Connect with us

kerala

കാസര്‍കോട് ബി.ജെ.പിയില്‍ പോര് മുറുകി; ചേരിതിരിഞ്ഞ് നേതാക്കളും

ബിജെപിയിലെ പ്രശ്‌നം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായേക്കും.

Published

on

കാസര്‍കോട്: പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലും കൊലക്കേസ് പ്രതിയുടെ ആത്മഹത്യയും പാര്‍ട്ടി ഓഫീസ് ഉപരോധിച്ച് താഴിട്ട് പൂട്ടുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് കലുഷിതമായ കാസര്‍കോട് ബിജെപിയില്‍ പോര് മുറുകുന്നു. നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി.

ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈയിടെ രാജിവെച്ച ജില്ലാ വൈസ് പ്രസിഡന്റ് പി രമേശിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇന്നലെ കാസര്‍കോട് പത്രസമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത് അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പി രമേശ് ഉന്നയിച്ചത്. കെ ശ്രീകാന്ത്, പി സുരേഷ് കുമാര്‍ ഷെട്ടി, മണികണ്ഠ റൈ തുടങ്ങിയ നേതാക്കളാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പെരിയ കേന്ദ്രസര്‍വകലാശാലയില്‍ കോഴ വാങ്ങി നടത്തിയ ചില നിയമനങ്ങള്‍ക്ക് ശ്രീകാന്ത് അടക്കമുള്ളവര്‍ ഒത്താശ നല്‍കിയെന്നും രമേശ് കുറ്റപ്പെടുത്തി.

കുറ്റിക്കോലിലെ തെക്കില്‍ ആലടി റോഡ് വികസന വുമായി ബന്ധപ്പെട്ട് ബിജെപിയുടെ സ്ഥലം കയ്യേറാന്‍ സിപിഎമ്മിന് അനുകൂല സാഹചര്യ മൊരുക്കിക്കൊടുത്തുവെന്നും രമേശ് ആരോപിച്ചു. കഴിഞ്ഞദിവസം ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ഉപരോധ സമരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പ്രതിഫലിപ്പിച്ചത്. ശ്രീകാന്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്. സുരേന്ദ്രന്‍ ആരെയോ ഭയപ്പെടുകയാണ്.എല്‍ഡിഎഫുമായി ഒരുതരത്തിലുള്ള ധാരണയും വേണ്ടെന്നും കുമ്പള പഞ്ചായത്തില്‍ എല്‍ഡി എഫുമായി കൂട്ടുകെട്ടുണ്ടാക്കിയവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി രമേശ് വ്യക്തമാക്കി.

കുമ്പള പഞ്ചായത്തിലെ പ്രശ്‌നംകഴിഞ്ഞ ഫെബ്രുവരിയില്‍ കാസര്‍കോട്ടെത്തിയ കെ സുരേന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും അതുണ്ടായില്ല. സംസ്ഥാന പ്രസിഡന്റിനെ ചിലര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന് സംശയമുണ്ട്. സംസ്ഥാനകമ്മിറ്റിയില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന വാക്കു പാലിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറായില്ല. കുമ്പളയിലെ ബലിദാന കുടുംബങ്ങളെ അപമാനിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അവിടുത്തെ പ്രവര്‍ത്തകര്‍ വാട്‌സ്ആപ് കൂട്ടായ്മയുണ്ടാക്കിയത്. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് രമേശ് പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ വിനോദ്, ലൊകേഷ് നോണ്ട, നവിനാഷ്, കെ ശങ്കര്‍ എന്നിവരും പങ്കെടുത്തു. അതിനിടെ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള ശബ്ദ സന്ദേശങ്ങള്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ പരക്കുകയാണ്.

