Connect with us

kerala

നോട്ടയേക്കാള്‍ കുറവാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് കിട്ടിയതെന്നറിഞ്ഞപ്പോള്‍ എന്റെ ഉള്ളം ഒന്ന് തണുത്തു: ജോയ് മാത്യു

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് സിപിഎം നേരിട്ടിരിക്കുന്നത്.

Published

on

കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ വിജയം മതനിരപേക്ഷയില്‍ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ
പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് പ്രശസത സിനി താരം ജോയ് മാത്യു.അതേസമയം സിപിഎമ്മിന്റെ പരാജയത്തെ അദ്ദേഹം പരിഹസിച്ചു.വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കര്‍ണ്ണാടക ബലിയാണ്. കര്‍ണാടകത്തില്‍ നോട്ടക്ക് കിട്ടിയതിനേക്കാള്‍ കുറവാണ് കമ്മികള്‍ക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് സിപിഎം നേരിട്ടിരിക്കുന്നത്. മത്സരിച്ച നാല് മണ്ഡലങ്ങളിലും സി.പി.എം പരാജയപ്പെട്ടു. മൂന്നിടങ്ങളില്‍ നോട്ടക്കും പിന്നിലായി. രണ്ടിടത്ത് ആയിരത്തോളം വോട്ടുകളും ഒരിടത്ത് ആയിരത്തില്‍ താഴെ വോട്ടുകളുമാണ് സി.പി.എമ്മിന് നേടാനായത്. ബാഗേപ്പള്ളിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ഡോ. അനില്‍കുമാര്‍ ജയിക്കുമെന്ന് സി.പി.എം വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും മൂന്നാം സ്ഥാനത്ത് എത്താനേ സി.പി.എമ്മിന് സാധിച്ചുള്ളൂ. 82,128 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്.എന്‍ സുബ്ബറെഡിയാണ് ബാഗേപ്പള്ളിയില്‍ വിജയിച്ചത്. ജെ.ഡി.എസും സി.പി.ഐയും ബാഗേപ്പള്ളിയില്‍ സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല.

കെജിഎഫില്‍ 1008 വോട്ടുകളാണ് സി.പി.എം സ്ഥാനാര്‍ത്ഥി തങ്കരാജ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.രൂപകലയാണ് കെ.ജി.എഫില്‍ വിജയിച്ചത്. മറ്റൊരു മണ്ഡലമായ കെ.ആര്‍ പുരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി എം. മഞ്ചേഗൗഡ 1220 വോട്ടുകളും സി.പി.ഐ സ്ഥാനാര്‍ത്ഥി പി.പി അപ്പണ്ണ 227 വേട്ടുകളുമാണ് നേടിയത്. ഗുല്‍ബര്‍ഗ റൂറലില്‍ 822 വോട്ടുകള്‍ മാത്രമാണ് സി.പി.എമ്മിന് നേടാനായത്. സി.പി.എം മത്സരിച്ച ഗുല്‍ബര്‍ഗ റൂറലില്‍ നോട്ടക്കും (839)പിന്നില്‍ 822 വോട്ടാണ് ലഭിച്ചത് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 71839 വോട്ട് നേടിയാണ് വിജയിച്ചത്. കോലാര്‍ഫീല്‍ഡില്‍ നോട്ട 1383 വോട്ട് നേടിയപ്പോള്‍ സി.പി.എമ്മിന് 1008 വോട്ട് ലഭിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 81569 വോട്ടാണ് മണ്ഡലത്തില്‍ നേടിയത്. കെ.ആര്‍ പുരത്ത് നോട്ടക്ക് 4396 വോട്ട് ലഭിച്ചപ്പോള്‍ സി.പി.എമ്മിന് 1220 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 115624 വോട്ടും ലഭിച്ചു. സി.പി.എം വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന ബാഗേപള്ളിയില്‍ 19621 വോട്ടാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 82128 വോട്ടും രണ്ടാമതെത്തിയ ബി.ജെ.പിക്ക് 62949 വോട്ടും ലഭിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാനൊരു കോണ്‍ഗ്രസ്സ്‌കാരനല്ല.എങ്കിലും കര്‍ണാടകയിലെ കോണ്‍ഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയില്‍ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു എന്നതാണ്.വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ
കര്‍ണ്ണാടക ബലിയാണ്.

സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തില്‍ പൊരുതി തോറ്റെങ്കിലും നാല്‍പ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി . അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാര്‍ട്ടി
എന്നെ കൂക്കിവിളിച്ചു ;കുരിശേറ്റി .എന്നാല്‍ കര്‍ണാടകത്തില്‍ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവര്‍ക്ക്- കിട്ടിയതിനേക്കാള്‍ കുറവാണ് കമ്മികള്‍ക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.

അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ.കോണ്‍ഗ്രസ്സ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാര്‍ട്ടികളെയാണ് .ഒന്ന് കഷ്ടിച്ചു പിടിച്ചു നില്‍ക്കുന്നുണ്ട്.മറ്റവന്‍ അടിപടലം ഇല്ലാതായി.ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?

kerala

ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു

തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു

Published

on

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു.

മലബാര്‍ എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16629, 16630) മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16604, 16603) അമൃത എക്‌സ്പ്രസ്: തിരുവനന്തപുരംമധുര, മധുരതിരുവനന്തപുരം (16343, 16344) കാരക്കല്‍ എക്‌സ്പ്രസ്: കാരക്കല്‍ എറണാകുളം, എറണാകുളംകാരക്കല്‍ (16187, 16188), സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്: ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരംചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

Continue Reading

kerala

സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കണം; മുസ്‌ലിംലീഗ്

ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.

Published

on

ചെന്നൈ: ഇസ്രാഈലും സയണിസവും ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യയെ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ അപലപിച്ചു. ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

kerala

ഭീകരതയെ ലക്ഷ്യമിടുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ; മുസ്‌ലിംലീഗ്

ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

Published

on

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സായുധ സേന പ്രകടിപ്പിച്ച സാങ്കേതികതികവോടെയും ധൈര്യവും മാതൃകാപരമാണ്. ഇന്ത്യന്‍ സൈന്യം, നാവികസേന, വ്യോമസേന, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവ തീവ്രവാദത്തെ തുരത്തുന്നതിലും അവരുടെ താവളങ്ങള്‍ നിലംപരിശാക്കുന്നതിലും കൃത്യത പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിനും നമ്മുടെ സായുധ സേനയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രകടമാക്കിയ ഐക്യത്തിന്റെ ആത്മാവിനെ മുസ്‌ലിംലീഗ് പ്രശംസിക്കുന്നു.

ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം അന്താരാഷ്ട്ര സമൂഹവുമായും ഐക്യരാഷ്ട്രസഭയുമായും നയതന്ത്രപരമായ ‘ചാനലുകളില്‍’ സജീവമായി പ്രവര്‍ത്തിക്കാനും തന്ത്രപരമായ സംയമനം പാലിക്കാനും മുസ്‌ലിംലീഗ് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളിലും നമ്മുടെ ദേശീയ സമഗ്രതയുടെയും ശക്തിയുടെയും മൂലക്കല്ലായി നിലനില്‍ക്കുന്ന വൈവിധ്യത്തില്‍ ഐക്യത്തിന്റെ ശാശ്വതമായ മൂല്യങ്ങളിലും മുസ്‌ലിംലീഗ് ഉറച്ച വിശ്വാസം ആവര്‍ത്തിക്കുന്നു.

തുടര്‍ച്ചയായ ജാഗ്രത, ദുരിതബാധിതരായ സാധാരണക്കാരോട് അനുകമ്പ, സമാധാനം, സംഭാഷണം, ഐക്യം എന്നിവയ്ക്കുള്ള പുതുക്കിയ ദേശീയ പ്രതിബദ്ധത എന്നിവ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Continue Reading

Trending