Connect with us

Culture

അഹങ്കാരത്തിന് കിട്ടിയ മറുപടി

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നില്ലേ ഇംഗ്ലണ്ട്… അഞ്ചാം മിനുട്ടില്‍ തന്നെ ലീഡ്. പിന്നെ അതില്‍ ജയിച്ചെന്ന് കരുതി ആക്രമണത്തിന് അവരങ്ങ് സുല്ലിട്ടു… കടിച്ചുതൂങ്ങാനുള്ള ഗെയിം. ഇതാണോ ആധുനിക ഫുട്‌ബോള്‍… അവിടെയാണ് ക്രൊയേഷ്യ കരുത്തരായി ഫുട്‌ബോളിന്റെ വേഗസൗന്ദര്യം പ്രകടിപ്പിച്ചത്. പിറകില്‍ നില്‍ക്കുന്നവന്റെ മനോവികാരത്തിനാണ് ചാലീകത. അവനായിരിക്കും വീറും വാശിയും.

മുന്നില്‍ നില്‍ക്കുന്നവന് ആത്മവിശ്വാസത്തിന്റെ അഹങ്കാരമുണ്ടെങ്കില്‍ പിറകില്‍ നില്‍ക്കുന്നവന്റെ മനസ്സിലെപ്പോഴും വേദനയുടെ കനലുണ്ടാവും.ആ കനലിനാണ് വീര്യം കൂടുതല്‍. ക്രൊയേഷ്യന്‍ നായകന്‍ ലുക്കാ മോദ്രിച്ച് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ് സത്യം. ഇംഗ്ലണ്ട് ഒരു ഗോളില്‍ അഹങ്കരിച്ചു. അതിനുള്ള വലിയ പിഴയാണ് രണ്ടാം പകുതിയിലും പിന്നെ അധികസമയത്തും ടീമിന് നല്‍കേണ്ടി വന്നത്. ഈ ലോകകപ്പില്‍ പരാജയമറിയാത്ത ഒരു ടീമുണ്ടെകില്‍ അത് ക്രോട്ടുകാരാണ്. എല്ലാ കളികളും ജയിച്ചവര്‍. അവസാന രണ്ട് മല്‍സരങ്ങളില്‍ പിറകില്‍ നിന്നുമാണ് തിരിച്ചുവന്നത്. അതെങ്കിലും ഓര്‍ക്കണമായിരുന്നു ഹാരി കെയിനും ടീം.

120 മിനുട്ട് കളിക്കാനുളള മാനസികോര്‍ജ്ജം അവര്‍ക്കുണ്ടെങ്കില്‍ അത് ഇംഗ്ലീഷുകാര്‍ക്കുണ്ടായിരുന്നില്ല. പ്രതിയോഗികളെ ബഹുമാനിക്കുകയെന്നത് ഏത് ഗെയിമിലെയും, അത് ഇനി തലപ്പന്ത് കളിയാണെങ്കില്‍ പോലും പ്രാഥമിക മര്യാദയാണ്. ലീഡ് നേടിയതിന് ശേഷം ഇംഗ്ലണ്ട് ക്രോട്ടുകാരെ പരിഹസിക്കുന്ന ഗെയിമല്ലേ കളിച്ചത്… വെറുതെ പന്ത് താമസിപ്പിക്കുന്നു, പരുക്ക് അഭിനയിക്കുന്നു, കിക്കുകള്‍ എടുക്കാന്‍ സമയം കളയുന്നു. വെറുതെ ലോംഗ്‌ബോളുകള്‍ അടിക്കുന്നു-ഇത്തരത്തിലുളള നെഗറ്റീവ് തന്ത്രങ്ങള്‍ നിങ്ങള്‍ മല്‍സരത്തിന്റെ അവസാനത്തിലാണ് എടുക്കുന്നതെങ്കില്‍ അത് മനസ്സിലാക്കാം. ഒരു ഗോള്‍ ലീഡ് ഒരിക്കലും സേഫല്ല എന്ന അടിസ്ഥാന സത്യം പോലും ജെറാത് സൗത്ത്‌ഗെയിറ്റിന്റെ കുട്ടികള്‍ മറന്നെങ്കില്‍ അത് അവരുടെ പിഴയാണ്-വലിയ പിഴ.

ക്രോട്ടുകാരിലേക്ക് വരാം. അവരാണല്ലോ അശ്വമേഥം ജയിച്ചവര്‍. ജയിച്ചവരെക്കുറിച്ചാണ് പറയേണ്ടതും. ഒന്നുമില്ലായ്മയില്‍ നിന്നുമുള്ള ആ തിരിച്ചുവരവിന്റെ രഹസ്യം തന്നെ ആത്മവിശ്വാസമാണ്. ഒരു ഗോളിന് പിറകില്‍ പോയിട്ടും പരാജിതന്റെ ശരീര ഭാഷയായിരുന്നില്ല ലുക്കാ മോദ്രിചിന്റേതും ഇവാന്‍ റാക്കിറ്റിച്ചിന്റേതും ഇവാന്‍ പെറസിച്ചിന്റേതും മരിയോ മാന്‍സുകിച്ചിന്റേതുമൊന്നും. അവര്‍ തിരിച്ചടിക്കുമെന്ന വാശിയില്‍ തന്നെയായിരുന്നു. ഇംഗ്ലീഷ് പ്രതിരോധനിരക്കാരാവട്ടെ അവക്ക് യഥേഷ്ടം സ്‌പേസും നല്‍കി. രണ്ടാം പകുതിയില്‍ എത്ര വേഗത്തിലാണ് ക്രോട്ടുകാര്‍ ഇംഗ്ലീഷ് ബോക്‌സിലെത്തിയത്.

പലപ്പോഴും ഗോള്‍ക്കീപ്പര്‍ പിറ്റ്‌ഫോര്‍ഡിന്റെ മികവിലാണ് ടീം രക്ഷപ്പെട്ടത്. പിറ്റ്‌ഫോര്‍ഡിന്റെ സമീപനത്തിലുമുണ്ടായിരുന്നു അല്‍പ്പമഹങ്കാരം. അദ്ദേഹവും കളിയുടെ ഓളത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പണ്ട് മുതലേ ഉണ്ടല്ലോ ഇംഗ്ലീഷുകാര്‍ക്കൊരു അഹങ്കാര മനസ്സ്-അതാണ് വിനയായത്.
ഞായറാഴ്ച്ച ഫൈനല്‍. ഫ്രാന്‍സും ഇംഗ്ലണ്ടുമായിരുന്നെങ്കില്‍ അത് ഒരു പക്ഷേ ബോറന്‍ സേഫ് ഫൈനലാവുമായിരുന്നു. പക്ഷേ ഇത് ക്രൊയേഷ്യയാണ്-ഫ്രാന്‍സ് വിയര്‍ക്കും. വിയര്‍ക്കുന്ന ഫുട്‌ബോള്‍ കാണാനാണ് ചന്തം.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending