More
മാണി മടങ്ങി വരണമെന്ന് ഉമ്മന്‍ചാണ്ടി;മടങ്ങിവരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുക്കണമെന്ന് ചെന്നിത്തല

മലപ്പുറം: കേരളകോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയും രംഗത്ത്. മാണി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറഞ്ഞു.
കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്.യു.ഡി.എഫിനൊപ്പം തുടക്കം മുതല്‍ മാണിയുണ്ടായിരുന്നു. പാര്‍ട്ടി എന്ന നിലക്കും നേതാവ് എന്ന നിലക്കും യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ് അദ്ദേഹം. പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നും മാണിയുടെ തിരിച്ചുവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞു.
യു.ഡി.എഫിനോടുള്ള ഗാഢമായ ബന്ധം മാണിക്കുണ്ട്. യു.ഡി.എഫില്‍ നിന്ന് പോകാന്‍ ഞങ്ങളാരും പറഞ്ഞിട്ടില്ല. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിക്കാനായി കുഞ്ഞാലിക്കുട്ടിക്കായി കണ്‍വെന്‍ഷന്‍ വിളിച്ചത് ശുഭസൂചകമാണ്. അതിനെ സ്വാഗതം ചെയ്യുന്നു. മടങ്ങിവരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.
മലപ്പുറത്ത് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയെ കേരളകോണ്‍ഗ്രസ് പിന്തുണക്കുമെന്ന് കെ.എം മാണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണയെന്നും യു.ഡി.എഫിനല്ലെന്നും മാണി പറയുകയും ചെയ്തു. അരനൂറ്റാണ്ടായി മുസ്‌ലിം ലീഗുമായി കേരളകോണ്‍ഗ്രസിനുള്ള സൗഹൃദമാണ് പിന്തുണക്കുന്നതിന് പിന്നിലെന്ന് അറിയിച്ച മാണി വോട്ടര്‍ഭ്യര്‍ത്ഥിക്കുന്നതിനായി കണ്‍വെന്‍ഷനും നടത്തിയിരുന്നു. ഇതാണ് യു.ഡി.എഫിലേക്കുള്ള മാണിയുടെ തിരിച്ചുവരവിനുള്ള സാധ്യത ചര്‍ച്ചയാക്കിയത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാണിയെ തിരിച്ചുവിളിക്കുകയും ചെയ്തു.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
-
kerala3 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഭക്ഷണം കിട്ടാതെ 11 പേര് കൂടി മരിച്ചു
-
News3 days ago
കോഹ്ലിയുടെ അവസാന ടെസ്റ്റ് ജേഴ്സി വീടിന്റെ ചുമരില്‍ ഫ്രെയിം ചെയ്ത് മുഹമ്മദ് സിറാജ്
-
kerala3 days ago
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News3 days ago
ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന് മരിച്ചു
-
News3 days ago
പലസ്തീന് പെലെ എങ്ങനെയാണ് മരിച്ചത്? വ്യക്തമാക്കുന്നതില്‍ യുവേഫ പരാജയപ്പെട്ടു: മുഹമ്മദ് സലാ