gulf
കിംഗ് ഫൈസൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു
ഇസ്ലാമിക സേവനം, ഇസ്ലാമിക വിജ്ഞാനം, അറബി ഭാഷ സാഹിത്യം, വൈദ്യ ശാസ്ത്രം, ശാസ്ത്രം എന്നീ മേഖലകളിലാണ് കിംഗ് ഫൈസൽ അവാർഡുകൾ സമ്മാനിക്കുന്നത്.
അഷ്റഫ് വേങ്ങാട്ട്
റിയാദ് : ഇക്കൊല്ലത്തെ കിംഗ് ഫൈസൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ടാൻസാനിയൻ മുൻ പ്രസിഡണ്ട് അലി ഹസൻ മൂവിനി, അൽ അസ്ഹർ സർവകലാശാലയിലെ ഉന്നത പണ്ഡിത സഭാംഗം ഹസൻ മഹമൂദ് അൽ ഷാഫി – (ഇസ്ലാമിക സേവനം), ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സൂസൻ സ്റ്റേറ്റ് കോവിച്ച്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മുഹ്സിൻ ജാസിം അൽ മൗസവി, (ഇറാഖ്), – (അറബി ഭാഷ സാഹിത്യം), ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെയും മസാച്യുസെറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും പ്രൊഫ. ഡേവിഡ് ലു – (വൈദ്യശാസ്ത്രം), ലണ്ടൻ ഇമ്പിരിയൽ കോളേജിലെ പ്രൊഫ. മാർട്ടിൻ ഹൈറർ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. നാദിർ അൽ മസൂദി, (ടുണീഷ്യ) ഗണിത ശാസ്ത്രം, എന്നിവരാണ് ഇക്കൊല്ലത്തെ കിംഗ് ഫൈസൽ അവാർഡിന് തെരഞ്ഞടുക്കപെട്ടവർ .
ഇസ്ലാമിക സേവനം, ഇസ്ലാമിക വിജ്ഞാനം, അറബി ഭാഷ സാഹിത്യം, വൈദ്യ ശാസ്ത്രം, ശാസ്ത്രം എന്നീ മേഖലകളിലാണ് കിംഗ് ഫൈസൽ അവാർഡുകൾ സമ്മാനിക്കുന്നത്. ശാസ്ത്ര മേഖലയിൽ ഇത്തവണ ഗണിത ശാസ്ത്രമാണ് പരിഗണിച്ചത്. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും കിംഗ് ഫൈസൽ അവാർഡ് അതോറിറ്റി ചെയർമാനുമായ അമീർ ഖാലിദ് ഫൈസലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. കിംഗ് ഫൈസൽ അവാർഡ് അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസുബയ്യയിൽ അവാർഡ് വിശദീകരണം നൽകി.
ടാൻസാനിയയെ കൊളോണിയലിസത്തിൽ നിന്നും രക്ഷിച്ച നേതാവാണ് അലി ഹസൻ മൂവിനി. ഇസ്ലാമിക പ്രചാരണത്തിലും മുഴുകിയിരുന്ന അദ്ദേഹം നിരവധി ഇസ്ലാമിക ഗ്രന്ഥങ്ങൾ സഹിലി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇസ്ലാമിക അധ്യാപനം, ഗവേഷണം, വിവർത്തനം, എഴുത്ത് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തിയാണ് പ്രൊഫ. ഹസ്സൻ മഹമൂദ് അൽ ഷാഫി. ഇസ്ലാമാബാദിലെ അന്താരാഷ്ട്ര ഇസ്ലാമിക് സർവകലാശാലയുടെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.
അമേരിക്കൻ പൗരയാണ് അറബി ഭാഷ സാഹിത്യത്തിൽ അവാർഡ് നേടിയ പ്രൊഫ. സൂസൻ സ്റ്റേറ്റ് കോവിച്ച്. അറബി ഭാഷ ഗവേഷണത്തിൽ ശാസ്ത്രീയ പഠനം നടത്തിയ അവർ ഇസ്ലാമിന് മുമ്പുള്ള കാലം തൊട്ട് ആധുനിക കാലം വരെയുള്ള അറബി കവിതകളെ കുറിച്ച് നടത്തിയ ഗവേഷണമാണ് അവരെ അറബ് ലോകത്ത് ശ്രദ്ധേയയാക്കിയത്. അറബി ഭാഷ സാഹിത്യത്തിന് അർപ്പിച്ച സേവനങ്ങളാണ് അവരെ കിംഗ് ഫൈസൽ അവാർഡ് ജേതാവാക്കിയത്.
പ്രാചീനവും ആധുനികവുമായ അറബി ഗദ്യ പഠനങ്ങളിൽ ഗവേഷണം നടത്തിയ പ്രൊഫ. മുഹ്സിൻ ജാസിം അൽ മൗസവി ശാസ്ത്രീയ വിമർശനം, ആഗോള നിരൂപണ സിദ്ധാന്തങ്ങളെ കുറിച്ചുള്ള അറിവ്, പാശ്ചാത്യ രാജ്യങ്ങളിലെ അറബി സാഹിത്യ വിദ്യാർത്ഥികളിൽ ചെലുത്തിയ ഗവേഷണങ്ങളുടെ സ്വാധീനം തുടങ്ങിയ മേഖലകളിൽ സമർപ്പിച്ച സംഭാവനകൾക്കാണ് അവാർഡ് .
ജീൻ എഡിറ്റിംഗ് ടെക്നിക്സ് എന്ന വിഷയത്തിലെ ഗവേഷണമാണ് ഡോ. ഡേവിഡ് ലൂവിനെ അവാർഡ് ജേതാവാക്കിയത്. അസാധാരണവും അപൂർവവുമായ രോഗങ്ങൾക്ക് ചികിൽസയുണ്ടെന്ന് കണ്ടെത്തിയതാണ് ഇദ്ദേഹത്തെ പരിഗണിച്ചത്. വ്യത്യസ്തങ്ങളായ സമവാക്യങ്ങളുടെ വിശകലനമാണ് മാർട്ടിൻ ഹൈററിനെ അവാർഡിന് അർഹനാക്കിയത്. വിവിധ ഗണിത ശാസ്ത്ര വിഷയങ്ങളിലെ പഠനങ്ങളുടെ പേരിലാണ് പ്രൊഫ. നാദിർ മസൂദിയെ കിംഗ് ഫൈസൽ അവാർഡ് നൽകി ആദരിക്കാൻ തീരുമാനിച്ചത്.
ഫോട്ടോ : കിംഗ് ഫൈസൽ അവാർഡ് പ്രഖ്യാപനം നടത്തുന്ന മക്ക ഗവർണറും കിംഗ് ഫൈസൽ അവാർഡ് അതോറിറ്റി ചെയർമാനുമായ അമീർ ഖാലിദ് ഫൈസൽ
gulf
ബിഗ് ടിക്കറ്റ് ബിഗ് വിന്; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്ക്കിടയില് രണ്ട് മലയാളികളും
കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.
അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര് മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.
പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരനായ ത്യാഗരാജന് പെരിയസ്വാമിയും അല്‍ എയ്നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.
ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
gulf
മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു
കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.
, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര് ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന് മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര് ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര് ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala16 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

