Connect with us

kerala

കെ റെയില്‍;വിതണ്ഡ വാദങ്ങളുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത സില്‍വര്‍ ലൈന്‍ വിശദീകരണ പരിപാടി പ്രഹസനമായി.

Published

on

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിതണ്ഡ വാദങ്ങള്‍ ഉന്നയിച്ചും പഴയ ന്യായീകരണ പല്ലവികള്‍ ആവര്‍ത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍.പദ്ധതിക്കെതിരെ പ്രതിപക്ഷവും പൊതുജനങ്ങളും പ്രത്യേകിച്ച് ഇതിന്റെ ഭാഗമായി കുടിയൊഴിയേണ്ടവര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കാതെ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും സര്‍ക്കാര്‍ നേടിയ പുരോഗതിയെ ഉയര്‍ത്തിക്കാട്ടി കെ റെയിലിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പശ്ചാത്തല സൗകര്യ വികസനം ഒരുക്കുന്നതിലും സമാനമായ പുരോഗതി വേണമെന്നും ഇതിന്റെ ഭാഗമായാണ് സില്‍വര്‍ ലൈന്‍ പദ്ധതി കൊണ്ടുവന്നിരിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രധാന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായില്ല.
2018ല്‍ പദ്ധതിയുടെ തുടക്കത്തില്‍ നിയമസഭയില്‍ ഇത് ഉന്നയിച്ചിരുന്നു എന്നാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതിയുടെ തുടക്കത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആദ്യം ചര്‍ച്ച നടത്തിയത് എം.എല്‍.എമാരുമായിട്ടാണ്. 2018 ല്‍ പ്രതിപക്ഷം സബ്മിഷനും കൊണ്ടുവന്നിരുന്നു. പ്രധാന എം.എല്‍.എമാരും യു.ഡി.എഫ് നേതാക്കളും ഇത് സംബന്ധിച്ച് സംശയം ഉയര്‍ത്തുകയും അതിനു മറുപടി നല്‍കുകയും ചെയ്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതി ചൂടുപിടിച്ച ഈ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ചര്‍ച്ചയാകാമായിരുന്നില്ലേ എന്ന പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യത്തിനാണ് മുഖ്യമന്ത്രി 2018ല്‍ വിഷയം ചര്‍ച്ച ചെയ്‌തെന്ന്് പറഞ്ഞ് ഒഴിഞ്ഞു മാറിയത്.

ഒന്നര മണിക്കൂറിലേറെ നീണ്ട വിശദീകരണ പ്രസംഗത്തില്‍ പകുതിയിലധികം സമയവും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും കൂടംകുളം പദ്ധതിയില്‍ നിന്ന് വൈദ്യുതി എത്തിച്ചതും റബര്‍ മരങ്ങള്‍ വെട്ടി മാറ്റിയതുമടക്കമുള്ള അവകാശ വാദങ്ങളായിരുന്നു. 2016 ല്‍ താന്‍ മുഖ്യമന്ത്രിയായ ഉടന്‍ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ ഗെയില്‍ പദ്ധതി നടപ്പാക്കാത്തതിനെക്കുറിച്ച് ആണ് അദ്ദേഹം ആക്ഷേപം ഉന്നയിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കി എന്നും ഇത് നടപ്പാക്കി കാണിച്ചുകൊടുത്തു എന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടംകുളത്തു നിന്ന് വൈദ്യുതി ലൈന്‍ സാധ്യമാക്കി കഴിഞ്ഞപ്പോള്‍ പവര്‍ഗ്രിഡ് കോര്‍പറേഷന് പോലും ആശ്ചര്യമായിരുന്നു. ദേശീയപാത വികസനവും കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് നടപ്പാക്കിയത്.കേരളത്തില്‍ വ്യവസായം തുടങ്ങുക എന്ന ലക്ഷ്യത്തോടെ ഒരാള്‍ വിമാനത്താവളത്തിലെത്തി പുറത്തേക്കിറങ്ങിയാല്‍ മണിക്കൂറുകള്‍ റോഡില്‍ ബ്ലോക്കില്‍ കിടക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. വ്യവസായം തുടങ്ങാന്‍ വന്നയാള്‍ ആദ്യദിവസം തന്നെ മടങ്ങും എന്നതില്‍ സംശയമില്ല.ഈ സാഹചര്യത്തിലാണ് പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി കെ റെയില്‍ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.നാടിന് ആവശ്യമായ കാര്യങ്ങളും സൗകര്യങ്ങളും ഒരുക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. നാടിനുവേണ്ടി പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടിന്റെ പേരില്‍ പദ്ധതിക്കെതിരെ പിടിവാശിയുമായി വന്നാല്‍ അത് അനുവദിച്ചു കൊടുക്കുന്ന പ്രശ്‌നമില്ല. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഈ പദ്ധതി നടപ്പാക്കുക എന്നാണ് പദ്ധതിയെ എതിര്‍ക്കുന്നവരോട് ചോദിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദവും സാമൂഹ്യ ആഘാതം ഏറ്റവും കുറച്ചുണ്ടാക്കുന്നതുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായി മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു.

