Connect with us

gulf

കിസ്‌വ മാറ്റം തിങ്കളാഴ്ച്ച ; ശൈഖ് ഡോ. ബന്ദര്‍ അറഫ ഖുതുബ നിര്‍വഹിക്കും

അറഫാദിനത്തിലാണ് പുണ്യ ഗേഹമായ കഅബയുടെ കിസ്‌വ മാറ്റല്‍ ചടങ്ങ് നടക്കുക

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ മസ്ജിദുല്‍ ഹറം ഇമാം ശൈഖ് ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ബാല്യ ഖുതുബക്ക് നേതൃത്വം നല്‍കും. സഊദി ശൂറായിലെ മുതിര്‍ന്ന പണ്ഡിതന്‍ കൂടിയാണ് ഡോ. ബന്ദര്‍. ജൂലൈ 19 തിങ്കളാഴ്ചയാണ് അറഫാ ദിനം.
അറഫാദിനത്തിലാണ് പുണ്യ ഗേഹമായ കഅബയുടെ കിസ്‌വ മാറ്റല്‍ ചടങ്ങ് നടക്കുക. ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസിന്റെ മേല്‍നോട്ടത്തില്‍ കിസ്‌വ മാറ്റത്തിനു ഇരുനൂറിലധികം സാങ്കേതിക വിദഗ്ധരാണ് നേതൃത്വം നല്‍കുന്നത്.

ഹജ്ജിന് അനുമതി നല്‍കിയ തീര്‍ത്ഥാടകരുടെ കൃത്യമായ എണ്ണം ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയാല്‍ മാത്രമേ വെളിപ്പെടുത്താനാകൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അറുപതിനായിരം പേര്‍ക്കാണ് അനുമതി നല്കുകയെന്നായിരുന്നു നേരത്തെ മന്ത്രാലയം സൂചിപ്പിച്ചിരുന്നത് .
നൂറ്റമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവരും ഇപ്പോള്‍ സഊദിയിലുള്ളവരുമായവര്‍ക്കാണ് ഇത്തവണ അവസരം നല്‍കിയത്.

അത്യുഷ്ണത്തിലാകും ഇത്തവണ വിശുദ്ധ ഹജ്ജ് കര്‍മ്മം നടക്കുക. 45 ഡിഗ്രി വരെ താപനിലയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ശക്തമായ പൊടിക്കാറ്റിനും ചിലപ്പോള്‍ മഴക്കും സാധ്യതയുള്ളതായി മിനയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സിഇഒ ഡോ. ??അയ്മാന്‍ ബിന്‍ സലിം ഗുലാം പറഞ്ഞു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അറുപതിനായിരം പേര്‍ക്ക് സുരക്ഷിതമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി അദ്ദേഹം അറിയിച്ചു. മുപ്പത് ലക്ഷത്തില്‍ പരം ഹാജിമാര്‍ മിനായില്‍ സംഗമിച്ച സാഹചര്യത്തിലും സുരക്ഷിതമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചത് ഹജ്ജ് ചരിത്രത്തിലെ സുവര്‍ണ്ണ കാലമാണ്.

അനധികൃതമായി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒമ്പത് പേരെ സുരക്ഷാ സേന പിടികൂടി. നിയമാനുസൃതമുള്ള രേഖകള്‍ ഇല്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയവരാണ് ഇവരെന്നും ഓരോരുത്തരും പതിനായിരം റിയാല്‍ പിഴ അടക്കേണ്ടി വരുമെന്നും സുരക്ഷാ വിഭാഗം ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി അല്‍ ഷുവൈറഖ് പറഞ്ഞു. തസ്‌രീഹ് ഇല്ലാതെ വിശുദ്ധ ഹറം, മക്കയിലെ സെന്‍ട്രല്‍ ഹറം ഏരിയ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കും മിന, മുസ്ദലിഫ, അറഫ തുടങ്ങിയ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു . അനുമതി പത്രമില്ലാതെ ഹജ്ജിനായി തീര്‍ഥാടകരെ മക്കയിലെത്തിക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ പിടികൂടിയാല്‍ ആറ് മാസത്തെ തടവും അമ്പതിനായിരം റിയാല്‍ പിഴയുമാണ് ശിക്ഷ. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നാടുകടത്തുകയും ചെയ്യും.

ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് എന്തെങ്കിലും കാരണങ്ങള്‍ മൂലം ക്യാന്‍സല്‍ ചെയ്യാനോ പകരം ആളുകളുടെ രജിസ്റ്റര്‍ ചെയ്യാനോ സാധിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രോഗമോ മറ്റു കാരണങ്ങളാലോ ക്യാന്‍സല്‍ ചെയ്യേണ്ട സാഹചര്യത്തില്‍ ഹജ്ജ് ചെലവുകള്‍ക്കായി അടച്ച തുക റീഫണ്ട് ചെയ്യാന്‍ അപേക്ഷിക്കാവുന്നതാണെന്നും മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

പുണ്യഭൂമിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായതായി സഊദി റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി. അപകടങ്ങളുണ്ടാകുന്ന സാഹചര്യം നേരിടാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. എയര്‍ ആംബുലന്‍സുകള്‍ അടക്കം എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് റെഡ് ക്രെസെന്റ് സൊസൈറ്റി അധികൃതര്‍ അറിയിച്ചു .

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

gulf

തെരഞ്ഞെടുപ്പു ക്യാമ്പയിനു തുടക്കം കുറിച്ചു

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

Published

on

ദമാം: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

ദമാം അൽറയാൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ നിരവധി പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. ജനാധിപത്യ ധ്വംസനം നടത്തിക്കൊണ്ടു ഫാസിസ്റ്റു ഭരണം കൊണ്ടുവരാൻ നടത്തുന്ന ശ്രമം കേരളത്തിലെയും ഇന്ത്യയിലെയും വോട്ടർമാർ ജാഗ്രതയോടെ നിർവഹിക്കണമെന്നും പ്രവാസലോകത്തു നിന്ന്കൊണ്ടു അതിനായി ഒരു ഫോൺ കാളിൽ കൂടി തെരഞ്ഞെടുപ്പു സന്ദേശങ്ങൾ നൽകണമെന്നും കെ.എം.സി.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപെട്ടു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപ സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാലത്തിങ്ങൽ, ഇ. കെ. സലിം (ഒ.ഐ.സി.സി), കെ. എം. ബഷീർ (കെ ഐ ജി), സാജിത് ആറാട്ടുപുഴ, മാലിക് മക്ബൂൽ,
മുഹമ്മദ് റഫീഖ് (മഹാരാഷ്ട്ര), ശബ്‌ന നജീബ്, ലിബി ജെയിംസ് (ഒഐസിസി )
കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ഷൌക്കത്ത് അലി ഹാജി തുടങ്ങിയവർ സംസാരിച്ചു.

പി. ടി. അലവി, നൗഷാദ് ഇരിക്കൂർ, സവാദ് ഫൈസി, സി. എച്ച്. മൗലവി, അൻവർ റയാൻ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്‌റഫ്‌ ഗസാൽ, നൗഷാദ് കെ.സ് പുരം, സമദ് വേങ്ങര, സലിം പാണമ്പ്ര, ബഷീർ വെട്ടുപാറ തുടങ്ങിയവർ സംബന്ധിച്ചു. കിഴക്കൻ പ്രവിശ്യ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഹ്‌മാൻ കാരയാട്, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, മുഷ്താഖ് പേങ്ങാട്, കാദർ മാസ്റ്റർ, മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, ശംസുദ്ദിൻ പള്ളിയാളി, ടി. ടി. കരീം, നൗഷാദ് തിരുവനന്തപുരം, ഹുസ്സൈൻ വേങ്ങര,ജൗഹർ കുനിയിൽ, ഫൈസൽ കൊടുമ, ഷെരീഫ് പാലക്കാട്‌, ഖാദർ അണങ്കൂർ, അറഫാത്ത് കാസറഗോഡ്, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് മേലങ്ങാടി, റസാഖ് ഓമാനൂർ, അലി പാച്ചേരി, ഹാജറ സലീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല സ്വാഗതവും മുജീബ് കൊളത്തൂർ നന്ദിയും പറഞ്ഞു.

Continue Reading

Trending