kerala
കൊടിഞ്ഞിയിലെ ആര്‍എസ്എസ് ഭീകരതക്ക് ഇന്നേക്ക് അഞ്ച് വര്‍ഷം ഫൈസലിന്റെ ഓര്‍മയില്‍ വിതുമ്പി കൊടിഞ്ഞി ഗ്രാമം
ഇസ്ലാം മതം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ 28-കാരാനായ പുല്ലാണി ഫൈസലിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി വെട്ടി വീഴ്ത്തിയത് 2016 നവംബര്‍ 19-ഞായറാഴ്ച്ചയിലെ പുലര്‍ച്ചയായിരുന്നു
യു.എ റസാഖ്
തിരൂരങ്ങാടി: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമാണ് കൊടിഞ്ഞി. എല്ലാ മതക്കാരും കൊടിഞ്ഞി പള്ളിക്ക് കീഴില്‍ ഒത്തൊരുമയോടെ കഴിയുന്ന നാട്. അമ്പലം പോലും പള്ളിയുടെ സ്ഥലത്ത് സ്ഥിരി ചെയ്യുന്ന സംസാകര സമ്പന്നമായ നാട്. ആ നാടിന്റെ സൗഹാര്‍ദ്ദന്തരീക്ഷം തകര്‍ക്കാന്‍ ആര്.എസ്.എസ് കൊടിഞ്ഞിയില്‍ നടത്തിയ ഭീകരതക്ക് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ഇസ്ലാം മതം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ 28-കാരാനായ പുല്ലാണി ഫൈസലിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി വെട്ടി വീഴ്ത്തിയത് 2016 നവംബര്‍ 19-ഞായറാഴ്ച്ചയിലെ പുലര്‍ച്ചയായിരുന്നു.
അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഉണര്‍ന്ന കൊടിഞ്ഞി ഗ്രാമം ഫൈസലിന്റെ കൊലപാതം കേട്ട് ഞെട്ടിയാണുണര്‍ന്നത്. നവംബര്‍ 20-ന് റിയാദിലേക്ക് മടങ്ങാനിരിക്കെ യാത്രയാക്കാനെത്തുന്ന ഭര്യാപിതാവിനെയും മറ്റു ബന്ധുക്കളെയും കൂട്ടുന്നതിന് പുലര്‍ച്ചെ താനൂര്‍ റയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടതായിരുന്നു ഫൈസല്‍. കൊടിഞ്ഞി പാലാപാര്‍ക്കില്‍ വാടക ക്വട്ടേഴ്സില്‍ താമസിക്കുകയായിരുന്ന ഫൈസല്‍ സഞ്ചരിച്ച ഓട്ടോക്ക് പിറകെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് കൃത്യം നടത്തിയത്. പാലാ പാര്‍ക്ക് മുതല്‍ ഓട്ടോയെ പിന്തുടര്‍ന്ന സംഘം കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് ഫൈസലിനെ വെട്ടി വീഴ്ത്തി. വയറിനും തലക്കുമെല്ലാം കുത്തേറ്റ് ഫൈസല്‍ തല്‍ക്ഷണം മരണപ്പെട്ടു. പുലര്‍ച്ചെ 5.03-നായിരുന്നു സംഭവം.
ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആര്.എസ്.എസ് ജില്ലാ കാര്യവാഹക് മഠത്തില്‍ നാരായണനടക്കം 16 പേരെ അന്വേഷണം സംഘം അറസ്റ്റ് ചെയതു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു വര്‍ഷമെടുത്തതോടെ പ്രതികള്‍ക്ക് മഞ്ചേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഇത്രയും വലിയ കേസില്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ച ഏക കേസാണിത്. സര്‍ക്കാര്‍ വക്കീല്‍ ജാമ്യത്തെ വേണ്ട രൂപത്തില്‍ എതിര്‍ക്കാത്തതിനാലാണ് പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിച്ചതെന്ന ആക്ഷേപം അന്ന് മുതലെ നിലനില്‍ക്കുന്നുണ്ട്. മാത്രവുമല്ല സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യമടക്കം പരിഗണിച്ചത് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ശേഷമാണ്. കുടുംബത്തിന് ധനസഹായം നല്‍കണമെന്നാവശ്യവും പരിഗണിക്കപ്പെട്ടില്ല.