‘അയ്യോ അച്ഛാ പോകല്ലേ’
ലൈനില്‍ ചോദ്യവും ഉത്തരവും

കൊച്ചി: മുഖ്യമന്ത്രി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത സില്‍വര്‍ ലൈന്‍ വിശദീകരണ പരിപാടി പ്രഹസനമായി. ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന് പേരിട്ടു സര്‍ക്കാര്‍ നടത്തിയ വിശദീകരണ പരിപാടിയും ഇതിന്റെ ഭാഗമായുള്ള ചോദ്യോത്തരവും ശ്രീനിവാസന്‍ സിനിമയിലെ അയ്യോ അച്ഛാ പോകല്ലേ എന്ന ലൈനിലേക്ക് മാറിയതോടെ കേരളം കണ്ട ഏറ്റവും വലിയ പദ്ധതിയെക്കുറിച്ചുള്ള ദുരൂഹതയും സംശയങ്ങളും കൂടുതല്‍ വര്‍ധിക്കുകയും ചെയ്തു.

പൗര പ്രമുഖരുടെ യോഗമാണെന്നും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും നേരത്തെ തിരഞ്ഞെടുത്തവര്‍ക്ക് മാത്രമാണ് അവസരമുണ്ടായത്. ഇവരാകട്ടെ ക്ലാസെടുത്ത് പഠിപ്പിച്ച തരത്തിലാണ് ചോദ്യവും മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി രംഗത്തുവന്നത്. കേരളത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടി ഈവിധം ആയതോടെ പൊതുജനവും നിരാശയിലായി.

ഒന്നര മണിക്കൂറിലധികം നീണ്ട മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം പദ്ധതിയെക്കുറിച്ച് വിശദീകരിച്ച കെ.റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി അനില്‍കുമാര്‍ ആണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ മുഴുവന്‍ സംശയങ്ങളും മാറിയെന്നാണ് ചോദ്യോത്തരവേളക്ക് തുടക്കമിട്ട കേരള മുസ്‌ലിം ജമാഅത്ത് (എ.പി വിഭാഗം) ജില്ലാ നേതാവ് അലി ദാരിമി പറഞ്ഞത്.

ഒരു കിലോമീറ്ററിന് 120 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് വരുന്നത്. പദ്ധതിപ്രദേശത്ത് ഉടനീളം ഫെന്‍സിങ് ആവശ്യമായി വരുമെങ്കിലും ഇത് നാടിനെ രണ്ടാക്കി കീറിമുറിക്കും എന്ന വാദം അസ്ഥാനത്താണെന്ന് പറഞ്ഞ കെ റെയില്‍ എം.ഡി ഇതേ കുറിച്ച് വിശദീകരണം നല്‍കിയില്ല. 63,9 45 കോടി രൂപയാണ് ഇപ്പോള്‍ പദ്ധതി ചെലവ് കണക്കാക്കുന്നത്. 13265 കോടിരൂപ ഭൂമി ഏറ്റെടുക്കലിന് മാറ്റിവെച്ചിട്ടുണ്ട്. പദ്ധതി അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും വൈകിയാല്‍ ഓരോ വര്‍ഷവും അഞ്ചു ശതമാനം എന്ന കണക്കില്‍ ചെലവ് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 200 കി.മീറ്റര്‍ സ്പീഡാണ് കെ റെയിലിന് കണക്കാക്കുന്നതെങ്കിലും സ്‌റ്റേഷനുകളിലെ സ്‌റ്റോപ്പും മറ്റും കണക്കാക്കുമ്പോള്‍ 135 -145 കിലോമീറ്റര്‍ ആയിരിക്കും ആവറേജ് സ്പീഡ്. പദ്ധതി വിശദീകരണ രേഖ – ഡിപിആര്‍ -പൊതുരേഖയല്ലെന്നും അതു കൊണ്ടു തന്നെ പരസ്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡ് മാര്‍ഗം കാറിലും മറ്റും പോകുന്നവരെ പൊതുഗതാഗത സംവിധാനത്തിലേക്ക് മാറ്റുക എന്ന ട്രാഫിക് പ്ലാനിംഗ് നയത്തിന്റെ ഭാഗമായി ട്രെയിന്‍ യാത്രക്കാര്‍, ബസ് യാത്രക്കാര്‍, കാര്‍ യാത്രക്കാര്‍ എന്നിവരിലടക്കം നടത്തിയ പഠനത്തിന്റെ ഭാഗമായാണ് കേരളത്തില്‍ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. ചരക്ക് ഗതാഗതത്തിന് അഞ്ചിടത്ത് മാത്രമായിരിക്കും സ്‌റ്റോപ്പ് ഉണ്ടാവുക. യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ മാത്രം ചരക്ക് ലോറികള്‍ അനുവദിക്കും. ഇതനുസരിച്ച് മുഴുവന്‍ ലോറികളും കയറ്റി കൊണ്ടുപോകാം എന്ന് കരുതാന്‍ കഴിയില്ല. 480 ലോറികള്‍ മാത്രമാണ് പരമാവധി കൊണ്ടുപോകാന്‍ കഴിയുക എന്നും കെ റെയില്‍ എം.ഡി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; ഗ്രാമിന് 125 രൂപയുടെ വര്‍ധനവ്

