More
വിയോജിപ്പുകള്‍ പ്രകടിപ്പിക്കേണ്ട രീതി ഇതല്ല, ഷാനി പ്രഭാകറിനെതിരായ പ്രചാരത്തില്‍ പ്രതിഷേധിച്ച് കെ.എം ഷാജി
മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരായ സൈബാറക്രമണത്തില്‍ പ്രതിഷേധിച്ച് അഴീക്കോട് എം എല്‍ എയും മുസ്ലിം യുത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ കെ.എം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരെ സൈബര്‍ ഇടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന വ്യക്തിഹത്യയോട് യോജിക്കാനാവില്ല.
പരസ്പരമുള്ള എതിര്‍പ്പുകളും, വിയോജിപ്പുകളും ഒക്കെ പ്രകടിപ്പിക്കേണ്ട രീതി ഇതല്ല. സൈബര്‍ ഇടങ്ങളില്‍ വ്യക്തികളെ തേജോവധം ചെയ്തു കൊണ്ടല്ല പൊതുപ്രവര്‍ത്തനം നടത്തേണ്ടത്.
വ്യവസ്ഥാപിതമാധ്യമങ്ങളില്‍ എഡിറ്റിംങ്ങിന് ശേഷമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എഡിറ്റിംങ് ഇല്ല. എഴുതുന്നയാള്‍ക്ക് തന്നെയാണ് എഡിറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും. വാര്‍ത്തകള്‍ എഡിറ്റ് ചെയ്യേണ്ട വിധം തിയറിയായും, പ്രാക്ടിക്കലായും പഠിച്ച് മീഡിയാ സ്കൂളുകളില്‍ നിന്ന് പുറത്തിറങ്ങുന്ന എഡിറ്റര്‍മാര്‍ പോലും സൂക്ഷ്മമായി എഡിറ്റ് ചെയ്യാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കാലത്താണ് ഇന്ത്യയിലെ മാധ്യമരംഗം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. സൈബറിടങ്ങളില്‍ എഡിറ്റ് ചെയ്യുകയോ, വിലയിരുത്തുകയോ, ധാര്‍മ്മികതയുടെ അതിരുകള്‍ പാലിക്കുകയോ ചെയ്യേണ്ടതില്ലെന്ന തെറ്റിധാരണ മാറ്റിയെടുക്കേണ്ടതുണ്ട്.
മാധ്യമരംഗത്ത് സദാചാരം പാലിക്കേണ്ടെന്ന് ആദ്യം തീരുമാനിച്ചത് ഫാഷിസ്റ്റുകളാണ്.കുപ്രചാരണങ്ങളും, അപസര്‍പ്പക കഥകളും മെനയാന്‍ പ്രൊഫഷനല്‍ സംഘങ്ങള്‍ തന്നെ അവര്‍ക്കുണ്ട്. അവര്‍ക്ക് വിയോജിപ്പുള്ളവരെ നേരിടാനുള്ള രീതിയാണത്.മാധ്യമപ്രവര്‍ത്തകയായ ഷാനി പ്രഭാകര്‍ ഫാഷിസ്റ്റുകളുടെ ശത്രുപ്പട്ടികയിലാണുള്ളത്. ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വഴി അന്വേഷിക്കാതെ പ്രചരിപ്പിക്കുന്നവര്‍ അവര്‍ പോലും അറിയാതെ വര്‍ഗ്ഗീയ ഫാഷിസ്റ് പ്രചാരവേലയില്‍ പങ്കെടുക്കുകയാണ്.
പൊതുരംഗത്തും, മാധ്യമരംഗത്തും സജീവമായ സ്ത്രീകളുടെ സ്വഭാവശുദ്ധിയെ കുറിച്ചുള്ള സംശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരെയും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടില്ല.
സ്വയം സദാചാര പോലീസ് ചമയുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. പ്രത്യേകിച്ചും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു എന്നതും അതിന് കാരണമായിട്ടുണ്ട്.