പറക്കമറ്റാത്ത മൂന്ന് കുട്ടികളേയും വൃദ്ധരായ മാതാപിതാക്കളൊമൊത്ത് ഫൈസലിന്റെ ഭാര്യ ജസ്ന തന്റെ നൊമ്പരം പങ്കുവെക്കനാകാതെ വിങ്ങുന്ന മനസ്സുമായി കഴിയുകയാണ്. ഇളയ മകള്‍ ഫര്‍സാനാ ഫാത്തിമ ഇന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്. ഫൈസലിന്റെ മറ്റുമക്കളായ ഒന്‍പത് വയസ്സുകാരന് ഫായിസിനും പതിനൊന്ന് വയസ്സുകാരന് ഫഹദിനും ചിലതെല്ലാം അറിയാം. എങ്കിലും ആരോടും വെറുപ്പോ ദേഷ്യമോ ഇല്ലാതെ എല്ലാവരോടും പുഞ്ചിരിക്കുന്ന മുഖവുമായി നൊമ്പരങ്ങള്‍ അടക്കി പിടിച്ച് കഴിയുകയാണ് ഈ കുഞ്ഞുങ്ങള്‍. ഇവര്‍ക്കായി കൊടിഞ്ഞി പള്ളിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്കിയ വീട്ടിലാണ് ഈ പിഞ്ചോമനകള്‍ ഇന്ന് താമസിക്കുന്നത്.
നാട്ടില്‍ കലാപം സൃഷ്ടിക്കുകയും ഫൈസലിന്റെ മാര്‍ഗം സ്വീകരിക്കുന്നവരെ ഭയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തില്‍ സംഘ്പരിവാര്‍ ആഗ്രഹിച്ചതൊന്നും നാട്ടില്‍ നടന്നില്ലെന്ന് മാത്രമല്ല അതിന് ശേഷം ഫൈസലിന്റെ പിതാവും സഹോദരിമാരടക്കമുള്ള 14 പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്. എന്നാല്‍ ഈ കുരുന്നു മനസ്സുകളുടെ പുഞ്ചിരിക്കിടയിലും തേങ്ങുന്ന ഹൃദയം സൃഷ്ടിക്കാന്‍ മാത്രമാണ് കൊലപാതകത്തിലൂടെ സംഘികള്‍ക്കായത്.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്ട്രോള് യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്ട്രോള് യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര് എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.
കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
kerala
‘പുരസ്കാരം സ്വീകരിച്ചിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്’; സവര്‍ക്കര്‍ പുരസ്കാരത്തില്‍ വ്യക്തത വരുത്തി ശശി തരൂര്‍
ഇത്തരമൊരു പുരസ്കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്കാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ശശി തരൂര്‍ എംപി. മാധ്യമങ്ങളിലൂടെയാണ് പുരസ്കാര വിവരം അറിഞ്ഞതെന്നും ഇത്തരമൊരു പുരസ്കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. അത് സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചു.
‘എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. പുരസ്കാരത്തിന്റെ സ്വഭാവം, അത് നല്കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല’, ശശി തരൂര്‍ പറഞ്ഞു.
പുരസ്കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്ന് ഡല്‍ഹിയില്‍ വെച്ച് നല്കുന്ന ‘വീര്‍ സവര്‍ക്കര്‍ പുരസ്കാരത്തിന്’ എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് ഞാന്‍ അറിഞ്ഞത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി കേരളത്തില്‍ എത്തിയപ്പോഴാണ് ഇന്നലെ ഞാന്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്.
ഇങ്ങനെയൊരു പുരസ്കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ അന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ഇന്നും ഡല്‍ഹിയില്‍ ചില മാധ്യമങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാന്‍ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്കാരത്തിന്റെ സ്വഭാവം, അത് നല്കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.
kerala
സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അയ്യപ്പ ഭക്തര്‍; ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി
ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.
പാലക്കാട്: ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകര്‍.വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.
ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ വിലക്കിയിരുന്നു. കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് മറ്റ് യാത്രക്കാരുടെ ആവശ്യം.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala1 day ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala19 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india1 day agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala20 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

