Connect with us

Culture

കെ.എ.എസ് സംവരണ അട്ടിമറി: സര്‍ക്കാര്‍ സംവരണ നയം വ്യക്തമാക്കണം: ടി.എ അഹമ്മദ് കബീര്‍

Published

on

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) സംവരണ അട്ടിമറിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെ.എ.എസ് സംവരണ അട്ടിമറിയെ ചോദ്യം ചെയ്ത് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭ സ്തംഭിച്ച സാഹചര്യത്തില്‍ അവതരിപ്പിക്കാനായില്ല. ഈ സാഹചര്യത്തിലാണ് സംവരണ അട്ടിമറി അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചത്.
കെ.എ.എസിലെ മൂന്ന് സ്ട്രീമുകളില്‍ ആദ്യത്തേതായ ഡയറക്ട് റിക്രൂട്ട്‌മെന്റിന് മാത്രമാണ് സംവരണം അനുവദിക്കുന്നത്. പ്രമോഷനും റിക്രൂട്ട്‌മെന്റും വഴിയുള്ള മറ്റ് രണ്ട് സ്ട്രീമുകളില്‍ സംവരണം അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ അറിയിച്ചിട്ടുള്ളതാണ്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ ചോദ്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മറുപടിയായി നല്‍കിയത്. എന്നാല്‍ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം ബാധകമല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്ന് പി.കെ ബഷീറിന്റെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. ഇതിലെ സര്‍ക്കാറിന്റെ ഒത്തുകളി വ്യക്തമാണ്.
അതേസമയം മൂന്ന് സ്ട്രീമിലും സംവരണം നല്‍കാവുന്നതാണെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചുകൊണ്ട് നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ നിയമസെക്രട്ടറിയുടെ ഉപദേശം തള്ളുകയും സംവരണം വേണ്ട എന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. സ്വന്തം നിയമവകുപ്പിനെ വിശ്വാസത്തിലെടുക്കാതെയാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വ്യക്തിക്ക് രണ്ട് തവണ സംവരണാനുകൂല്യം ലഭിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കെ.എ.എസ് മറ്റൊരു കേഡറാണ്. നേരിട്ടുള്ള നിയമനത്തിനും പ്രമോഷന്‍- ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനങ്ങള്‍ ലഭിക്കാനും പി.എസ്.സി നടത്തുന്ന ടെസ്റ്റിലും ഇന്റര്‍വ്യൂവിലും വിജയിക്കേണ്ടതുണ്ട്. നേരത്തെ സര്‍വീസില്‍ കയറിയ ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസിന്റെ തുടര്‍ച്ചയായി അല്ല കെ.എ.എസില്‍ പ്രവേശിക്കുന്നത്. വീണ്ടും പരീക്ഷയെഴുതി, അതില്‍ വിജയിച്ച് അഭിമുഖത്തില്‍ പങ്കെടുത്ത്, അതിലും വിജയിച്ചതിന് ശേഷമാണ് പുതിയ കേഡറില്‍ പ്രവേശിക്കുന്നത്. അപ്പോള്‍ സംവരണം ഉള്‍പെടെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. ഇത് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കെ.എ.എസില്‍ കേവലം 33 ശതമാനം മാത്രമേ പുറത്തുനിന്നുള്ള ചെറുപ്പക്കാര്‍ വരികയുള്ളൂ. ഇതിനെയാണ് ഡയറക്ട് റിക്രൂട്ട്‌മെന്റ് എന്ന് പറയുന്നത്. ബാക്കി 66ല്‍ 33 ശതമാനവും നാല്‍പ്പത് വയസ് വരെയുള്ള ബിരുദധാരികളായ നോണ്‍ഗസറ്റഡ് ജീവനക്കാരില്‍ നിന്നും കെ.എ.എസ് പരീക്ഷ എഴുതി വരുന്നവര്‍. ശേഷിക്കുന്ന 33 ശതമാനം സെക്കന്റ് ഗ്രേഡ് ഗസറ്റഡ് റാങ്കിലുള്ള അമ്പത് വയസ്സുവരെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് ഇതേ ടെസ്റ്റ് എഴുതി വരുന്നവരുമാണ്. അതായത് കെ.എ.എസിലെ 66 ശതമാനം പേരും സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണ്. മിടുക്കരായ ചെറുപ്പക്കാരെ കൊണ്ടുവന്ന് ഭരണം നവീകരിക്കാനാണ് കെ.എ.എസ് കൊണ്ടുവരുന്നതെന്ന വാദം തന്നെ ഇവിടെ പൊളിയുകയാണ്. മൂന്ന് സ്ട്രീമുകളിലും സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവായ സോമപ്രസാദ് എം.പി നല്‍കിയ നിവേദനം പോലും മുഖ്യമന്ത്രി തള്ളുകയാണുണ്ടായത്. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ സ്‌പെഷ്യല്‍ റൂള്‍സില്‍ സ്ട്രീം ഒന്നിലും രണ്ടിലും സംവരണം പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒന്നിനെയും രണ്ടിനെയും ഡയറക്ട് റിക്രൂട്ട്‌മെന്റ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവരണം വേണ്ടെന്ന് വെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Trending