്മദലി ഹര്‍റാത്ത് ‘സ്റ്റാന്റ് ഫോര്‍ പീസ്’ എന്ന സംഘടനക്കും അതിന്റെ വക്താവ് സാമുവല്‍ വെസ്‌ട്രോപിനുമെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് സര്‍ ഡേവിഡ് ഈദി നിര്‍ണായകമായ വിധി പ്രസ്താവിച്ചത്.

ഇങ്ങനെയൊരു വിധി വന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും തെളിവുകളെല്ലാം പരിശോധിച്ച് എനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് പുറത്തുകൊണ്ടു വന്ന കോടതിക്കും ന്യായാധിപനും നന്ദിയുണ്ടെന്നും ഹര്‍രാത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തന്നെക്കുറിച്ച് ആരോപണമുന്നയിക്കാനൊരുങ്ങുമ്പോള്‍ ഇനി ഏത് മാധ്യമത്തിനും സര്‍ ഡേവിഡ് ഈദിയുടെ നിരീക്ഷണങ്ങള്‍ കാണാതിരിക്കാനാവില്ലെന്നും വെസ്‌ട്രോപും ‘സ്റ്റാന്റ് ഫോര്‍ പീസ’ും മുമ്പും ഇത്തരം ആരോപണങ്ങളുമായി പൊതുമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറേ കാലങ്ങളായി പ്രശസ്്ത ഇസ്്‌ലാമിക് സന്നദ്ധ സംഘടനകള്‍ക്കും മുസ്‌ലിം നേതാക്കള്‍ക്കുമെതിരെ വെബ്‌സൈറ്റുകളിലൂടെയും മറ്റുമായി ഗുരുതരമായ ആരോപണ പരമ്പരകളാണ് ജൂത-മുസ്്‌ലിം മതസൗഹാര്‍ദ സംഘമെന്ന് വിശദീകരിക്കപ്പെടുന്ന ഈ സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്.

kerala

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

Published

on

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.

ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.

Continue Reading

Film

നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.

പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.

Continue Reading

kerala

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു

Published

on

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.

അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Continue Reading

Trending