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 125 രൂപയുടെ വര്‍ധനവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,900 രൂപയായി. ഇതോടെ പവന്റെ വിലയും 1,000 രൂപ ഉയര്‍ന്ന് 95,200 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗണ്യമായി വര്‍ധിച്ച് ഗ്രാമിന് 9,785 രൂപ, പവന് 78,280 രൂപ എന്ന നിലയില്‍ എത്തി.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 65 രൂപ, പവന് 520 രൂപ എന്നിങ്ങനെയായിരുന്നു അന്നത്തെ ഉയര്‍ച്ച. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി വില കുത്തനെ ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പുതിയ ഉയരങ്ങളിലേക്ക് നീങ്ങി.

ലോകവിപണിയിലും സ്വര്‍ണവില ശക്തമായ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 4,219.23 ഡോളര്‍ ആയി ഉയര്‍ന്നപ്പോള്‍, 62.91 ഡോളറിന്റെ വര്‍ധനയാണ് 1.51 ശതമാനത്തിന്റെ നേട്ടമായി മാറിയത്. ഈ ആഴ്ച മാത്രം 3.6%, ഈ മാസം 5.2% എന്നിങ്ങനെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുകയാണ്.

വെള്ളിയുടെയും വില അന്താരാഷ്ട്ര വിപണിയില്‍ പുതിയ ഉയരങ്ങളിലേക്ക്. റെക്കോര്‍ഡ് നിരക്കായ 56.78 ഡോളറില്‍ വെള്ളിയുടെ വ്യാപാരം പുരോഗമിക്കുകയാണ്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും ഫെബ്രുവരി ഡെലിവറിക്കായി 1.3% ഉയര്‍ച്ച രേഖപ്പെടുത്തി.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം

രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.

Published

on

കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമോറിയല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ വന്‍ തീപിടിത്തം ഉണ്ടായി. രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.

തീപിടിത്തം രോഗികള്‍ ഇല്ലാത്ത വിഭാഗത്തില്‍ ഉണ്ടായതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. എ.സി. പ്ലാന്റിന്റെ ഇന്‍സ്റ്റാളേഷന്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്തേക്ക് നിരവധി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിച്ചേര്‍ന്നു. തീ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരപ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 30 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടലാക്രമണ സാധ്യതയെ തുടര്‍ന്ന് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാത്രി 11.30 വരെയായി കള്ളക്കടല്‍ പ്രതിഭാസം മൂലം കടലിലെ തിരമാലകള്‍ ശക്തരാകുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഇതിന്റെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തീരപ്രദേശങ്ങളില്‍ കൂടുതലാകാനാണ് സാധ്യത.

അതേസമയം, ശ്രീലങ്കയില്‍ വലിയ ദുരിതം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയാണ്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ അവിടെയുള്ള മരണസംഖ്യ 100 കവിഞ്ഞു. നിരവധി പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ 25 ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഗതാഗതവും സാധാരണജീവിതവും താറുമാറായി.

ശ്രീലങ്കയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിലൊക്കെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ച് അധികാരികള്‍ അതീവ ജാഗ്രതയിലാണ്.

ദക്ഷിണേന്ത്യന്‍ തീരരേഖയിലാകെ ചുഴലിക്കാറ്റിന്റെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

Continue Reading

Trending