ജില്ലാ കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞു തകര്‍ത്തവര്‍ക്കെതിരെയും വാതില്‍ ചങ്ങലയിട്ടു ഉപരോധിച്ച വര്‍ക്കെതിരെയും നടപടിയെടുക്കാതെ ജില്ലാ വൈസ് പ്രസിഡന്റ് പി രമേശിന്റെ രാജി സ്വീകരിച്ച് മറുവിഭാഗത്തെ തളയ്ക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കത്തില്‍ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്. രമേശനാണ് പ്രവര്‍ത്തകരെ കുത്തി ഇളക്കുന്നതെന്നാണ് ഇവരുടെ വാദം. ബിജെപിക്ക് കടുത്ത അപമാനം ഉണ്ടാക്കിയതാണ് ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധം. വാതില്‍ ചങ്ങലയിട്ടു പൂട്ടി നേതാക്കള്‍ക്കെതിരെ ഭീഷണി മുഴക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ ഓഫീസ് ഉപരോധിച്ചപ്പോള്‍ ചോദ്യം ചെയ്യാന്‍ ഒരു നേതാവും മുന്നിട്ടിറങ്ങിയില്ല. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം മേഖലകളിലെ നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.
കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം മേഖലകള്‍ മംഗളൂരു ആര്‍എസ്എസിന് കീഴിലാണ്. പാര്‍ട്ടിക്കെ തിരെയുള്ള പരസ്യമായ നീക്കത്തിന് പിന്നില്‍ നേതാക്കളുടെ ഒത്താശയുണ്ടെന്നതിനാല്‍ ബിജെപിയിലെ പ്രശ്‌നം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായേക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

റ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു

Published

on

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടും തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിപൂര്‍ണമായി താനൊരു പാര്‍ട്ടിക്കാരനാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് താന്‍ നല്‍കിയിട്ടുള്ളൂ എന്നാണ് ഷാഫി പറയുന്നത്. നന്നായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും നല്‍കുന്ന പിന്തുണയാണത്. വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് താന്‍ കൊണ്ടുവന്നതല്ല. രാഹുലുമായി പാര്‍ട്ടിയില്‍ നിന്നുണ്ടായ സൗഹൃദമാണ്. നന്നായി പ്രവര്‍ത്തിക്കുന്ന ആരേയും വളരാന്‍ പിന്തുണയ്ക്കുന്നതുപോലെ തന്നെയാണ് രാഹുലിനോടും ചെയ്തത്. അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാട് തനിക്ക് ഇക്കാര്യത്തിലില്ലെന്നും ഷാഫി പറമ്പില്‍ ആവര്‍ത്തിച്ചു.

Continue Reading

kerala

തായ്ലന്‍ഡില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷികള്‍ കടത്തിയ ദമ്പതികള്‍ പിടിയില്‍

തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്.

Published

on

കൊച്ചി: കോടികളുടെ മൂല്യമുള്ള അപൂര്‍വ ഇനപ്പക്ഷികളെ കടത്താന്‍ ശ്രമിച്ച ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍പ്പെട്ട പക്ഷികളായതിനാലാണ് കസ്റ്റംസ് നടപടി ശക്തമാക്കിയത്.

ഭാര്യ, ഭര്‍ത്താവ്, ഏഴ് വയസ്സുള്ള മകന്‍ എന്നിവരടങ്ങിയ കുടുംബത്തിന്റെ ചെക്ക്-ഇന്‍ ബാഗേജ് പരിശോധിക്കുമ്പോഴാണ് പക്ഷികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന നിയന്ത്രിത ഇനങ്ങളാണ് ഇവ. ഇത്തരമൊരു ഇനം ഇന്ത്യയില്‍ എത്തിക്കാന്‍ കടുത്ത മാനദണ്ഡങ്ങളുണ്ട്; മൃഗശാലകള്‍ വഴിയാണ് മാത്രം അനുമതി ലഭിക്കുക. ഇവയെല്ലാം പൂര്‍ണമായും ലംഘിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

പിടിച്ചെടുത്ത പക്ഷികളും ദമ്പതികളും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തായ്ലന്‍ഡില്‍ നിന്ന് അപൂര്‍വ പക്ഷികളും മൃഗങ്ങളും കടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് നാലാം പിടിയാകുന്നു. ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളത്തില്‍ മൂന്നു സമാനമായ കടത്തുപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ അപൂര്‍വ കുരങ്ങന്മാരെയും പക്ഷിയെയും കടത്താന്‍ ശ്രമിച്ച പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ ഡിസംബറിലും സമാനമായ കടത്തുകള്‍ പിടികൂടി.

 

 

Continue Reading

kerala

പാലക്കാട് കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി…

Published

on

പാലക്കാട്: പാലക്കാട് മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.

 

Continue Reading

Trending