ഇന്ത്യന്‍ ജനാധിപത്യവും, ആധുനികതയും സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തെയും, പരിഗണനയെയും മറന്നു കൊണ്ടാണ് പലരും സദാചാരവാദികളായി ചമയുന്നത്. സ്ത്രീയുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്കും പ്രവര്‍ത്തിയും ക്രിമിനല്‍ കുറ്റമാണ്. ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ കൂടിയാകുമ്പോള്‍ അത് ഡിജിറ്റല്‍ രേഖയാണ്. കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് മാത്രമല്ല, തെളിവുമുണ്ട്. ഇതിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് പലരും ഇടപെടുന്നത്. നിഷ്കളങ്കമായി ഷെയര്‍ ചെയ്യുന്നവരും, രാഷ്ട്രീയ വിരോധം തീര്‍ക്കുന്നവരും, കാര്യത്തിന്റെ ഗൗരവമറിയാതെ ചെയ്യുന്നവരും ഉണ്ട്. ഏതായിരുന്നാലും അതൊരു കുറ്റകൃത്യമാണ്. അതേ കുറിച്ച് മലയാളികളായ ചെറുപ്പക്കാരെ പ്രത്യേകം ബോധവത്കരിക്കേണ്ടതുണ്ട്.
കേരളത്തില്‍ സൈബര്‍ അക്രമത്തിനിരയായ പൊതുപ്രവര്‍ത്തകരായ സ്ത്രീകളില്‍ മിക്കവരും തികഞ്ഞ സംഘപരിവാര്‍ വിരുദ്ധരായിരുന്നു എന്നത് കേവലം യാദൃശ്ചികമല്ല. അതിനര്‍ഥം ഫാഷിസ്റ് വിരുദ്ധ നിലപാട് പ്രത്യക്ഷമായോ, പരോക്ഷമായോ സ്വീകരിക്കുന്ന സ്ത്രീകളുടെയെല്ലാം വ്യക്തിജീവിതത്തിലെ സൂക്ഷ്മ ഇടങ്ങള്‍ പോലും പരതി ന്യൂനതകള്‍ കണ്ടെത്തി പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വമാണ് എന്നാണ്. ഊഹങ്ങളും, സംശയങ്ങളും ഉന്നയിച്ച് അവരൊക്കെ മോശക്കാരാണ് എന്ന പ്രതിച്ഛായ സൃഷ്ടിച്ച് മൗനികളാക്കുകയാണ്.
സമൂഹത്തില്‍ സദാചാരം നിലനിര്‍ത്തേണ്ടത് അപവാദ പ്രചാരണങ്ങളിലൂടെയാണ് എന്ന് ധരിച്ചു പോയിട്ടുണ്ട് ചിലര്‍. ആശയങ്ങളെയും, നിലപാടുകളെയും വിജയിപ്പിച്ചെടുക്കാനുള്ള വഴി ആക്ഷേപങ്ങളും, അശ്ലീലവുമാണെന്ന് ധരിച്ചു വെച്ചിരിക്കുന്നു ചിലര്‍.
പാദമുദ്രകള്‍ പതിപ്പിച്ച് മുന്നോട്ട് പോകുന്ന സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നത് ഒരു വ്യക്തിയോട് ചെയ്യുന്ന ദ്രോഹം മാത്രമല്ല, അവള്‍ക്ക് പിറകേ വരുന്നവരുടെ കൂടി ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണ്. ഒരു പ്രാവിനെ മാത്രം കല്ലെറിഞ്ഞാല്‍ മതി പ്രാവിന്‍കൂട്ടം ഭയചകിതരായി പറന്നു പോകാന്‍ എന്ന ലളിതയുക്തിയാണത്.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും, പിന്തുണയും നല്‍കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തമാണ് ഓരോ ജനാധിപത്യവാദിക്കും ഉള്ളത്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
kerala
പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം
ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു
കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.
അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.
പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.
ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india8 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

