Connect with us

Video Stories

സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ചത് 1.57 കോടി വിനോദ സഞ്ചാരികള്‍

Published

on

തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 15.54 ലക്ഷം വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളാണ് മുന്‍ വര്‍ഷത്തെക്കാള്‍ അധികമായി 2017ല്‍ കേരളത്തിലെത്തിയത്. 2016ല്‍ 1,42,10,954 സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 1,57,65,390 ആയി ഉയര്‍ന്നു. അതായത് 10.94 ശതമാനത്തിന്റെ വര്‍ധന.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 11.39 ശതമാനം വളര്‍ച്ചയും വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5.15 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഏറ്റവുമധികം ആഭ്യന്തര ടൂറിസ്റ്റുകള്‍ വന്നതും കഴിഞ്ഞ വര്‍ഷമാണ്. 1,46,73,520 ആഭ്യന്തര സഞ്ചാരികളാണ് 2017ല്‍ കേരളത്തിലെത്തിയത്. ഇവരില്‍ ഏറ്റവുമധികം പേരും സന്ദര്‍ശിച്ചത് കൊച്ചിയാണ്. സമീപത്തുള്ള ഫോര്‍ട്ട് കൊച്ചി (2,02,535), മരട് (98,047) എന്നിവിടങ്ങളിലും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ക്ഷേത്ര നഗരമായ ഗുരുവായൂര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ തിരുവനന്തപുരം നഗരം മൂന്നാം സ്ഥാനത്താണ്. കോവളത്തിന് നാലാംസ്ഥാനവും കോഴിക്കോട് നഗരത്തിന് അഞ്ചാം സ്ഥാനവും നേടി. വയനാട്, മൂന്നാര്‍, കുമരകം എന്നീ സ്ഥലങ്ങള്‍ ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലും ആലപ്പുഴ ഒന്‍പതും തേക്കടി പത്തും സ്ഥാനങ്ങള്‍ നേടി.
മൂന്നാര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 2013ല്‍ 3,68,816 ആയിരുന്നു മൂന്നാര്‍ സന്ദര്‍ശിച്ചതെങ്കില്‍ 2017ല്‍ ഇത് 6,28,427 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുന്നാറിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ 70.39 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
10,91,870 വിദേശ ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിയത്. 2016ല്‍ 10,38,419 ആയിരുന്നു വിദേശ ടൂറിസ്റ്റുകളുടെ എണ്ണം. വിദേശ ടൂറിസ്റ്റുകള്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ എത്തിയത്. ആലപ്പുഴ, മൂന്നാര്‍, വയനാട് എന്നിങ്ങനെയാണ് അടുത്തുള്ള സ്ഥാനങ്ങളില്‍. വിദേശ സഞ്ചാരികള്‍ക്കും കൂടുതല്‍ പ്രിയം കൊച്ചി നഗരത്തോടാണ്. കോവളം രണ്ടാം സ്ഥാനത്തും വര്‍ക്കല മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. വിദേശികള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ നാലാം സ്ഥാനത്ത് ഫോര്‍ട്ട്‌കൊച്ചിയും അഞ്ചാമത് തിരുവനന്തപുരം നഗരവുമാണ്. ആറ്, ഏഴ് സ്ഥാനങ്ങള്‍ ആലപ്പുഴ, എറണാകുളത്തെ മരട് എന്നിവക്കാണ്. കുമരകം, മൂന്നാര്‍, തേക്കടി എന്നിവയാണ് എട്ടുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
2015 വരെ ടൂറിസ്റ്റുകളുടെ പ്രഥമ ലക്ഷ്യസ്ഥാനമായിരുന്ന കോവളം രണ്ട് വര്‍ഷമായി കൊച്ചിക്ക് പിന്നിലാണ്. എന്നാല്‍ സമീപത്തുള്ള ബീച്ച് കേന്ദ്രങ്ങളായ വര്‍ക്കല, പൂവാര്‍ എന്നിവിടങ്ങള്‍ സാരമായ വളര്‍ച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍കോവളം 5 ശതമാനം മാത്രം വളര്‍ച്ച നിരക്ക് പ്രകടമാക്കിയപ്പോള്‍ 130.02 ശതമാനം വളര്‍ച്ച സാധ്യമാക്കിയ വര്‍ക്കലയില്‍ 2017ല്‍ ആകെ 1,33,658 വിദേശ ടൂറിസ്റ്റുകള്‍ വന്നെത്തി. കൊച്ചിനഗരത്തിലും ഫോര്‍ട്ട് കൊച്ചി, മരട് എന്നിവിടങ്ങളിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 43.89 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ തേക്കടി, കുമരകം എന്നിവിടങ്ങളിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ സന്ദര്‍ശനത്തില്‍ കുറവുണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending