Connect with us

main stories

ഇന്ന് കിക്കോഫ്: മഞ്ഞപ്പടയും മോഹന്‍ ബഗാനും

ബ്ലാസ്റ്റേഴ്‌സ് സജജമെന്ന് വുകോമനോവിച്ച്

Published

on

ഫറ്റോര്‍ഡ (ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) എട്ടാം പതിപ്പിന് ഇന്ന് ഗോവയില്‍ കിക്കോഫ്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇത്തവണയും മത്സരങ്ങളെല്ലാം. കാണികള്‍ക്ക് പ്രവേശനമില്ല. ഇന്ന് വൈകിട്ട് 7.30ന് ഗോവയിലെ ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ എടികെ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. ഏഴാം സീസണിലും ഇരുടീമുകള്‍ തമ്മിലായിരുന്നു കളിതുടക്കം. പുതിയ കോച്ച് ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴിലുള്ള ബ്ലാസ്‌റ്റേഴ്‌സ്, മികച്ച തുടക്കം പ്രതീക്ഷിച്ചാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. പോയ സീസണില്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം കഴിഞ്ഞ എട്ട് മത്സരങ്ങള്‍ക്കിടെ ആദ്യജയവും ഇന്ന് പ്രതീക്ഷിക്കു

ബ്ലാസ്റ്റേഴ്‌സ് സജജമെന്ന് വുകോമനോവിച്ച്

കൊച്ചി: നീണ്ട പ്രീസീസണ്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടീമിന് ഗുണം ചെയ്തുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. കഴിഞ്ഞ മൂന്നര മാസമായി, സാധ്യമായ എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്യുകയായിരുന്നു. അതിനാല്‍ ഫിറ്റ്‌നസിന്റെയും സ്റ്റാമിനയുടെയും കാര്യത്തില്‍ ഞങ്ങള്‍ ഇതുവരെ സന്തുഷ്ടരാണ്. ടീം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. ഓരോ മത്സരങ്ങള്‍ കഴിയുന്തോറും ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും വുകോമനോവിച്ച് പറഞ്ഞു. ന്നു. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി എന്നീ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും തത്സമയം കാണാം.

കോച്ചിങ് തലത്തില്‍ ഉള്‍പ്പെടെ ഏറെ മാറ്റങ്ങള്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് വരുത്തി. അഡ്രിയാന്‍ ലൂണ, മാര്‍കോ ലെസ്‌കോവിച്ച്, അല്‍വാരോ വാസ്‌ക്വസ്, ജോര്‍ജ് പെരേര ഡയസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗെയ്റ്റ്‌ഷെന്‍ എന്നീ വിദേശ താരങ്ങള്‍ ടീമിന് വലിയ മുതല്‍ കൂട്ടാവുമെന്നാണ് പ്രതീക്ഷ. സഹല്‍ അബ്ദുസമദ് പോലെയുള്ള ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയ ടീം ഇവരില്‍ നിന്ന് ഇത്തവണയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. സഹല്‍ ടീമിലെ പ്രധാന താരമാണെന്നും, താരത്തിന്റെ പുരോഗതിയില്‍ സംതൃപ്തിയുണ്ടെന്നും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. സഹലിനും അഡ്രിയാന്‍ ലൂണയ്ക്കും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യത്യസ്ത ഫോര്‍മേഷനുകളിലായിരിക്കും ടീം ഈ സീസണില്‍ കളിക്കുകയെന്ന സൂചനയും കോച്ച് നല്‍കി.

കഴിഞ്ഞ സീസണിന് സമാനമായി പ്രീസീസണ്‍ സൗഹൃദ മത്സരങ്ങളൊന്നും കളിക്കാതെയാണ് ഇത്തവണയും എടികെ മോഹന്‍ ബഗാന്‍ ലീഗിനെത്തുന്നത്. എങ്കിലും എ.എഫ്‌സി കപ്പിലെ കളിപരിചയം അവര്‍ക്ക് തുണയാവും. ഇന്റര്‍ സോണ്‍ സെമിഫൈനലില്‍ ഉസ്ബകിസ്താന്‍ ടീമിനോട് പരാജയപ്പെടുകയായിരുന്നു. ഹ്യൂഗോ ബൗമസും ജോണി കൗക്കോയുമാണ് ടീമിന്റെ മധ്യനിര കരുത്ത്. മുന്‍നിരയില്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ടീമിനൊപ്പമുണ്ട്. ഈ സഖ്യമായിരുന്നു അവസാന സീസണില്‍ ബഗാന്റെ കരുത്ത്. ഫിജിക്കാരനായ റോയ് അസാമാന്യ വേഗതയില്‍ ഗോള്‍ നേടുന്ന താരമാണ്. ബ്ലാസ്റ്റേഴ്‌സിനെതിരെ അദ്ദേഹത്തിന് മെച്ചപ്പെട്ട റെക്കോര്‍ഡുണ്ട്. ഡേവിഡ് വില്ല്യംസിനൊപ്പം നല്ല കൂട്ടുകെട്ട്. ഈ സഖ്യത്തിന്റെ പ്രഹര ശേഷി തന്നെയാണ് ഇന്ന് മഞ്ഞപ്പടക്ക് കാര്യമായ വെല്ലുവിളി. തുടക്കത്തില്‍ തന്നെ ഗോള്‍ നേടി മല്‍സരത്തില്‍ ആധിപത്യം നേടുകയാണ് ഇവരുടെ തന്ത്രം. അന്റോണിയോ ഹബാസിന്റെ കീഴില്‍ മികച്ച പ്രകനമാണ് ഇത്തവണയും ടീം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടുമത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എടികെ മോഹന്‍ബഗാനായിരുന്നു വിജയം. ലീഗില്‍ അവസാന എട്ട് മത്സരങ്ങളില്‍ വിജയം നേടാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ (36) വഴങ്ങിയ സീസണും കഴിഞ്ഞ തവണത്തേതായിരുന്നു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രതീക്ഷയില്‍ യുഡിഎഫ്; നിലമ്പൂരില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കും

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റവും അധികം ലീഡ് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വഴിക്കടവില്‍ നിന്നും 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

മൂത്തേടം പഞ്ചായത്തില്‍ നിന്നും 3000 വോട്ടിന്റെ ലീഡും മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

അതേസമയം എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡാണ് പ്രതീക്ഷയിലുള്ളത്.

എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കുമെന്നും പ്രതീക്ഷ.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നും,യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. കൈപ്പത്തി അടയാളത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.

ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വിവിപാറ്റ് തകരാരുണ്ടായ വഴിക്കടവ് തണ്ണിക്കടവ് ബൂത്തില്‍ റീപോളിങ് വേണം: വി എസ് ജോയ്

ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് രണ്ടാം ബൂത്തില്‍ സ്ലിപ്പ് വന്നിട്ടില്ലെന്ന് വി എസ് ജോയ് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിവിപാറ്റ് തകരാരുണ്ടായ വഴിക്കടവ് തണ്ണിക്കടവ് ബൂത്തില്‍ റീപോളിങ് വേണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് രണ്ടാം ബൂത്തില്‍ സ്ലിപ്പ് വന്നിട്ടില്ലെന്ന് വി എസ് ജോയ് പറഞ്ഞു.

യുഡിഎഫിന് മേധാവിത്തമുള്ള തണ്ണിക്കടവ് മേഖലയില്‍ വിവിപാറ്റ് തകരാറുണ്ടായത് സ്വാഭാവികമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ വീഴ്ചയാണെന്ന് കരുതുന്നില്ലെന്നും ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം നല്‍കാന്‍ ആവശ്യപ്പെടുമെന്നും വി എസ് ജോയ് പറഞ്ഞു.

അതേസമയം വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തണ്ണിക്കടവ് ബൂത്ത് നമ്പര്‍ 2 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിന് പിന്നാലെ താല്‍ക്കാലികമായി പോളിംഗ് നിര്‍ത്തിവച്ചിരുന്നു.

Continue Reading

Trending