Connect with us

india

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്.

Published

on

ബെംഗളൂരു: രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പായി വിശേഷിപ്പിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്. കര്‍ണാടകയില്‍ ഭരണത്തിലേറി ദേശീയ രാഷ്ട്രീയത്തില്‍ പുതു ചരിതം തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനം കൈവിട്ടു പോകാതിരിക്കാന്‍ ആവനാഴിയിലെ സകല അസ്ത്രങ്ങളും ബി.ജെ.പിയും പ്രയോഗിക്കുന്നുണ്ട്. കര്‍ണാടക കൈവിട്ടാല്‍ ബി.ജെ.പിക്ക് പിന്നെ ദക്ഷിണേന്ത്യയില്‍ അഡ്രസുണ്ടാവില്ലെന്നത് അവരെ കുഴക്കുന്നുണ്ട്. ഉയര്‍ന്ന വോട്ടിങ് ശതമാനം ആരെ തുണക്കുമെന്നതാണ് പാര്‍ട്ടികളുടെ ചങ്കിടിപ്പേറ്റുന്നത്.

സംസ്ഥാനത്ത് 1952ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണത്തേത്. പോസ്റ്റല്‍ വോട്ടുകളും വോട്ട് ഫ്രം ഹോമും ചേര്‍ന്നുള്ള പോളിംഗ് ശതമാനം പുറത്തുവന്നപ്പോള്‍ ഇത്തവണത്തെ മൊത്തം പോളിംഗ് ശതമാനം 73.19% ആണ്. സംസ്ഥാനത്തെ അഴിമതി ഭരണത്തിനെതിരെ ജനം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് പോളിങ് ശതമാനം ഉയരാന്‍ കാരണമെന്ന് കോണ്‍ഗ്രസും മോദിയുടേയും കേന്ദ്ര നേതാക്കളുടേയും കാടടക്കിയുള്ള പ്രചാരണം വോട്ടര്‍മാരെ ആകര്‍ഷിച്ചതാണ് പോളിങ് ഉയരാന്‍ കാരണമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നുണ്ടെങ്കിലും വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. പത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചും കര്‍ണാടകയില്‍ തൂക്ക് നിയമസഭയാകുമെന്നാണ് പ്രവചിക്കുന്നത്. ഇതില്‍ നാലെണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു എക്‌സിറ്റ് പോള്‍ സര്‍വേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ബെംഗളുരു നഗരമേഖല, മൈസുരു, മംഗളൂരു, ഹുബ്ബള്ളി തുടങ്ങി നഗരമേഖലകളിലെ ഫലം പെട്ടെന്ന് പുറത്ത് വരും. പക്ഷേ, ബീദാര്‍ അടക്കമുള്ള ജില്ലകളിലെ ഫലം വരാന്‍ താമസിക്കും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെ അറിയാനാവും. ഒമ്പതരയോടെ അടുത്ത അഞ്ച് വര്‍ഷം കന്നഡികരെ ആര് നയിക്കുമെന്നതിന്റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം. കോണ്‍ഗ്രസ് ക്യാമ്പില്‍ ദേശീയ നേതാക്കളടക്കം ബെംഗളുരുവിലെത്തി ക്യാമ്പ് ചെയ്യുകയാണ്. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ബെംഗളുരുവില്‍ തുടരുന്നുണ്ട്. ഇന്നലെ രാത്രി 224 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ചേര്‍ത്ത് സൂം മീറ്റിംഗ് വിളിച്ചിരുന്നു.

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടാകുമെന്ന സൂചന കിട്ടിയാലുടന്‍ ബെംഗളുരുവിലെത്താന്‍ വിജയിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയിച്ചാല്‍ ഒട്ടും വൈകാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കത്ത് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിജെപി നേതൃത്വത്തിന് കോണ്‍ഗ്രസിനോളം ആത്മവിശ്വാസമില്ലെങ്കിലും തൂക്കു സഭയ്ക്കുള്ള സാഹചര്യം വന്നാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയാണുള്ളത്. തൂക്കു സഭയ്ക്കുള്ള സാഹചര്യം വന്നാല്‍ കിംഗായോ കിങ്‌മേക്കറായോ മാറാമെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസും. എന്നാല്‍ കോണ്‍ഗ്രസ് തനിച്ച് 150 സീറ്റ് പിടിക്കുമെന്ന ആത്മവിശ്വാസമാണ് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധാരമയ്യയും പ്രകടിപ്പിക്കുന്നത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തലസ്ഥാനമായ ബെംഗളൂരുവില്‍ ഇന്ന് രാവിലെ ആറു മുതല്‍ രാത്രി 12 മണിവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

india

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

india

പെരുമാറ്റച്ചട്ട ലംഘനം; മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

ചട്ട ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്‍.

Published

on

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ. വടക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി മണ്ഡലത്തിലെ എംഎല്‍എ ആയ ജദബ് ലാല്‍ നാഥാണ് മാപ്പ് പറഞ്ഞത്. ചട്ട ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചില്‍. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നാഥ് പറഞ്ഞു.

ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടന്ന കിഴക്കന്‍ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി സെഗ്മെന്റിലെ ബൂത്ത് ലെവല്‍ ഓഫീസറോട് (ബിഎല്‍ഒ) മോശമായി പെരുമാറിയെന്നാരോപിച്ചാണ് നാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോര്‍ത്ത് ഇലക്ടറല്‍ ഓഫീസറാണ് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനു മറുപടിയായാണ് ജദാബ് ലാല്‍ നാഥ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം, ത്രിപുര നിയമസഭയില്‍ സഭാ നടപടികള്‍ക്കിടെ അശ്ലീല വീഡിയൊ കാണുന്ന നാഥിന്റെ 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

 

Continue Reading

Trending