Connect with us

kerala

അഴിമതി മറയ്ക്കാന്‍ സര്‍ക്കാരിന്റെ പി.ആര്‍ ക്യാമ്പയിന്‍; പ്രചാരണം സെലിബ്രിറ്റികളെ ഉപയോഗിച്ച്

പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന സര്‍ക്കാര്‍, കറപ്ഷന്‍ ഫ്രീ കേരള, സത്യമേവ ജയതേ എന്ന പേരിലും ക്യാമ്പയിന്‍ നടത്തുന്നുണ്ടെന്നതാണ് രസകരം

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ഇടത് സര്‍ക്കാര്‍, ഭരണ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ, ഖജനാവ് ചോര്‍ത്തി നടത്തുന്നത് കോടികള്‍ ചെലഴിച്ചുള്ള പി.ആര്‍ ക്യാമ്പയിന്‍. വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനെന്ന പേരില്‍ 450 ലക്ഷം രൂപയാണ് സപെഷ്യല്‍ പി.ആര്‍ ക്യാമ്പയിന്‍ ഇനത്തില്‍ പദ്ധതി വിഹിതമായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. നിലവില്‍ ദിവസവും മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ ചെലവ് കൂടാതെയാണിത്. ഇതില്‍ 3.50 കോടി രൂപ ഇതിനകം ചെലവഴിച്ചു. കഴിഞ്ഞ ദിവസം 72.72 ലക്ഷം രൂപ ചെലവഴിക്കാന്‍ കൂടി അനുമതി നല്‍കി. സെലിബ്രിറ്റികളുടെ ടെസ്റ്റിമോണിയല്‍ വീഡിയോകള്‍, ക്രിയേറ്റീവ് ആനിമേഷന്‍ പോസ്റ്ററുകള്‍ തുടങ്ങിയവയ്ക്കാണ് ഇത്രയും തുക ചെലവഴിക്കുക.

പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന സര്‍ക്കാര്‍, കറപ്ഷന്‍ ഫ്രീ കേരള, സത്യമേവ ജയതേ എന്ന പേരിലും ക്യാമ്പയിന്‍ നടത്തുന്നുണ്ടെന്നതാണ് രസകരം. അഴിമതി രഹിത ക്യാമ്പയിന് 3.68 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തോളം രൂപ സെലിബ്രിറ്റികളുടെ ചെലവാണ്. സര്‍ക്കാര്‍ ഏജന്‍സികളെ നോക്കുകുത്തിയാക്കി, കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്‌നോളജീസ് എന്ന സ്വകാര്യ ഏജന്‍സിക്കാണ് സെലിബ്രിറ്റി ടെസ്റ്റിമോണിയല്‍ വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്. ഒരു വീഡിയോയ്ക്ക് ചെലവ് 1.5 ലക്ഷം. ഇത്തരത്തില്‍ പത്തു വീഡിയോകള്‍ നിര്‍മിക്കാന്‍ നല്‍കുന്നത് 17.85 ലക്ഷം.

ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള പത്ത് വീഡിയോകള്‍ നിര്‍മിക്കാന്‍ പത്തു ലക്ഷം രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്. 2 ആനിമേഷന്‍ വീഡിയോയ്ക്ക് 1.20 ലക്ഷം, 5 പോസ്റ്ററുകള്‍ നിര്‍മിക്കാന്‍ ഇരുപതിനായിരം രൂപ എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റു ചില പി.ആര്‍ വര്‍ക്കുകള്‍ക്ക് ഉള്‍പ്പെടെ ഈ സ്വകാര്യ ഏജന്‍സിക്കായി 46.46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതുസംബന്ധിച്ച് വര്‍ക്കിങ് ഗ്രൂപ്പ് നല്‍കിയ പ്രൊപ്പോസല്‍ അതേപടി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

മുമ്പും ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്‌നോളജീസ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ വിവിധ കരാറുകള്‍ നല്‍കുകയും വിവാദത്തിലാവുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിന്റെയും മുന്‍ എംഎല്‍എയുടെയും മകന്‍ അടക്കം ഇടത് സഹയാത്രികര്‍ പാര്‍ട്ണര്‍മാരായ കമ്പനിയാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ വിവിധ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും ഈ കമ്പനി പ്രചാരണം നടത്തിയിരുന്നു. ലോക കേരളസഭയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി 6.93 ലക്ഷം രൂപയാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്.

ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ വഴി ഒരു മാസം പ്രചാരണം നടത്തിയതിന് 42.47 ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചതും വിവാദമായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയ ക്യാമ്പയിന് ഇത്തവണ സിഡിറ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാനുള്ള ചിത്രങ്ങളോടു കൂടിയ ഒരു പോസ്റ്ററിന് അയ്യായിരം രൂപയാണ് സിഡിറ്റിന് നല്‍കുന്നത്. ആകെ 25 പോസ്റ്ററുകളാണ് ഇത്തരത്തില്‍ നിര്‍മിക്കുന്നത്. 15 മോഷന്‍ പോസ്റ്ററുകള്‍ക്ക് 82,500 രൂപയും 220 ക്രിയേറ്റീവ് പോസ്റ്ററുകള്‍ക്ക് 7.70 ലക്ഷം രൂപയും സിഡിറ്റിന് അനുവദിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending